ജാലകം
Showing posts with label യാത്രാ വിവരണം-കേരളം. Show all posts
Showing posts with label യാത്രാ വിവരണം-കേരളം. Show all posts

Wednesday, 1 September 2010

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്-(കോവളം)

തിരുവനന്തപുരം,യാത്ര പകുതി വഴിയില്‍ നിന്ന്  ഒന്ന് കൂടി യാത്ര തുടരുന്നു .തലസ്ഥാനത് ചുറ്റി നടന്ന് ഇതെല്ലാം പല തവണ കണ്ടത് ആണ്  .എന്നാലും ഇപ്പോള്‍ യാത്രകളില്‍ കുട്ടികളും കൂടെ ഉണ്ട് .അവരുടെ കൂടെ ,സംസാരിച്ച്   കൊണ്ടുള്ള നടപ്പ്  ,കാഴ്ച കാണല്‍  കുറച്ച് ബുദ്ധി മുട്ട് ആയി ചിലപ്പോള്‍ തോന്നും . രാജാവിന്‍റെ കൊട്ടാരം കണ്ട് പുറത്ത്  വരുമ്പോള്‍ ,കുട്ടികള്‍ സംശയം എന്ന പെട്ടി തുറക്കും ,അതിലെ പല ചോദ്യകള്‍ നമ്മുക്ക് ചിരിയില്‍ ഒതുക്കേണ്ടി വരും .



''ആ രാജാവ്‌ എവിടെ ആണ് ?രാജാവിന്‌ കുതിരയില്‍ കൂടി ഇത് വഴി പോകുവാന്‍ സാധിക്കില്ലേ ?അവരുടെ നീളം കൂടിയ ഉടുപ്പുകള്‍ അഴുക്ക് പിടിച്ചു കാണില്ലേ ?ആ ഉടുപ്പുകള്‍ക്ക് എല്ലാം എന്ത് കനം ആവും?ഇത്രയും ചോദ്യത്തിന് ഉത്തരം ,ആലോചിച്ച് പറഞ്ഞു കഴിയുമ്പോള്‍ നമ്മള്‍ പല ഇട വഴികളും ,കല്‍ മതിലുകളും കടന്ന് കഴിയും .എന്നാലും അവരുടെ അടുത്ത ചോദ്യം കാതോര്‍ത്തിരിക്കും കുറച്ച് പേടിയോടെ ..
കുറെ കുറെ വര്‍ഷം മുന്‍പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് വെള്ള കുതിരകളെ പൂട്ടിയ സ്വര്‍ണ രഥത്തില്‍ എഴുന്നുള്ളിയത് എനിക്ക് പോലും ഓര്‍മകളില്‍ അവശേഷിക്കുന്നു .














                                                                    കനകക്കുന്ന് കൊട്ടാരം






കുന്നിന്‍മുകളിലെ ,കനകക്കുന്ന് കൊട്ടാരം  കാണാന്‍ പോയിരുന്നു .ചരിത്രത്തിന്റെ ,ഒറ്റയടിപ്പാതയിലൂടെ നടന്ന് മുകളിലേക്ക് കയറിയപോള്‍ കാല്പാടുകള്‍ വല്ലതും ഉണ്ടോ എന്നും വെറുതെ നോക്കി .പലതരം തണല്‍ മരകള്‍ ഇണയിട്ടു നില്‍ക്കുന്ന വഴിയോരകള്‍ക്ക് ,അപ്പോളും ഒരു രാജകിയ ഭാവം തന്നെ .ടാറിട്ട നടവഴിയില്‍ ഒരല്പം വിജനത ആയിരുന്നു .താഴെ പൂന്തോട്ടത്തില്‍ കുറച്ച് പേര്‍ ഇരിക്കുന്നത് കാണാം .പേരറിയാത്ത ഒരുപാട് മരകളും ,അതിനിടയില്‍ ,ആകാശത്തെ തൊടാന്‍ എന്നപോലെ ഉയര്‍ന്ന കാറ്റാടിയും, മഹാഗണിയും ,നിര നിര ആയി നിരത്തി വച്ചിരിക്കുന്ന ചെടിചെട്ടികളും എല്ലാം നോക്കി കൊണ്ട് കൊട്ടാരത്തിന്റെ മുറ്റത്ത്‌ എത്തി .പുല്ല് പടര്‍ത്തിയ കൊട്ടാര മുറ്റം ,കാവല്‍പുരയില്‍ നിന്നും ആരൊക്കെയോ എത്തി നോക്കുന്നപ്പോലെ കാണാം .കുട്ടികള്‍ക്ക് കൊട്ടാരത്തിന് ചുറ്റും ഓടി നടക്കാന്‍ ആയിരുന്നു ഇഷ്ട്ടവും .കൊട്ടാരത്തിന് താഴെ ഓണത്തിനുള്ള പരിപാടികളുടെ ഒരുക്കവുമായി കുറച്ച് ആളുകളെയുംകാണാം .ഈ കൊട്ടാരത്തിന് പറയാന്‍ ഒരുപാടു കഥകള്‍ ബാക്കി ഉണ്ടാവും , അത് ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്സില്‍ ഓര്‍മ്മ വന്നത് ഇതായിരുന്നു .







''ഇന്ദിരാ ഗാന്ധിയുടെ ചിതാ ഭസ്മം കനകക്കുന്ന് കൊട്ടാരത്തില്‍ കൊണ്ട് വന്നപ്പോള്‍ വെള്ളി പാത്രത്തില്‍ ,പൂക്കളുമായി ശ്രീ ചിത്തിരാ തിരുനാള്‍ മഹാരാജാവ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു'' എന്ന് എവിടെയോ വായിച്ചിട്ടുണ്

അതുപോലെ രാജഭരണത്തിന്റെ പരിലാളനം ഏറ്റ എത്ര ചടങ്ങുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട് . എല്ലാം ഓര്‍മ്മകളില്‍ മാത്രം . ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവ് ജനങള്‍ക്ക് പൊന്നു തമ്പുരാനും ,രാജാവും, എല്ലാം ആയിരുന്നു എന്ന സത്യം പിന്നെയും ഓര്‍മിക്കുന്നു . .കൊട്ടാരത്തിന് മുന്‍പിലും ,പിന്‍പിലും എല്ലാം ചരിത്ര
പ്രാധാന്യം ഉള്ള സ്ഥലകള്‍ ആണ് .തലസ്ഥാനത് എവിടെ നോക്കിയാലും ഒരു രാജകീയത ഇപ്പോളും കാണാന്‍ സാധിക്കും .കൂറ്റന്‍ തണല്‍ മരകള്‍ അവിടെ ഇവിടെയായി കാണാം ..അലുമിനിയംതൂണുകളില്‍ രാജകീയ പ്രതാപത്തെ അനുസ്മരിപ്പിച്ച് നിന്ന വലിയ വിളക്കുകള്‍ പല സ്ഥലത്ത് കണ്ടതുപോലെ തോന്നി .
ഇതുപോലെ ഓരോന്ന് ആലോചിച്ച് ഞാന്‍ കൊട്ടാരത്തിന് ചുറ്റും നടക്കുന്നു .രാജകുടുംബകള്‍ നടത്തി യിരുന്ന ഓരോ ചടങ്ങുകള്‍ ,എല്ലാം തെളിവുകളില്‍ ഇനി നിലനില്‍ക്കണം










ചരിത്ര പ്രാധാന്യം ഉള്ള ,തിരുവിതാകൂറിലെ പലതും ഇനിയും കണ്ട് തീര്‍ക്കാനും ഉണ്ട് .അതിന്‌ ഒരുപാട് സമയം വേണം .അതില്‍ എനിക്ക് ഇഷ്ട്ടമുള്ള ഇനിയും ബാക്കി ആണ് . കുറെ ക്ഷേത്രകള്‍ കാണാന്‍ വലിയ ആശ ആണ് .ആറ്റിങ്ങല്‍ ,പന്തളം ,ആറന്മുള, ഹരിപ്പാട്‌ ,മണ്ണാറശാല നീളുന്ന ഒരു ലിസ്റ്റ് .എല്ലാം ദൂരെ നിന്ന് ഒന്ന്‌ കാണണം . ക്ഷേത്രകള്‍,താമരകുളങ്ങള്‍ വെറുതെ മനസിലെ ഓരോ സ്വപ്നകള്‍ മാത്രം ..ചരിത്രത്തിന്റെ ചോല വൃക്ഷങ്ങള്‍    കാട് പിടിച്ച് ഇല്ലാതാവുന്നതിനു മുന്‍പ് എല്ലാം ഒന്ന്‌ കാണണം .

തിരുവനന്തപുരം യാത്രയുടെ അവസാനം കരാല്‍ കടയിലും കയറി .ആ കടയില്‍ വാങ്ങാന്‍ പോകുന്നതിലും ,ആ കസവ് മുണ്ടുകളും ,സാരീ കളും അടുക്കി വച്ചിരിക്കുന്നത് നോക്കി അതിലൂടെ നടക്കുന്നത്ആണ് കൂടുതല്‍ സന്തോഷം . എനിക്ക് .ആവശ്യം ഇല്ലാത്ത,സാരീ എടുത്ത്‌ കാണിക്കാന്‍ പോലും പറയാന്‍ മടി തോന്നും . എത്ര ഭംഗിയായി അവര്അത് അടുക്കി വച്ചിരിക്കുന്നത് എന്ത് നല്ല കാഴ്ച്ച ആണ് . കസവിന്റെ നീളവും ,വീതിയും ,പുതിയ തരം സാരീകളും കണ്ട് മനസ് നിറഞ്ഞ് കൈയില്‍ ഒരു സാരിയും ,ഷമിന്‍ കസവ് മുണ്ട് വാങ്ങി   . യാതൊരു പരാതി ഇല്ലാതെ കടയില്‍ നിന്നും ഇറങ്ങി .


ഇതെല്ലാം കണ്ട് കഴിഞ്ഞപോളെക്കും നേരം ഇരുട്ടി ,ഓണ സമയം കൂടി ,ആയതിനാല്‍ എവിടെ നോക്കിയാലും തിരക്ക് തന്നെ .അവിടെ നിന്നും ,സന്ധ്യാ സമയത്ത് അടുത്ത യാത്രാതുടങ്ങി , ആ യാത്രാ അവസാനിച്ചത്‌ കടലിന്‍റെ സ്വരവും ആയി കോവളം''സമുദ്രയിലേക്ക്''(KTDC ).അവിടെ എത്തിയപ്പോള്‍ കാതടിപ്പിക്കുന്ന തിരമാലകളുടെ സ്വരം എന്‍റെ ചെവിക്ക് ഒരു അരോചകമായി തന്നെ ആണ് തോന്നിയത് .രാത്രി തന്നെ കുട്ടികള്‍ ക്ക് കടല്‍ കാണണം എന്നുള്ള ബഹളം ആയിരുന്നു .നേരം വൈകിയത് കൊണ്ട് രാവിലെ കൊണ്ട് പോകാം എന്ന് ഉറപ്പ് പറഞ്ഞ് എല്ലാവരും കിടന്ന് ഉറങ്ങി .
രാത്രി കിടന്നിട്ടും ഉറക്കം വന്നുമില്ല .രാത്രികളില്‍ ഉറക്കം തീണ്ടാത്ത എന്‍റെ കണ്ണുകള്‍ ഇരുട്ടിലേക്ക് മിഴിച്ചു കൊണ്ട് കിടന്നു . എനിക്ക് കടലിനോട് തീരെ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ട് ആവാം . വേഗം തിരിച്ച് പോയാല്‍ മതി എന്ന് ആയിരുന്നു മനസിലും .രണ്ട് ദിവസം ഈ കടലിനോട് കഥകള്‍ പറയാന്‍ ഒന്നുമില്ലാത്ത പോലെ .





രാവിലെ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ,ആ കടലിന്‍റെ പരിസരം ഇതുപോലെ ആയിരുന്നു .ചെറിയ മൂടല്‍ മഞ്ഞ് പോലെ ,പുല്‍ക്കൊടിതുബുകളില്‍ നേര്‍ത്ത മഞ്ഞിന്‍ തുള്ളികള്‍ ,ഇനിയും പുല്‍മെത്തയില്‍ വെയില്‍ തുള്ളികള്‍ വീണിട്ടില്ല. കടലിനും തീരത്തിനും ഒരു
പ്രണയം പോലെ ,കടലും അത്ര ശാന്തം .പൂഴി മണ്ണിനെ തലോടി കൊണ്ട് പോകുന്ന തിരമാലകളും . അവിടെ ഇവിടെയായി മീന്‍ പിടിക്കാന്‍ പോകുന്ന കുറച്ച് ആളുകളെയും കാണാം .





കോവളം ഒന്ന്‌ കൂടി പോയി കാണണം എന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല ,തിക്കും
,തിരക്കും ആയി നമ്മളെ കൊണ്ട് പോകുന്ന സ്കൂള്‍ ,കോളേജ് വിനോദയാത്രകള്‍ ആണ് കാരണവും. കടലിന് അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് കടലില്‍ ഇറങ്ങാന്‍ തോന്നാറില്ല . ,എന്നാലും ഒന്നും അറിയാത്ത പോലെ ,പതുക്കെ എന്നെ ആ വെള്ളത്തിലേക്ക്‌ പിടിച്ച് വലിച്ച്‌ കൊണ്ട് പോയ മിത്രകള്‍ .വസ്ത്രമെല്ലാം നനച്ച് വരുമ്പോള്‍ വിഷമം തോന്നും.അതിനിടയില്‍ ''ടവല്‍ എടുത്ത് തരാം'' എന്ന് പറയുന്ന നല്ല സ്നേഹിതരും .വേറെ കുറെ പേര്‍ക്ക് കടല്‍ കണ്ടാല്‍ ,അവിടെ നിന്നും തിരിച്ച് വരാനും കഴിയില്ല .ഞാന്‍ അന്നും ആ കടല്‍ തീരത്ത് ചുരുണ്ട് കൂടി ഇരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ആള്‍ ആയിരുന്നു ..






എല്ലാവരും കടലിനോടുള്ള ഹരം കഴിഞ്ഞ് ബസില്‍ കയറുമ്പോള്‍ ,പലരുടെയും സ്വാര്‍ത്ഥ പൂര്‍ണമായ പെരുമാറ്റവും ,കുട്ടിക്കളി പോലെ ഉള്ള തമാശകളും ,സഹിക്കാന്‍ കഴിയാതെ,ആ യാത്രയില്‍ മൗനമായി പിന്‍തുടരുന്ന വഴക്കുകളും .ഒന്നും മിണ്ടാതെ ഇരിക്കല്‍ ,ഇടയ്ക്കിടെ കുത്ത് വാക്ക് പറയലും ആയി ആ വിനോദയാത്രയും തീരും .തിരിച്ച് കോളേജില്‍ വരുമ്പോള്‍ പലരുടെ വീരകഥകളും കേള്‍ക്കാം . ''പലരെയും വെള്ളത്തില്‍ തള്ളി ഇടാന്‍ കഴിഞ്ഞ് എന്നുള്ള സന്തോഷവുമായി തല പൊക്കി നടക്കുന്ന വരും .അന്ന് എന്‍റെ ഒരു മിത്രം എന്നെ പറഞ്ഞ് കളിയാക്കിയത് ഇപ്പോളും ഓര്‍ക്കുന്നു
''കാലില്‍ മണ്ണ് പറ്റുന്നത് ഇഷ്ട്ടമില്ല എന്ന് പറഞ്ഞ ആളുടെ ചെരുപ്പ് പോലും ,ആ കടലില്‍ കളഞ്ഞ് പോകേണ്ടി വന്നു '

എന്‍റെ കാലില്‍ നിന്നും ചെരുപ്പ് മാറ്റാതെ ഇരുന്നത് കണ്ടപ്പോള്‍ ആ ചെരുപ്പ് അറിഞ്ഞ് കൊണ്ട് നടക്കുന്നതിനിടയില്‍ ചവിട്ടി പൊട്ടിച്ചു . ഒറ്റ ചെരുപ്പ് ആയി എവിടെ പോകാന്‍ എന്ന് വിചാരിച്ച് ,ഞാനും ആ ചെരുപ്പ് അവിടെ തന്നെ ഇട്ട് പോന്നു . .ഇതുപോലെ ഓരോ പഴയ കഥകള്‍ ഓര്‍ത്ത്‌ കൊണ്ട് ഞാന്‍ താമസിക്കുന്ന വീടിന്‍റെ മുന്‍പില്‍ ഇരിക്കുന്നു . ഇതിനിടയില്‍ അകത്ത് നിന്നും കുട്ടികളുടെ സ്വരം കേള്‍ക്കാം , രാവിലെ തന്നെ കടലില്‍ പോകണം എന്ന ആവശ്യവുമായി , സമുദ്രയുടെ ഹോട്ടലില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ച് ,പതുക്കെ കടലിന് അടുത്തേക്ക് നടന്നു .




















മഴക്കാലം ആയതിന്‍റെ ചെറിയ ബുദ്ധി മുട്ട് ഉണ്ടായിരുന്നു.താമസിക്കുന്ന വീടിന് ചുറ്റും ഒരുപാട് തെങ്ങുകള്‍ ആണ് . .അതിന്‌ താഴെ കൂടി നടക്കുമ്പോള്‍ ചെറിയ പേടിയും ഉണ്ട് .
തലയില്‍ തേങ്ങാ വീണ്‌ അവധിക്കാലം വെറുതെ കളയണ്ടല്ലോ ,എന്ന ഭയം ആയിരുന്നു .അത് നാട്ടിലെ തേങ്ങാ തലയില്‍ വീഴാതെ ,ഈ കോവളം ''സമുദ്രയിലെ ''തേങ്ങാ വീണ്‌ തല പൊട്ടിയാല്‍ പിന്നെ പറയേണ്ട കാര്യവും ഇല്ല .











                                                             ഇവിടെ ആണ് താമസിച്ചത് .






                                    താമസിച്ച വീടിന് വളരെ അടുത്ത് ആണ് കടല്‍







ഈ വഴിയില്‍ കൂടി നടന്ന് കടലില്‍ എത്താം .വളരെ കുറച്ച് പേര്‍ മാത്രം ആ കടല്‍ കരയില്‍ ഉണ്ട് .''സമുദ്രയില്‍ ''താമസിക്കുന്നവരും ആകാം .. അതിലൂടെ മീന്‍ പിടിച്ച് പോകുന്ന കുറച്ച് ആളുക്കളെ കാണാം . അവധി ക്കാലം ആയിരുന്നു എന്നിട്ടും അവസ്ഥ ഇത് തന്നെ എന്ന ചോദ്യവും മനസ്സില്‍ തോന്നാതെ ഇരുന്നില്ല .ഈ ശാന്തമായ ഇടത്തില്‍ വരാന്‍ ആരും ഇഷ്ട്ടപെടാത്തതും ആവാം .എല്ലാവരും തിരക്കും ബഹളവും ഉള്ള ബീച്ചില്‍പോയിരിക്കും ..













                    കടല് കാണാന്‍ ഇറങ്ങിയപോളെക്കും ,പതുക്കെ വെയില്‍ വന്നു



അഴുക്ക് ഒട്ടും ഇല്ല ,അത്ര വൃത്തി ഉള്ള കടല്‍തീരവും ,ഇടയ്ക്ക് ചാറ്റല്‍മഴ ഉണ്ടായിരുന്നു . അത് കാരണം കടല്‍ കരയില്‍ ഇരിക്കാന്‍ സാധിക്കില്ല
ആ പൂഴി മണ്ണില്‍ കാല് ചവിട്ടിയാല്‍ താഴ്ന്നു പോകുന്ന അവസ്ഥയും .ഷമിന്‍ കുട്ടികളുമായി കടലിന് അടുത്ത് പോയി .എനിക്ക് കടലില്‍ ഇറങ്ങാന്‍ മടി കാരണം ഞാന്‍ അവിടെ ഒരു തെങ്ങില്‍ ചാരി നിന്നു .
















                            


പാച്ചുഒരു പേടി ഇല്ലാതെ ,തിരമാലകളോട് കളി ആയിരുന്നു .മോന് കുറച്ച് പേടി ഉണ്ട് .,ലണ്ടനില്‍ ബീച്ചുക്കളില്‍ പോകാറുണ്ട് . എന്നാലും കോവളം കുട്ടികള്‍ക്കുംനല്ല ഇഷ്ട്ടമായി .ഈ പൂഴി മണ്ണില്‍ ''കടലമ്മ കള്ളി'' എന്ന് എഴുതി കൊടുത്ത് കളിക്കുന്ന അപ്പന്‍റെ തമാശയും .അതിനിടയില്‍ ഷമിന്‍മോളോട് പറഞ്ഞ ഒരു തമാശ
''കടലമ്മ കള്ളി'' എന്ന് മലയാളത്തില്‍ എഴുതിയാല്ലേ വെള്ളം ഇവിടെ വരെ വരൂ '',എന്ന് പറഞ്ഞ്  പറ്റിക്കുന്നത്  കേള്‍ക്കാം
അത് കേട്ട് ഈ കോവളം ബീച്ചില്‍ മലയാളം എഴുതുവാന്‍ നോക്കുന്ന എന്‍റെ പ്രിയ പാച്ചുവും .മലയാളം എഴുതുവാന്‍ അറിയില്ല ,എന്നാലും അപ്പന്‍ എഴുതി വച്ചത്  അതുപോലെ പകര്‍ത്താന്‍ ശ്രമിച്ചു .







അമ്മ കടലില്‍ ഇറങ്ങുന്ന വരെ മോള്‍ തിരമാലകളോട് കളി ആയിരുന്നു . അവള്‍ക്ക്
കളിക്കാനുള്ള സമയവും നീണ്ടു പോകുന്നു .കുട്ടികള്‍ വിളിക്കുമ്പോള്‍ നമ്മളും അറിയാതെ കൂടെ പോകും . പഴയ ഓര്‍മ്മ വച്ച് ഞാന്‍ ചെരുപ്പ് ആദ്യം കൈയില്‍ പിടിച്ച് ആയിരുന്നു വെള്ളത്തിലേക്ക്‌ പോയത് .ചില തമാശകള്‍ ജീവിതത്തില്‍ മാറ്റി നിര്‍ത്തിയാലും അത് നമ്മളെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കും
നിനക്ക് കടലില്‍ ഇറങ്ങാന്‍ എന്തിന് ആണ് ഇത്ര മടി ?
അനാവശ്യമായ ഒരു ചോദ്യം ,ആരോ അവിടെ നിന്നു ചോദിക്കുന്നത് കേള്‍ക്കാം .







കടലില്‍ ഇറങ്ങാനുള്ള മടി ,ഞാന്‍ വരുത്തി വച്ചത് ആണെന്ന് എനിക്കും നല്ലപോലെ അറിയാം . കാലില്‍ അഴുക്ക് ആവും ഈ വിചാരം കൊണ്ട് തന്നെ എനിക്ക് കടലില്‍ ഇറങ്ങാന്‍ തോന്നാറില്ല .ആവശ്യം ഉള്ളവര്‍ക്ക് അവിടെ എത്ര നേരം കളിക്കാം . ഒരു പരാതിയും ഇല്ല .ഇത് കേള്‍ക്കുമ്പോള്‍ ഷമിന്‍ ,പൊട്ടിച്ചിരിച്ചു കൊണ്ട് പറയും.

''കടലില്‍ ഇറങ്ങാന്‍ മടി ഉള്ള ഒരേ ഒരു ആള്‍ എന്‍റെ ഭാര്യ ആയിരിക്കും''
അതും ശരി ആണ് .യാത്രകള്‍ ഒരുമിച്ച് ചെയുമ്പോള്‍ ,രണ്ടുപേര്‍ക്കും ഒരേ ഇഷ്ട്ടകള്‍ ആവണം എന്ന് നിര്‍ബന്ധവുമില്ല ,എന്നാലും യാത്ര യുടെ സുഖം ഈ രണ്ട് കാര്യങ്ങള്‍ ആണെന്ന് എനിക്ക് തോന്നും





ഉച്ചവരെ,ആ കടല്‍ തീരത്ത് അപ്പന്‍റെ കൂടെ മക്കള്‍ കളി ആയിരുന്നു .കുറച്ച് കഴിഞ്ഞപ്പോള്‍ വെയില്‍ മാറി നല്ല മഴ പെയ്യാന്‍ പോകുന്നപോലെ ,
കടലിന്‍റെ ഇരമ്പലും ,മൂടി ക്കെട്ടിയ ആകാശവും ,നല്ല കാറ്റും ,പാറക്കെട്ടുകളില്‍ നിന്നും കിളികളുടെ കരച്ചിലും ,ആ തേങ്ങലോടൊപ്പം ഉയരുന്നപോലെ ,പതുക്കെ മഴ ,ആ മണ്ണിന്‍ തരികളില്‍ വീഴാന്‍   തുടങ്ങി .എന്തായാലും കടലില്‍ ഇറങ്ങാതെ ഒരു മടക്ക യാത്രഇല്ല എന്ന് മോള്‍ക്ക്‌  വാക്ക് കൊടുത്ത് പോയി.



എന്‍റെ കാതുകളില്‍ ഞാന്‍ നീന്നെ ശ്രവിച്ചു
ഈ നേരം മുഴുവന്‍ ഞാന്‍ നീന്നെകണ്ടു .
കടലിന്‍റെ ,രഹസ്യ സ്വഭാവം എന്നില്‍ അപരിചിതം  ആയി തോന്നി. അലറുന്ന തിരമാലകള്‍ ,അവയെ മുറിച്ചു മുന്നേറുന്ന ,കടലിന്‍റെ കോപവും ,കോളും കാരണം ,അവിടെ നില്‍ക്കാനും ഒരു ഇഷ്ട്ടക്കേട്‌ .അതിനിടയിലൂടെ എന്നെ പതുക്കെ തലോടി പോയ തിരമാലകളും .അസ്തമയ സൂര്യന്‍റെ കതിരുകള്‍ ,ഈ ആഴി പരപ്പില്‍കാണാം .
പ്രകൃതിയിലെ ഈ വിസ്മയം എന്നെ കബളിപ്പിച്ച്‌ കടന്ന് കളയുന്ന പോലെ തോന്നും .നമ്മളെ സ്നേഹം കൊണ്ട് പൊതിഞ്ഞ,അതേ നിമിഷത്തില്‍ തന്നെ കടലമ്മ എല്ലാം പിടിച്ച് വാങ്ങി,ഒരു പരക്കം പാച്ചില്‍ ആണ് .

സ്വന്തം സാഹസത്തില്‍ എല്ലാം കൈയില്‍ ഒതുക്കി
ചുവട്  ഉറപ്പിച്ച്  നില്ക്കാന്‍ നമ്മളെ അനുവദിക്കാതെ,
മൃദുലമായ ദയാവായ്പോടെ ,നമ്മളെ ചേര്‍ത്തു നിര്‍ത്തും .അതിനിടയില്‍ നമ്മള്‍ അറിയാതെ ,ആഴം തിട്ടപ്പെടുത്തുവാന്‍ കഴിയാതെ നടന്നു നീങ്ങി കഴിയും .ഈ തീരാത്ത സ്നേഹം അനുഭവിച്ച് തീരാതെ നടന്ന് കൊണ്ടേ ഇരിക്കും . പ്രകൃതിയുടെ ഈ കണ്ണാടിയിലേക്ക്  ,സുന്ദരമായ ഈ കാഴ്ച കണ്ടു ഞാന്‍ കോവളം എന്ന തീരത്തിനോടും  വിട പറഞ്ഞു...........

Sunday, 6 June 2010

"തൃപ്പൂണിത്തുറ പാലസ് ''

കുറച്ചു ദിവസം ആയി പത്രത്തില്‍ വരുന്ന വാര്‍ത്ത‍ ഇത് ആണ് .അവധിക്കാലം  കഴിഞ്ഞു സ്കൂള്‍ തുറന്ന വിശേഷവും . അത് വായിക്കുമ്പോള്‍  നമ്മുടെ കുട്ടിക്കാലംഒന്നും ഓര്‍ത്തു നോക്കാനും എനിക്ക്  കുറച്ചു സമയം കിട്ടിയത് പോലെയും ,കുട്ടികള്‍ ആയിരുന്ന നമ്മള്‍  ആ പഴയ ഉടുപ്പ് എല്ലാം മാറ്റി വച്ച് ,പുതിയ ഉടുപ്പും ഇട്ടു സ്കൂള്‍ പോകുന്നതും ,ആ പെരും മഴയില്‍ കറുത്ത  കുടയും ചൂടി സ്കൂള്‍ ബാഗ്‌ആയി നനഞ്ഞു ക്ലാസ്സില്‍ കയറി ചെല്ലുന്നതും  ആ സ്കൂള്‍ പടവുകളില്‍  തെന്നി വീണും ,ക്ലാസ്സില്‍ എത്തുന്നവരെ,ആ മഴയില്‍ ഒന്ന് കൂടി നനഞ്ഞും    .ഈ കാലംഒക്കെ  ഒരിക്കലും  ഓര്‍മകളില്‍ നിന്നും മാഞ്ഞു പോകുന്നതും ഇല്ല .അതുപോലെ വളരെ നല്ല ഓര്‍മകളുമായി നില്‍ക്കുന്ന വേറെ ഒന്ന് കൂടിയും ഉണ്ടാവും .

ആദ്യമായി സ്കൂളില്‍ നിന്നും പോയ വിനോദ യാത്ര  . ഒരു സഞ്ചിയില്‍   കഴിക്കാന്‍ ഉള്ള ചോറും ,  ,കുടിക്കാന്‍  ഒരു വലിയ കുപ്പി  വെള്ളവുമായി .ആ യാത്ര  പോകുന്ന ബസില്‍ എല്ലാവരും  വരി വരി ആയി ഓടി കയറിയതും .അതിനിടയില്‍ ടീച്ചര്‍ മാര് ആരെയൊക്കെയോവഴക്ക് പറയുന്ന സ്വരവും .എല്ലാം കഴിഞ്ഞു ശാന്തമാവുമ്പോള്‍ ആ യാത്ര യുടെ സുഖം എല്ലാവരും കൂടി തുടക്കം ഇടുന്ന ഒരു പാട്ടില്‍ നിന്നും ആവും ...ഞാന്‍ ആദ്യം  സ്കൂള്‍നിന്നും പോയ  യാത്ര .എറണാകുളം കാണാന്‍ പോയത് ആണ് .ആ യാത്ര ഒരു ദിവസം മുഴുവന്‍ ആയിരുന്നു . അതില്‍ "തൃപ്പൂണിത്തുറ  ഹില്‍ പാലസ്  , കണ്ടു ആവും ആ യാത്രയുടെ  മടക്കവും .എത്ര കണ്ടിട്ടുള്ള എറണാകുളം ആയിരുന്നാലും ആ കൂട്ടുകാരുടെ കൂടെ നടക്കുന്ന ആ സന്തോഷം വേറെ എവിടെ കിട്ടും ?




 ആ സ്കൂള്‍യാത്രയുടെ ടെ മധുരവും ,ഒരുകാലത്തും മറഞ്ഞു പോകാതെ മനസ്സില്‍ ഉണ്ട് ......അന്ന് വെള്ള പൂശിയ ആ കൊട്ടാരം കണ്ടു തിരിച്ചു വന്നപ്പോള്‍ മനസിലും സന്തോഷം ആയിരുന്നു . .ഒരു കൊട്ടാരത്തിന്റെ അകത്തളത്തില്‍ കൂടി ഒന്ന് നടന്ന അഭിമാനവും . .പക്ഷേ ഇപ്പോള്‍ നമ്മള്‍ അത് കണ്ടു വരുമ്പോള്‍ ചരിത്രത്തിന്റെ ജാലകച്ചുവട്ടില്‍നിന്നും  നമ്മുടെ കൈകള്‍ അറിയാതെ  ഒരുനിമിഷം അതിനോടും വിട  പറയുന്നപോലെ  തോന്നും










             കൊട്ടാരത്തിന്റെ പൂന്തോട്ടത്തിലെ കുറച്ചു കാഴ്ചകള്‍








കൊട്ടാരത്തിന്റെ  ഈ  പൂന്തോട്ടം  അവസാനം ഭരിച്ചിരുന്ന രാമ വര്‍മ പരീക്ഷിത്ത് തമ്പുരാന്‍  ആയിരുന്നു   ഇതുപോലെ ഉണ്ടാക്കി യതും ..









സ്കൂള്‍ യാത്ര  കഴിഞ്ഞും  പല തവണ കൊട്ടാരത്തില്‍  ഞാന്‍ പോയിരുന്നു .ഈ അടുത്ത്  ആ പാലസ് കണ്ടു നടക്കുന്നതിനിടയില്‍ അവിടെ കാണാന്‍ സാധിച്ചതും വേറെ ചിലതും ആണ് .ഇപ്പോള്‍ അത് സ്നേഹിക്കുന്നവരുടെ ഒരു സ്വപ്നലോകം എന്ന് പറയുന്നത് ആവും നല്ലതും .. . .എവിടെ നോക്കിയാലും കോളേജ് കുട്ടികള്‍ സന്തോഷായി സംസാരിച്ചു ഇരിക്കുന്നതും കാണാം .ഷമിന്‍ ടെ വീട്ടില്‍ നിന്നും എറണാകുളം പോകുന്നതും പാലസ് നു മുന്‍പിലൂടെ ആണ്  .നാട്ടില്‍ ചെല്ലുമ്പോള്‍ എന്നും കാറില്‍ ഇരുന്നു ഒന്ന് തല പൊക്കി നോക്കുവാനുള്ള സമയം മാത്രം കിട്ടുകയും ഉള്ളു .
 അത് ഒന്ന് മാറ്റി എടുക്കാന്‍ വേണ്ടി അവിടെ വരെ ഒന്ന് പോയി നോക്കാം എന്ന് വിചാരിച്ചു ..അവിടെ കണ്ടതും  അസ്തമയ ചിത്രംപോലെ  മൂടി ക്കെട്ടിയ ആകാശം,ആള്‍താമസം ഇല്ലാത്ത വഴികള്‍,എല്ലാ പതിവുകളും തെറ്റിയ നിലയില്‍ പടിപ്പുര  മുതല്‍ പത്തായ പുര വരെ പൊളിച്ചു ആ മാറാല കൂടുമായി ..എന്‍റെ യാത്ര തുടരേണ്ടിയും വന്നു ...


   കൊട്ടാരത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം ..   അവിടെ നാലുകെട്ടും  .ഒരു പുതിയ ഊട്ടുപുരയുമായി   .. 1853 -1864 വരെ ഭരിച്ചിരുന്ന രവി വര്‍മ ഉണ്ടാക്കിയതും ആണെന്നും പറയപെടുന്നു ആദ്യത്തെ കൊട്ടാരം ഒരു എട്ടു കെട്ടു ആയിരുന്നു . .പൂമുഖം ,അകത്തളം ,ഹോമപ്പുര ,മടപ്പള്ളി ,ഊട്ടുപുര ,,,തേവരപുര ,കുളപ്പുര മാളിക ,വിലംപുപുര ,വലിയ ഊട്ടുപ്പുര ,എല്ലാം ചേര്‍ന്ന കൊട്ടാരം ഇരിക്കുന്നത് 51 .75 ഏക്കറില്‍ ആണ് .ഈപ്പോള്‍  അത്നാലുകെട്ട് ആയി അവശേഷിച്ചു കൊണ്ടിരിക്കുന്നു ..






ആ പഴയ കൊട്ടാരത്തിന്റെ കെട്ടുകള്‍ ആണ് ...









കുറച്ചു ദൂരെ നിന്നും എടുത്ത ചിത്രം ആണ് ഇതെല്ലാം ,





പഴമയുടെ  കെട്ട് ഉറപ്പു ഇവിടെ കാണാം







                                               


 വലിയ കൊട്ടാരാ  സമുചയ്യം   യുരോപീയന്‍ architects    ഡിസൈന്‍ ചെയ്തതാണ്.  സമുച്ചയത്തിന്റെ വടക്കെ ഭാഗം 1898 പൂര്‍ത്തിയായി.   പിന്നിട് വന്ന മഹാരാജാക്കന്മാര്‍ ഈ സമുച്ചയത്തില്‍ മാറ്റങ്ങള്‍ വരുത്തി. ഈ കൊട്ടാരത്തില്‍ .ഇറ്റാലിയന്‍ കല്ലുകള്‍ കൊണ്ടുള്ളപൂമുഖവും ,ഇംഗ്ലണ്ട് നിന്നും കൊണ്ടുവന്ന കല്ലുകള്‍ താഴെ വിരിച്ചിട്ടും ഉള്ള  കിടപ്പ് മുറികളും ആണ് .,എല്ലാം കൊണ്ട് തിളക്കം ചാര്‍ത്തിയ ആ കാലം ഇപ്പോള്‍ അസ്തമിച്ചും കൊണ്ടിരിക്കുന്നു.





പള്ളിയറ ബംഗ്ലാവ് അന്നും ഇന്നും





ആര്‍ച് കാണുന്നത് Valianethyaramma ബംഗ്ലാവ് - Consort  of  Maharaja  of  Cochin  is  called  Valianethyaramma 


 
Srimathi Lakshmikutty Valianethyaramma, consort of His Highness, the Maharaja of Cochin,(കടപ്പാട് - ഹിന്ദു പേപ്പര്‍ )







എന്ന് നിലംപൊത്തുമോ?
(താഴെ വീഴുന്നതിനു മുന്‍പ് അതെടുത്തു സൂക്ഷിച്ചു വച്ചാലും നന്നായിരുന്നു ..)




 

ജീര്‍ണത  കണ്ടു കണ്ണ് അടയ്ക്കാം..




                                                





 
അവിടെ വച്ചിരിക്കുന്ന രഥം
(തിരുവിതാകൂര്‍ രാജവംശം ഉപയോഗിച്ചിരുന്ന horse driven chariots   )

                             
വേറെ ഒരു ചിത്രം
(ലണ്ടനിലെ Buckingham കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന chariots ഇന്നും പുതിയത് പോലെ!!!!)


                                                 


ഗോവണി പടികളില്‍ തിളക്കം ഉണ്ട് ...



Louis XIV style mirrors ..  കറുത്ത് തുടങ്ങിയിരിക്കുന്ന ചുവരുകളുടെ പ്രതിച്ചായ   കണ്ണാടിയില്‍!!!



 


ഏറ്റവും അവസാനമായി 1950 -european   രീതിയില്‍ ഉണ്ടാക്കിയ ഈ മൂന്ന് നില ബംഗ്ലാവിനും  വിളല്‍ വീണിരിക്കുന്നു ..ഇതിനു അകത്തു ഉള്ള കണ്ണാടിച്ചില്ലില്‍ ഇരുന്നു നമ്മളെ ചിരിച്ചു കാണിക്കുന്ന പലതും  അഴുക്കും,പൊടിയും ആയി  ഇനിയും എത്ര തല മുറകള്‍ക്ക്‌കാണാനും ഉള്ളതും ആണ് .ഇതിനു അകത്തു പാലിയത്തച്ച ടെ അവിടെ ഉള്ള പാലിയന്‍ ദേവസ്വം ബോര്‍ഡ്‌ കൊടുത്ത    വില പിടിച്ച പലതും ഇവിടെ കാണാം ..    മ്യുസീയത്തില്‍     കൊച്ചി രാജകുടുംബത്തിലെ    കീരിടവും ,കുറച്ചു ആഭരണവുംകൂടെ   ഉണ്ട്.. ആ കീരിടം വളരെ കൌതുകം ഉളവാക്കുന്നതാണ്ആണ് ..  പോര്ച്ചുഗീസ്കാര്‍     സമ്മാനിച്ച ആ കീരിടം  കൊച്ചി രാജാക്കന്മാര്‍ തലയില്‍ ധരിച്ചിരുന്നില്ല എന്നാണ് കേട്ട് കേള്‍വി.  കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം  നടന്നിരുന്ന ചിത്രകൂടം സാമൂതിരി പിടിച്ചുഎടുത്തപ്പോള്‍  അന്ന് കൊച്ചി ഭരിച്ചിരുന്ന രാമ വര്‍മ രാജ  ശപഥം ചെയ്തുവേത്രേ . ചിത്രകൂടം തിരിച്ചു പിടിക്കാതെ കിരീടം തലയില്‍ ധരിക്കുകയില്ല എന്ന്.  രാമ വര്‍മ രാജാവിനും, പിന്ഗാമികള്‍ക്കും ചിത്രകൂടം തിരിച്ചു പിടിക്കാന്‍ കഴിയാത്തത് കൊണ്ട് കിരീടം പിന്നിടൊരിക്കലുംഅത് ആര്‍ക്കും  ധരിക്കാന്‍ കഴിഞ്ഞിട്ടില്ല . അത്തച്ചമയത്തിന് പല്ലക്കില്‍ എഴുന്നള്ളുന്ന കൊച്ചി രാജാവിന്റെ മടിയില്‍ ആണ് കിരീടം വച്ചിരുന്നതായി കേട്ടിരിക്കുന്നതും ,. കൊച്ചി രാജാക്കന്മാരുടെ, തലപ്പാവ് ഒരിക്കല്‍, തൃശ്ശൂരില്‍ ഉള്ള മ്യുസീയത്തില്‍ ഉണ്ട് . അതും, പൊടിപിടിച്ചു ഇരിക്കുന്നു. സ്വര്‍ണനൂലുകൊണ്ട്  മനോഹരമായ sardhosi  ചിത്ര തുന്നലുകള്‍ ഉള്ള ആ തലപാവ്, ഇന്ന്, കറുത്ത ക്ലാവ് പിടിച്ചു ഇരിക്കുന്നു. പഴമയോടുള്ള നമ്മുടെ, ആദരവിനും ക്ലാവുപിടിച്ചതിനുള്ള  സൂചനയല്ലേ ഇത്.. , ഇത് പോലുള്ള,  വിലമതിക്കാനാവാത്ത വസ്തുക്കളെ നമ്മള്‍ ശരിയായി  രീതിയില്‍ ചേര്‍ത്ത് പിടിക്കാതെ ഇരുന്നാല്‍ വരും  തലമുറയ്ക്ക് വേണ്ടി  ഒന്നും ബാക്കി ഇല്ലാതെയും വരും .....



                                  

                            



 



ഇഷ്ട്ടിക  കൊണ്ടുള്ള ആ ഗോപുരത്തില്‍ ഒരു ലിഫ്റ്റ്‌ ഉണ്ട്






 


ഇറ്റാലിയന്‍   പൂന്തോട്ടം ആയിരുന്നു .



 





 
ഇതും ഒരു തീരാ നഷ്ട്ടം ....

 

                                        


ഇത്രയും കരവിരുതലോടെ ഉണ്ടാക്കിയ  ഒന്ന്   ,നശിച്ചു പോകാതെ ഇരിക്കാന്‍ വല്ലതും അതില്‍  ചെയ്യാനും ആര്‍ക്കും മനസ് വരുനുമില്ലല്ലോ?

 


നമ്മുടെ
നാടിന്‍റെ സ്വത്തിനെ ഒന്ന് മെനുക്കി എടുക്കുവാന്‍ ഇനിയും എത്ര കാലം ??

                                      


മനോഹരമായ ഈ  കൊട്ടാര സമുച്ചയതിന്റെയും, പൂന്തോട്ടത്തിന്റെയും വിസ്തൃതിയും, രാജകീയതയും  കണ്ടു മനസ്സ് നിറക്കാന്‍   , sattelite ചിത്രം തന്നെ വേണം !!!.ഇതിനു വന്നിട്ടുള്ള നഷ്ടം   കാണാനും ,ഓര്‍ത്തു കണ്ണ് നനയാന്‍   ഈ ഫോട്ടോകളും ....

  


ഇത് ഞാന്‍ നാല് വര്ഷം മുന്‍പ് എടുത്ത ഫോട്ടോകളും ആണ് .ഇന്ന് അതിനു കാര്യമായ മാറ്റം വന്നു എന്ന് പലരും പറഞ്ഞും കേള്‍ക്കുന്നു .എല്ലാം പുതിയതായി പെയിന്റ് ചെയ്തു ,നല്ല ഭംഗിയായി എന്നും കേട്ടു .അതും വളരെ സന്തോഷം ഉള്ള കാര്യം .