ജാലകം

Thursday 4 November 2010

ബിലാത്തിയില്‍ നിന്നും വിട പറയുന്നു ...

പതിമൂന്ന്  മണിക്കൂര്‍ യാത്രയും കഴിഞ്ഞ്  സിങ്കപ്പൂര്‍ നിന്ന്  ലണ്ടനില്‍ വന്നു ഇറങ്ങിയത്‌ ഇപ്പോളും ഓര്‍ക്കുന്നു .എന്‍റെ വിവാഹം കഴിഞ്ഞ്   നേരെ പോയത് സിങ്കപ്പൂര്‍ ക്ക്ആണ് . ഒന്നര വര്‍ഷം  ,മധു വിധു അവിടെ ആയിരുന്നു എന്ന് പറയാം .ഷമിന്പുതിയ  ജോലിയുമായി  ലണ്ടന്‍ എന്ന മഹാ നഗരത്തിലേക്ക് വളരെ ഇഷ്ട്ടത്തോടെ ആണ് വന്നിറങ്ങിയത്  .എയര്‍പോര്‍ട്ടില്‍ നിന്നും ആദ്യം ലണ്ടന്‍ ടാക്സി യില്‍ തന്നെ യാത്ര ആരംഭിച്ചു . എയര്‍പോര്‍ട്ടിനു വളരെ അടുത്ത ഒരു സ്ഥലത്തേക്ക് ആണ് പോകേണ്ടിയിരുന്നത്‌ .ആദ്യ രണ്ട് മാസം കമ്പനിയുടെ ഗസ്റ്റ് ഹൌസ് അവിടെ ആയിരുന്നു താമസം .ടാക്സിയില്‍ കയറിയപ്പോള്‍  മുതല്‍ മീറ്റര്‍ ഓടുന്നത് കണ്ട്ഞാനും ഷമിനും വിഷമിച്ച് ആണ് കാറില്‍ ഇരുന്നത് . കൈയില്‍ നാല്‍പ്പത്  പൌണ്ട് ആണ്  ഉണ്ടായിരുന്നത് .അതില്‍ കൂടുതല്‍ കാശ് വരുമോ എന്നുള്ള ഒരു ഭയം ആയിരുന്നു .വന്നിറങ്ങിയപ്പോള്‍ തന്നെ കടം പറയേണ്ടി  വരുമോ എന്നുള്ള പേടിയും  .മുപ്പത്തിയെട്ട് പൌണ്ട് അമ്പത്   പെന്‍സ്ആയി . ഷമിന്‍ നാല്‍പ്പത് പൌണ്ട് അയാള്‍ക്ക്  കൊടുത്തു .ടാക്സി ഡ്രൈവര്‍ സന്തോഷമായി യാത്ര പറഞ്ഞു . രണ്ടുപേരും ഒരു നിമിഷം അതോര്‍ത്ത് ഞെട്ടിനിന്നത് മാത്രം ബാക്കി ആയി .ഏകദേശം പന്ത്രണ്ട് വര്‍ഷം മുന്‍പുള്ള കാര്യം ആണ് പറഞ്ഞത് .

നാട്ടില്‍ പോകുമ്പോള്‍ ലണ്ടനില്‍ ആണല്ലോ എന്നുള്ള എല്ലാവരുടെയും ഒരു ചോദ്യം ഞാന്‍ ഓര്‍ക്കും. ഇവിടെ ജീവിത ചിലവുകള്‍ എത്ര ഭീകരം ആണെന്ന് പലരും ഇവിടെ വന്നു പോകുമ്പോള്‍ ആണ് അറിയുന്നത് .കുറച്ച് നാള്‍ മുന്‍പ് നാട്ടില്‍ നിന്നും ഒരു ബന്ധു വന്നപ്പോള്‍ പച്ച കറി കള്‍ വാങ്ങാന്‍ എന്‍റെ കൂടെ അവനും ഉണ്ടായിരുന്നു .ആ കടയില്‍ കയറിയപ്പോള്‍  നാട്ടിലെ പഴം തൂങ്ങി കിടക്കുന്ന കണ്ട് . രണ്ടുപേര്‍ക്കും പഴം  വാങ്ങിയാല്ലോ എന്ന് തോന്നി .പൂവന്‍ പഴം ഒന്നും അല്ല  .സാധാരണ ഏതോ ഒരു പഴംആണ് . അത് കുറച്ച് വാങ്ങി  ബില്‍ കൈയില്‍  കിട്ടിയപ്പോള്‍ അതിന്‍റെ വില കണ്ട് അവന്‍ പഴം വേണ്ട എന്ന് പറഞ്ഞു തിരിച്ച് വയ്ക്കാന്‍ പറഞ്ഞു . .നാട്ടില്‍ ആര്‍ക്കും വേണ്ടാതെ നില്‍ക്കുന്ന ആ പഴം  പ്രവാസികളായ നമ്മള്‍ കൊടുക്കുന്ന പൌണ്ടുകള്‍ ?

കഥ തുടരാം ,ലണ്ടന്‍  ടാക്സി യില്‍ നിന്നും പെട്ടികള്‍ എല്ലാം എടുത്ത്‌ വീടിനു അകത്ത് കാലെടുത്ത് വയ്ക്കുന്നതിനു മുന്‍പ്   ,ലണ്ടനിലെ ജീവിതം എത്ര വിലപ്പെട്ടത്‌ ആവും എന്നുള്ള  ഞെട്ടിക്കുന്ന സത്യം മനസിലായി . ഒരു സൌത്ത് ആഫ്രിക്കാന്‍  സായിപ്പ് ആണ് വാതില്‍ തുറന്ന്  തന്നത് .ഒരു വാക്ക് പോലും മിണ്ടാതെ അയാള്‍ അകത്തേക്ക് കയറി പോയി .ആ വീട്ടില്‍ അയാളും താമസിക്കാന്‍ ഉണ്ടായിരുന്നു, അയാളുംഷമിന്റെ കൂടെ അതേ ഓഫീസില്‍   ആണ് ജോലി ചെയ്യുന്നത്  .വെള്ളക്കാര്‍ കൂടുതലായി താമസിക്കുന്ന ഒരു സ്ഥലത്ത് ആയിരുന്നു ആ വീട് .അവിടത്തെ കടകളില്‍ നമ്മുടെ ഭക്ഷണ സാധനകള്‍ ഒന്നും  കിട്ടില്ല. ഒരു കറി വേപ്പില വാങ്ങാന്‍ഒരു മണിക്കൂര്‍ കാര്‍  ഓടിച്ച് പോകണം .  അത് കൊണ്ട് കറി വേപ്പിലഇല്ലാതെ കറി കള്‍  ഉണ്ടാക്കി തുടങ്ങി . വന്ന ദിവസകളില്‍ ഫിഷിന്റെ  കൂടെ  ചിപ്സ് ആയിരുന്നു കഴിച്ചത്.ബര്‍ഗര്‍ കഴിച്ച് മടുത്തു .ഇവിടെ വന്ന സമയത്ത്  ഒരു മലയാളീയെ പരിച്ചയം  ഉണ്ടായിരുന്നു . അവര് താമസിക്കുന്ന സ്ഥലത്തേക്ക്  രണ്ട് മണിക്കൂര്‍ കാര്‍ ഓടിച്ച് പോകണം . അത് കൊണ്ട് ഫോണില്‍
കൂടി സംസാരം ആയി .

നമ്മുടെ ഭക്ഷണം കഴിക്കാനുള്ള കൊതി കൊണ്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ടിന്നില്‍ കിട്ടുന്ന ചെറിയ മത്തി ഷമിന്‍ വാങ്ങി കൊണ്ടു വന്നു .ആദ്യമായി ഞാന്‍ ഇവിടെ ഉണ്ടാക്കിയ എന്‍റെ മത്തി കറി . കറി ഉണ്ടാക്കി രുചിച്ചു കഴിഞ്ഞപ്പോള്‍ .അതിന്‍റെ മണം കാരണം എനിക്ക് തന്നെ വായില്‍ വയ്ക്കാന്‍ തോന്നിയില്ല .എന്‍റെ മത്തി കറി യുടെ മണം കാരണം   മുകളില്‍ ഇരുന്ന സായിപ്പ് പതുക്കെ അടുക്കളയില്‍ വന്നു ,ഷമിന്‍ സായിപ്പിനോട്‌ കുറച്ച് കറി കഴിച്ച് നോക്കാന്‍ പറഞ്ഞു .ഒരു നിമിഷം കൊണ്ട് അയാള്‍  ആ പാത്രം കാലിയാക്കി തന്നു . ബാക്കി ഉണ്ടായിരുന്ന കറി കൂടി ,അയാള്‍ക്ക് പിറ്റേന്ന് കഴിക്കാന്‍ വേണമെന്ന് പറഞ്ഞു മാറ്റി വച്ചു .അതോടെ സായിപ്പിന്‍റെ  ഭക്ഷണത്തിനോടുള്ള പ്രിയം മനസിലായി . എന്ത് പുഴുങ്ങി കൊടുത്താലുംഅവര്‍  കഴിക്കും .


രണ്ട് മാസം കഴിഞ്ഞ് ആ വീട്ടില്‍ നിന്നും താമസം മാറി .കുറച്ച് കൂടി ഏഷ്യക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലത്ത്  ആയിരുന്നു പുതിയ വീട് .ആ വീട്ടില്‍  വന്നപ്പോള്‍ ആയിരുന്നു ജീവിതംകുറച്ച് കൂടി സന്തോഷകരമായി തോന്നിയത് .അതിനടുത്ത്‌  എല്ലാ വിധ ആളുകളെയും കാണാന്‍ സാധിച്ചു .ആദ്യമായി കിട്ടിയ കൂട്ടുക്കാര്‍ ഒരു രാജസ്ഥാനിയും ,രണ്ട് ബോംബെ ക്കാരും  .വര്ഷകള്‍ കഴിഞ്ഞപ്പോള്‍  പരിച്ചയക്കാര്‍   കൂടി ,മലയാളീ കളെ കണ്ടുമുട്ടി . ഈ തണുപ്പ് ക്കാലവും ,വസന്തവും ,ശിശിരവും എല്ലാം ഇഷ്ട്ടം ആയി തുടങ്ങി ,ജീവിതത്തില്‍ പല ഉയര്ച്ചകളും ,താഴ്ച്ചകളുമായി ജീവിതം
മുന്പോട്ട് പോയികൊണ്ടിരുന്നു .ഇപ്പോള്‍ ഇവിടെ അടുത്ത കടകളില്‍ നമ്മുടെ എല്ലാ സാധനകളും കിട്ടും . തൊട്ടു അടുത്ത് തന്നെ മലയാളീ വീടുകളും ഉണ്ട് .

എന്‍റെ കുട്ടിക്കാലത്ത് ,ഞാന്‍ ഏറ്റവും കൂടുതല്‍ പോയിരിക്കുന്ന ഒരു സ്ഥലം  .എറണാകുളത്തുള്ള  സുഭാഷ് പാര്‍ക്ക്‌ ആണ് ..ഓരോ അവധിയിലും അപ്പന്‍ എല്ലാവരെയും  കൂട്ടി  അവിടേക്ക് പോകും .കൂടെ എറണാകുളത്തുള്ള ബന്ധുക്കളും ഉണ്ടാവും .ആ തിരക്കിനിടയില്‍ കുട്ടികള്‍ എല്ലാവരും  കളിയും ബഹളവും ആയി നല്ല സന്തോഷമായിരിക്കും . ആ ദിവസം  ഐസ് ക്രീം എത്ര വേണമെങ്കിലും കഴിക്കാം. എനിക്ക് അവിടെ പൊതിയില്‍ കിട്ടുന്ന കടല വറുത്ത് കഴിക്കാന്‍ ആയിരുന്നു  കൂടുതല്‍ ഇഷ്ട്ടം . ബന്ധുക്കളില്‍  ചിലര്‍ എന്‍റെ ഐസ് ക്രീം കൂടി കണക്ക് പറഞ്ഞുവാങ്ങി  കഴിച്ച് തീര്‍ക്കും .അതൊക്കെമറക്കാനാവാത്ത കുട്ടിക്കാല ഓര്‍മ്മകള്‍ ആണ് .എന്‍റെ കുട്ടികളെയും  കൊണ്ട് ഞാന്‍ ഏറ്റവും കൂടുതല്‍പോയിരിക്കുന്നത്,  ലണ്ടനില്‍ ഹെന്റി യുടെ ഹാം‌പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിന്‍റെ പൂന്തോട്ടത്തില്‍ ആണ് .ലണ്ടനില്‍ വന്നപ്പോള്‍ ആദ്യമായി കാണാന്‍ പോയത് HYDE PARK  ആയിരുന്നു ,ആ ദിവസം തന്നെ HARRODS .കാണാന്‍ പോയിരുന്നു .അവിടെ പോകാന്‍ ഒരു കാരണമുണ്ട് .എന്‍റെ ഒത്തു കല്യാണം  ദിവസം ആണ് ഡയാന രാജകുമാരി മരിച്ചത് .ആ  വിഷമം തീര്‍ക്കാന്‍ അവിടെ വരെ ഒന്ന്‌ പോയി നോക്കി .ലണ്ടനില്‍ കാണാനുള്ള  കാഴ്ച്ചകള്‍   എല്ലാം  കണ്ടു . അതില്‍ എനിക്ക് പ്രിയപ്പെട്ടത്  ഹാംപ്‌റ്റണ്‍ കോര്‍ട്ട്കൊട്ടാരം ആണ് .
ഹെന്റി യുടെ  ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിന് അകത്ത് ഒരു പ്രാവശ്യം ആണ് കയറിയിരിക്കുന്നത്  .അതിനുചുറ്റുമുള്ള പൂന്തോട്ടത്തില്‍എല്ലാ  വര്‍ഷവും പോയിട്ടുണ്ട് .ഞാന്‍ താമസിക്കുന്ന വീടിന്  വളരെ അടുത്ത് ആണ് ഈ കൊട്ടാരം . Thames   നദിയുടെ തീരത്തുള്ള പേരുകേട്ട  ഹാംപ്‌റ്റണ്‍ കോര്‍ട്ട്.നദിയുടെ തീരത്ത് സ്ഥിതി ച്ചെയുന്ന കൊട്ടാരമായത്   കൊണ്ട് പ്രകൃതി  ഭംഗിയും വളരെ കൂടുതല്‍ ആണ് .  Cardinal, Thomas Wolsey,യുടെ  കൈയില്‍ നിന്നും ഹെന്റിഎട്ടാമന്‍  ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം വാങ്ങി .ചരിത്രത്തില്‍ ഹെന്‍‌റി എട്ടാമനെ ക്കുറിച്ച്  കൂടുതല്‍ എടുത്ത്‌ പറയുന്ന കാര്യം   കത്തോലിക്കാ വിശ്വാസി ആയിരുന്ന ഹെന്റി രണ്ടാമത് വിവാഹം കഴിക്കുവാന്‍ വേണ്ടി സഭയില്‍ നിന്നും വിഘടിച്ച് ചര്‍ച്ച        ഓഫ്‌ ഇംഗ്ലണ്ട് (CHURCH OF ENGLAND )സ്ഥാപിക്കുകയും ,ആ സഭയുടെ തലവനായി ആ സ്ഥാനം സ്വയം ഏറ്റു എടുക്കയും ചെയ്തു . അദേഹത്തെ കുറിച്ച് ചരിത്രത്തില്‍ എടുത്ത്‌ പറയുന്ന ഒരു വസ്തുത കൂടി ഉണ്ട് .അദ്ദേഹത്തിന് ആറ് ഭാര്യ മാര്‍ ഉണ്ടായിരുന്നു . ആ ഭാര്യമാരില്‍ രണ്ടുപേരുടെ ദാരുണമായ മരണം കാരണവും ഹെന്‍‌റി എട്ടാമന്‍ രാജാവിനെ വളരെ ക്രൂരനായ രാജാവായി പറയപ്പെടുന്നു .

 കൊട്ടാരം പഴയ സ്ഥിയില്‍ തന്നെ ഇപ്പോളും നിലനില്‍ക്കുന്നു .നദിയുടെ തീരത്തുള്ള   കൊട്ടാരം ആയത് കൊണ്ട് ലണ്ടനില്‍ നിന്നുള്ള  പല ബോട്ട് യാത്രകളുടെ  അവസാനം ഇവിടെ ആവും  .സമ്മര്‍ സമയത്ത് കൊട്ടാരത്തിന് ചുറ്റും ഒരുപാട് ആളുകളെ കാണാം .അതുപോലെ ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിലെ പൂക്കളുടെ മേള വളരെ  അധികം ആളുകള്‍ കാണാന്‍ വരും .കൊട്ടാരത്തിന്‍റെ പടിവാതിലില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ നില്‍ക്കുന്ന പ്രതിമകള്‍കാണാം .എനിക്ക്   ഈ  കൊട്ടാരം കാണുമ്പോള്‍  ഒരു വിഷാദ ഭാവം  തോന്നും .എത്ര ദൂരെ നിന്ന് നോക്കിയാലും ആ ഭാവത്തിന്  യാതൊരു  മാറ്റം ഇത് വരെ തോന്നിയിട്ടില്ല .ഞാന്‍ ഇവിടെ പലപ്പോളും വരുന്നത്  ജീവിതത്തിലെ എടാകൂടകളില്‍ നിന്നും ഒരു ഒളിച്ചോട്ടം ആണ് .ഈ കൊട്ടാരത്തിന് ചുറ്റും വെറുതെ നടക്കാം .ആ  പൂക്കളോടും ,കിളികളോടും , സംസാരിച്ചു കൊണ്ട് നേരം കളയും .   കുട്ടികള്‍ക്ക്  അവിടെ ഓടികളിക്കാം .കിളികളോട്   വര്‍ത്തമാനം പറഞ്ഞു കഴിയുമ്പോള്‍ അവ ആകാശത്തിന്‍റെ
അനതതയിലേക്ക്  മറഞ്ഞു പോകും .പക്ഷേ ഈ കൊട്ടാരത്തിലെ പനീനീര്‍  പൂക്കള്‍ എന്നും അതുപോലെ അതുപോലെ അവിടെയുണ്ട്
.

                              




      ഈ പാലത്തിലൂടെ നടന്നു വേണം കൊട്ടാരത്തിന്   അകത്തേക്ക്   പ്രവേശിക്കാന്‍    ,       താഴെകാണുന്നത് കൊട്ടാരത്തി ന്‍റെമുന്‍വശത്തെ ഗേറ്റ് ആണ് .


















കൊട്ടാരത്തിന് ചുറ്റുമുള്ള  പ്രകൃതി ഭംഗി മുഴുവന്‍ 
 ഒപ്പി എടുക്കുവാന്‍ പല തവണ നടന്നു നോക്കി .
  .മനോഹാരിതനേരില്കാണുമ്പോള്‍ .പലപോളും മൗനം ആവും  .ജീവിതത്തിന്‍റെ താളവും ,  പ്രകൃതിയുടെഈണവുംകൂടി  
അലിഞ്ഞു   ചേരുന്നത്തിന്റെ ഒരു  സുഖം
പലപ്പോളും  തോന്നിയിട്ടുണ്ട് .
കൊട്ടാരത്തിലെ പനീനീര്‍ പൂന്തോട്ടം
എത്രകണ്ടാലും മതിയാവില്ല
യാതൊരു മടുപ്പും ,മുഷിപ്പും ഇല്ലാതെ അതിലൂടെ നടക്കാം ,
 പക്ഷികളുടെയും ,കാട്ടു പൂക്കളുടെയും കൂടെ
തുള്ളി ചാടി നടക്കുന്ന സന്തോഷം .






















ഈ തോട്ടത്തിലെ  ഓരോ പൂക്കളുടെയും
 പേരുകള്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു .
എന്‍റെ കൂടെ എല്ലാവരും ഉണ്ടായിരുന്നിട്ടും
 വല്ലാത്ത ഒരു ഏകാന്തത
 ഈ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അനുഭവപ്പെടും .
നീഗൂഡ നിശബ്ദതയെ     രോമാഞ്ചം    അ  ണിയിച്ചപ്പോലെ ,
  ഈ പൂവിലും പുല്ലിലും എന്തോ ഒളിഞ്ഞിരിക്കുന്നപ്പോലെ  
തലയ്ക്കു മുകളില്‍ കൂടി
പാടി പ്പ  റക്കുന്ന പറവ ജാലകളും
,കാലുകളില്‍ തഴുകി   തലോടി പോകുന്ന  പുല്‍ക്കൊടിക്കളും
,കാറ്റും ,മഴയും ഏറ്റു
ഈറന്‍ ആയി നില്‍ക്കുന്ന പനീനീര്‍ പുഷ്പകളും,
 ഈ കുളിര്‍ തെന്നലും ഞാന്‍ വളരെ ഇഷ്ട്ടപ്പെടുന്നു.
പൂക്കളുടെ പരിമളം കലര്‍ന്ന ഇളം തെന്നല്‍
 ആ മോഹന ലോകം വാക്കുകളില്‍ പറഞ്ഞാല്‍ തീരില്ല .










                             













പ്രകൃതി സമ്മാനിച്ച ഈ  സുന്ദരതയോട് കിട പിടിക്കാന്‍ പോരുന്ന വേറെയൊന്നും ഞാന്‍ എവിടെയും കണ്ടിട്ടില്ല . 













 

 





ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ആണ് അവസാനമായി ഞാന്‍ അവിടേക്ക് പോയത് .കൂടെ ഷമിന്‍റെ മാതാപിതാക്കളും ,സഹോദരന്‍റെ  കുടുംബം കൂടെ ഉണ്ടായിരുന്നു .ഈ യാത്രയില്‍ ഒരു നല്ല അനുഭവം കൂടി ഉണ്ടായി .ആ ദിവസംഹെന്റി രാജാവിന്‍റെ കല്യാണം അതേ ക്കുറിച്ച് ഒരു നാടകം കൊട്ടാരത്തിന് അകത്ത്ഉണ്ടായിരുന്നു . പഴയ കാലത്തില്‍ അവര് ഉപയോഗിച്ചിരുന്ന അതേ ഉടുപ്പുകളോടെ രാജാവിനെയും ഭാര്യയെയും പുറത്ത് കാണാന്‍ സാധിച്ചു .ഇവരൊക്കെ ആ നാടകത്തില്‍ അഭിനയിക്കുന്ന ആളുകള്‍ ആയിരുന്നു .നാടകം നടക്കുന്നതിനിടയില്‍ ഇവര് കൊട്ടാരത്തിന് പുറത്ത് കുറച്ച് സമയം ആളുകളുമായി സംസാരിക്കാന്‍ വരും .
                                                  
 
 
 
 
 




 




                       
ഇത്രയും കാഴ്ച്ചകള്‍ എല്ലാവര്‍ക്കും  ടിക്കറ്റ്‌  ഒന്നും എടുക്കാതെ  
കാണാന്‍ സാധിക്കും ,ഇനിയുള്ള കൊട്ടാരത്തിന്റെ പൂന്തോട്ടത്തില്‍ കയറാന്‍ ടിക്കറ്റ്‌  എടുക്കണം .അതിന്‌ അകത്ത് കടന്നാല്‍ ,

നഗരത്തിന്‍റെ വിരസതയില്‍ നിന്നുംമാറി
 കുറച്ച് കുളിര്‍ക്കാറ്റു     മായി  നടക്കാം.
പൂക്കളെസ്നേഹിക്കുന്നവര്‍ക്ക് അവിടെ   മയങ്ങാം
 വൃക്ഷ  ലതാ  ദി  കളുടെ ഇടയിലൂടെ
 വാര്‍ന്നോഴുകുന്ന  സൂര്യരശ്മികളില്‍  ,
ഭൂമിയും ,ആകാശവും തമ്മില്‍ പുണരുന്ന
 ദിവ്യ സാന്നി ദ്ധ്യം ഇവിടെ കാണാം .
 അടര്‍ത്തി  എടുക്കാന്‍ കഴിയാത്ത വിധം ചെടികള്‍
ഒന്നിനോടൊന്നു ചേര്‍ന്നിരിക്കുന്ന തു കാണാം .






















































കൊട്ടാരത്തിന്റെ മറ്റൊരു  ഗേറ്റ് ആണ് .













കുതിര വണ്ടിയില്‍ കൂടി കൊട്ടാരത്തിന്റെ പച്ചപ്പില്‍  ചുറ്റി നടക്കാം .










ഇതെല്ലാം കണ്ട് കഴിഞ്ഞു കൊട്ടാരത്തില്‍ തപസ്  തുടങ്ങിയ ഒരു മുതുമുത്തശ്ശി യെ കാണാം . വര്‍ഷം കുറെ കഴിഞ്ഞു .കടപുഴകി വീഴാന്‍ ഇനിയും എത്ര കാലം  കഴിയണം എന്നും അറിയില്ല . എല്ലാവരും നോക്കിയിട്ട്  പറയൂ .






































ഇതെല്ലാം കൊട്ടാരത്തിന്‍റെ ഓരോ  മാളികകള്‍  ആണ് . പഴമയെ ഞാന്‍  സ്നേഹിക്കുന്നു  എന്ന് അല്ലാതെ വേറെ ഒന്നും പറയാന്‍ ഇല്ല .







കൊട്ടാരത്തിന് അകത്ത് കയറിയപ്പോള്‍ എടുത്ത  ഫോട്ടോ ഒന്നും ഇപ്പോള്‍ കൈയില്‍ ഇല്ല . ലണ്ടനില്‍ വന്നപ്പോള്‍ എടുത്ത ഫോട്ടോസ് ആണ് .ഈ കൊട്ടാരത്തില്‍ ഒന്ന്‌ കൂടി പറയാന്‍ ബാക്കി ഉണ്ട് .ഏതോ മുറിലൂടെ  നടന്നപ്പോള്‍  അവിടെ ഹെന്റി രാജാവിന്‍റെ രണ്ടാമത്തെ ഭാര്യ ആയ  Anne Boleyn  ടെ പ്രേതം ഉണ്ടെന്ന്‌ പറഞ്ഞത് ഇന്നും ഓര്‍മ്മിക്കുന്നു ..ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിനോട് എനിക്കും ഇത്ര പ്രേമം തോന്നാന്‍ കാരണം  എന്താവും എന്ന ഒരു സംശയം ബാക്കി ഉണ്ട് .കൊട്ടാരത്തിന്റെ ഓരോ ജനലില്‍ കൂടിയും ഒരു കൊള്ളിമീന്‍ പോലെ അവരുടെ കണ്ണുകള്‍ ഞാന്‍തേടി നടന്നുവോ ?.അത് ഒരിക്കലും ഉണ്ടാവില്ല .

കൊട്ടാരത്തിന് പുറത്ത്, നദി  തീരത്ത് ഇട തൂര്‍ന്ന പല തരത്തിലുള്ള ചെടികള്‍കാണാം  
മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന പുഷ്പനിരകള്‍  
നവംബര്‍ മാസത്തില്‍ ഇലകളുടെ നൃത്തം കാണാം
ഏപ്രില്‍ മാസം ആവുമ്പോള്‍ പൂക്കള്‍ വിരിയുന്ന കാലം
നാമ്പ് നീട്ടി പടര്‍ന്നു കയറുന്ന വിവിധ തരം വള്ളി ചെടികള്‍,
 മരക്കൊമ്പില്‍ കൂട് കൂട്ടുന്ന നാനാതരം പക്ഷികള്‍
എവിടെ തിരിഞ്ഞ് നോക്കിയാലും സന്തോഷം .നദി തീരത്ത് കുറച്ച് സമയം ഇരുന്നാല്‍ ബോട്ടുക്കളില്‍   യാത്ര ചെയ്യുന്നവരെയും  കാണാം. ഇതെല്ലാം കണ്ട് നടക്കുമ്പോള്‍ അവരുടെ പ്രേതം വന്നാലും ഞാന്‍ കാണാന്‍ പോകുന്നില്ല






















''ഹാം പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം ''
സുന്ദരമായ ഒരു ഗാനത്തിന്റെ
ചില വരികള്‍ കേള്‍ക്കുന്നവരെപ്പോലെ,
യാത്രക്കിടയില്‍ കണ്ട് മുട്ടുന്നവരോടും
ആ പ്രിയ ഭൂമിയെ യും   
മൗനമായി സ്നേഹിച്ചു  കൊണ്ട് 
അവിടെയും യാത്ര  പറയേണ്ടി വരും .
ലണ്ടനില്‍ ഞാന്‍ കണ്ട നല്ല കാഴ്ച്ചകള്‍ എല്ലാം എഴുതി തീര്‍ന്നു .അതില്‍ ഏറ്റവും പ്രിയപ്പെട്ടത് ഈ ഹാം‌പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം ആയിരിക്കും .ഈ യാത്ര കൂടി എഴുതി തീര്‍ന്നതോടെ  ലണ്ടനില്‍ നിന്നും ഞാന്‍ യാത്ര പറയുക ആണ് .ഇത്രയും കാലത്തിനിടയില്‍ കിട്ടിയ ചങ്ങാതിമാരെയും ,ബന്ധുക്കളെയും വിട്ട് അടുത്ത മേച്ചില്‍ പുറത്തേക്കുള്ള യാത്ര .ചുവട് ഉറപ്പിച്ച   മണ്ണില്‍ നിന്നും വിചാരിക്കാത്ത  സമയത്ത് യാത്ര പറയേണ്ടി വന്നു .ഒരു നാടിന്‍റെയും ആള്‍ക്കാരല്ല എന്ന് പറയേണ്ടി വരുമോ എന്നുള്ള ഭയം ഇപ്പോള്‍ എനിക്ക് തോന്നി തുടങ്ങി .സ്വന്തം നാടെന്നു  പറയാന്‍ ഒന്നുമില്ലാത്തത് പോലെ ഈ യാത്ര എന്ന് തീരുമോ എന്നും അറിയില്ല . ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം എന്‍റെ കുട്ടിക്ക ള്‍ക്ക് വേണ്ടി ഒരു അമ്മയുടെ ഓര്‍മ്മക്കുറിപ്പ്‌ ആണ്  ,അവരുടെ കുട്ടിക്കാലം കൂടുതല്‍ ചിലവഴിച്ചത് ഈ പൂന്തോട്ടത്തില്‍  ആവും .മക്കള്‍ രണ്ടുപേരും എന്‍റെ വയറ്റില്‍ ആയിരുന്ന സമയത്ത് ഈ  വഴികളില്‍ കൂടി ഒരുപാട് പ്രാവശ്യം  നടന്നിട്ടുണ്ട് .അവര്‍ വലുതാകുമ്പോള്‍ ഇതൊരു സമ്മാനമായി ഇവിടെ ജീവിക്കട്ടെ .ഈ നാട്ടില്‍ വന്നിട്ട് ദൈവാനുഗ്രഹത്താല്‍ നല്ലത് കുറെ കാണാനും കേള്‍ക്കാനും കഴിഞ്ഞു  .അതെല്ലാം ചേര്‍ത്ത് പിടിച്ചു  കൊണ്ട് ലണ്ടനില്‍ നിന്നും എല്ലാവരോടും ഞാന്‍ യാത്ര പറയുന്നു ...