ജാലകം

Tuesday, 25 January 2011

രാമച്ചം

അതിരാവിലെ വളരെ തിടുക്കത്തോടെ ആണ് ആതിര എഴുന്നേറ്റത് ,ഉടുപ്പുകള്‍ എല്ലാം ബാഗില്‍ എടുത്ത്‌ വയ്ക്കണം അടുത്തൊരു മാസം അമ്മയുടെ വീട്ടില്‍ ആണ് അവധിക്കാലം .സന്ധ്യ ആവുമ്പോള്‍ അമ്മാവന്റെ   കൂടെ അമ്മയുടെ വീട്ടിലേക്ക് പോകണം .പോകുന്ന വഴിയില്‍ അമ്മാവന്‍ ആതിരയ്ക്ക് ഇഷ്ടമുള്ള മധുര പലഹാരകള്‍ എല്ലാം വാങ്ങി തരും ,ചിലപ്പോള്‍ അമ്മയും കൂടെ ഉണ്ടാവും .അമ്മ കുറച്ചു ദിവസം സ്വന്തം വീട്ടില്‍ നിന്നിട്ട് തിരിച്ച് പോകും .അമ്മയുടെ വീട്ടില്‍ വേറെയും കുട്ടികള്‍ അവധിയ്ക്ക് വരും .അവരെല്ലാവരും കൂടി മധുര പലഹാരകള്‍ കഴിച്ച് തീര്‍ക്കുന്നതിന് മുന്‍പ് ആതിര ആരും അറിയാതെ ഒരു വീതം അതില്‍ നിന്നും മാറ്റി വയ്ക്കും .ആ പൊതി   അടുത്ത വീട്ടിലെ പാറൂട്ടി ക്കും   ,കിച്ചുവിനും  കൊടുക്കുവാന്‍ ആണ് ,ആ മധുര പലഹാരവുമായി  അവരെ പോയി കാണണം എന്ന് ഓര്‍ത്തിട്ട് ആവും അമ്മ വീട്ടിലേക്കുള്ള യാത്ര  തുടങ്ങുന്നത് .

തറവാട്ട്‌ പറമ്പിലൂടെ നടന്ന് ,കശുമാവിന്‍ തോട്ടത്തില്‍ കൂടി കടന്നു   വേണം അവരുടെ വീട്ടില്‍  എത്താന്‍ .തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ വളരെ സൂക്ഷിക്കണം ,പാമ്പുകള്‍ ഉള്ള സ്ഥലം ആണ് .ചില പാമ്പുകള്‍ കശുമാവില്‍ തൂങ്ങി കിടക്കും . ആ പാമ്പിനെആരെങ്കിലും കണ്ടുകഴിഞ്ഞാല്‍  കൊല്ലാന്‍വേണ്ടി അടുത്ത വീട്ടില്‍ നിന്നും ആളുകള്‍ വരും .പാമ്പ് ജീവനും കൊണ്ട് വിറകു പുരയില്‍ കയറും ,ആ വിറകുകള്‍ എല്ലാം എടുത്ത്‌ പുറത്തിട്ട് പാമ്പിനെ അവരെല്ലാം കൂടി തല്ലി കൊല്ലും . അതൊക്കെ അവധിക്കാലത്ത്‌ അവിടെ നടക്കുന്ന പരിപാടികള്‍ ആണ് .തറവാട്ടിലെ ആരും കാണാതെ വേണം ആതിരയ്ക്ക് മധുര പലഹാര പൊതിയുമായി ,ആ ചപ്പും ,ചവറുകളും നിറഞ്ഞ വഴിയിലൂടെ നടക്കാന്‍ ,മഴക്കാലം ആയാല്‍ കൂടുതല്‍  ശ്രദ്ധ വേണം ,ചിലപ്പോള്‍  ചവിട്ടുന്നത്  വലിയ തവളയുടെ   മുതുകില്‍ ആവും .ഈ പേടി ഒക്കെ കൂടെ ഉണ്ടായാലും ആ പൊതിയുമായി അവരെ പോയി കാണും . പാറൂ ന്‍റെ വീട്ടില്‍  ചെന്ന് ആ പൊതികള്‍ അവരെ ഏല്പിച്ചു കഴിയുമ്പോള്‍ ,ആതിരയുടെ അവധിക്കാലത്തിന് ഒരു തുടക്കമാവും  .രാവിലെ മുതല്‍ തുടങ്ങുന്ന കളികള്‍ ,പാടത്തും .പറമ്പിലും ,തോട്ടില്‍ കുഞ്ഞുവരാലിനെ  പിടിച്ചും, അവസാനം ആ പിടിച്ച മീനുകളെ  എല്ലാം ആ തോട്ടിലേക്ക് തന്നെ വിടും . ഞാവല്‍ പഴത്തിന്‍റെ കറ  ,ഉടുപ്പില്‍  തേയ്ച്ചും മാവിന്‍ മുകളില്‍ കയറി മൂത്ത മാങ്ങ പറിച്ച് ,മുളക് കൂട്ടി കഴിക്കലും ആണ് പ്രധാന വേനല്‍ അവധിക്കാല   പരിപാടികള്‍  !!.ഇതെല്ലാം കഴിഞ്ഞ്  വൈകുനേരം  ആവുമ്പോള്‍ തറവാട്ട്‌ കുളത്തില്‍ കുളിക്കാന്‍ പോകും .അവിടെ കുട്ടികളുടെ കൂടെ മുതിര്‍ന്നവരും ഉണ്ടാകും ..പാറൂട്ടിയും  , കിച്ചുവും  അവരുടെ കൂടെ അമ്മയും വരും . .പെണ്‍കുട്ടികള്‍ മുതിര്‍ന്നതോടെ ,അവര് ആദ്യം കുളിക്കാന്‍ പോകും .പറഞ്ഞ സമയത്തിനുള്ളില്‍ കുളി കഴിയാതെ ഇരുന്നാല്‍ കുളത്തിലേക്ക്‌ വലിയ കല്ലുകള്‍  വന്നു വീഴും . അവരുടെ കുളി കഴിയുന്നവരെ, ബാക്കി കുട്ടികള്‍ ആ കശുമാവിന്‍ തോട്ടത്തില്‍ .പച്ചയും ,മഞ്ഞയും ,ചുവപ്പും നിറത്തിലുള്ള കശു മാങ്ങയോട് കിന്നാരം പറഞ്ഞു നടക്കും ..


പാറൂന്‍റെ അമ്മക്ക് ആതിരയെ വലിയ ഇഷ്ട്ടമാണ് .അവര് കുളി കഴിഞ്ഞ് പോകുമ്പോള്‍ അവരുടെ വീട്ടിലേക്ക് ആതിരയെയും  കൊണ്ടു പോകും .ബാക്കി കുട്ടികള്‍ക്ക്  അവരുടെ കൂടെ പോകാന്‍ വലിയ ഇഷ്ട്ടമില്ല .പാറുന്‍റെ വീട് തറവാട് വീടിനേക്കാള്‍  കുറച്ച് ചെറിയ വീട് ആണ്..അവരെല്ലാം അറിയപ്പെടുന്ന   വൈദ്യന്മാര്‍ ആണ് .എന്നാലും ആ  പെരുമ വീട്ടില്‍ കാണാന്‍ സാധിക്കില്ല .പഴയ  വീടും , മച്ചും ,മേല്‍ക്കൂരയുംഎല്ലാം  വളരെ പഴക്കം ഉള്ളത് ആണ് .വീടിന് അകത്ത് കയറിയാല്‍ ഈട്ടിതടിയില്‍ ഉണ്ടാക്കിയ കലാവിരുതുകള്‍   കാണാം ,ആതിരയ്ക്ക്  ആ വീടിനോടുള്ള സ്നേഹം അതായിരുന്നു .തറയില്‍ തൊടുമ്പോള്‍  കിട്ടുന്ന തണുപ്പ് .ആ വീടിന്‍റെ അടുത്ത് എത്തുമ്പോള്‍ മരുന്നുകളുടെ മണം ആണെന്ന് എല്ലാവരും പരാതി പറയും .ആതിരയ്ക്ക് ആ പച്ച മരുന്നുകളുടെ മണം ആയിരുന്നു കൂടുതല്‍ ഇഷ്ട്ടം .കിച്ചുവും പാറൂട്ടിയും കൂടി ആതിരയെ മരുന്നുകള്‍   ഉണ്ടാക്കുന്ന മുറിയുടെ അകത്ത് കൊണ്ടു പോകും .അവര് മൂന്ന് പേരും ഒരേ പ്രായക്കാര്‍ ആണ് .























 ആ മുറിയില്‍ മരുന്നുകള്‍ ഉണ്ടാക്കാനുള്ള വലിയ വാര്പ്പുകള്‍ നിരത്തി വച്ചിരിക്കും ,മുറിയുടെ ഓരോ മൂലയിലും പല തരം ഇലകളും ,വാടിയ മരക്കൊമ്പുകള്‍  ,തുളസിയും ,കീഴാര്‍നെല്ലി ,വയമ്പ് ,ബ്രഹ്മി ,പനികൂര്‍ക്ക ഇതുപോലെ ഉള്ള  ചെടികളും കാണും .പേര് അറിയാത്ത കുറെ പൊടികളും അതിന്‌ അടുത്ത് തന്നെ ഉണ്ടാവും .കുഴമ്പ്  ,രസായനവും ,ലേഹ്യവും എല്ലാ  മരുന്നുകളും  അവിടെ ആണ് ഉണ്ടാക്കുന്നത് . .മരുന്നിന്റെ കുറിപ്പ് എല്ലാം  കിച്ചുന്റെ  അച്ചന്‍ പറഞ്ഞു കൊടുക്കും .അതെല്ലാം വാര്‍പ്പില്‍ഇട്ട്  ഇളക്കി ഉണ്ടാക്കാന്‍  ഒരു   ആള്‍ അവിടെ എപ്പോളും കാണും . .അയാളെ കണ്ടാല്‍ ആതിര ഓരോ ചോദ്യം    ആരംഭിക്കും ,അടുത്ത വീട്ടില്‍ നിന്നും അതിഥി ആയി വന്ന ഒരു പരിഗണന  കൂടി  ആതിരയ്ക്ക് ആ വീട്ടില്‍ കിട്ടിരുന്നു .അത് കൊണ്ടു എന്ത് ചോദിച്ചാലും  അയാള്‍ ഉത്തരം തരും .ആദ്യം മരുന്ന്‌ ഉണ്ടാക്കുന്ന മുറിയില്‍ കയറിയിട്ട് ആവും ആതിര  പാറൂ ന്‍റെ വീട്ടില്‍  കയറുന്നത് .വീടിന് അകത്ത് കയറിയാല്‍ ആതിരയും പാറുവും കൂടി കുറച്ച് നേരം തിരുവാതിര  കളിക്കും ,പുതിയ ചുവടുകള്‍ പഠിക്കുന്നതിന്‍റെ ഭാഗം ആണ് ,ആ വര്‍ഷം സ്കൂളില്‍ പുതിയതായി പഠിച്ച  ഡാന്‍സ്  കളിച്ചു കാണിക്കും .യാതൊരു വിമ്മിഷ്ട്ടവുമില്ലാതെ ,അത് കളിച്ചു  കാണിക്കാന്‍ രണ്ടുപേര്‍ക്കും സാധിക്കുമായിരുന്നു  . രണ്ടുപേര്‍ക്കും ചുവട് തെറ്റാതെ താളം പിടിക്കാനുള്ള  ഒരു വേദി കൂടി  ആയിരുന്നു .


ഈ സമയം കിച്ചു അമ്മയുടെ കൂടെ  അടുക്കളയില്‍ ആവും .
അതിനിടയില്‍ കിച്ചുവിന്‍റെ അമ്മ നല്ല പഴം പൊരിയും ,അച്ചപ്പം ഉണ്ടാക്കി തരും .അതെല്ലാം കഴിച്ച്,നേരം ഇരുട്ടി തുടങ്ങുമ്പോള്‍  രണ്ട് പേരും ആതിരയെ വീട്ടില്‍ കൊണ്ടു വിടും ..പറമ്പില്‍ കൂടി നടക്കാതെ,റോഡ്‌ വഴി സൈക്കിള്‍ ചവിട്ടി കിച്ചുവും ,പാറുവും ആതിരയെ വീട്ടില്‍ കൊണ്ടു പോയി ആക്കുന്നത് .പാറൂ ആ സൈക്കിള്‍ നു പിന്നാലെ ഓടും .ആതിര വലിയ ഗമയില്‍ കിച്ചുവിന്‍റെ പുറകില്‍ ഇരിക്കും .തറവാടിനു മുന്‍വശം എത്തുമ്പോള്‍ സൈക്കിള്‍ ടെ ചക്രകള്‍ പതുക്കെ നില്‍ക്കും ,ആതിര ചാടി താഴെ ഇറങ്ങും .മൂന്ന് പേരും വളരെ നല്ല കുട്ടികളായി ,തറവാട്ടിലേക്ക് നടക്കും .കിച്ചുവും പാറുവും കൂടി ഒരുമിച്ച് സൈക്കിള്‍ ഓടിച്ച് അവരുടെ വീട്ടിലേക്ക് പോകും .ആതിരയെ നോക്കി ,ഒരു  വിട പറയല്‍,കൈയില്‍  ,രാമച്ചം ,പയര് പൊടി ,അതെല്ലാം കൂടി ഒരു പൊതിയും ഏല്‍പ്പിക്കും    അതാവും  ആ ദിവസത്തിന്‍റെ  ബാക്കി ,ഇനി ഒരു വര്‍ഷം കാത്തിരിക്കണം ,അതുപോലെ ഒരു നല്ല ദിവസം ദിവസത്തിനുവേണ്ടി ,ഓരോ അവധിക്കാലവും  ഇതുപോലെ നല്ല ഓര്‍മ്മകള്‍ ആയി കടന്നു പോയി .

ആതിരയ്ക്ക് ആറാം ക്ലാസ്സിലെ വേനല്‍ ,അവധിക്കാലത്ത്‌   മഞ്ഞപിത്തം  കാരണം,ആരുടേയും വീട്ടില്‍ പോകാന്‍ സാധിച്ചില്ല  .സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് അമ്മയുടെ വീട്ടില്‍ പോകണമെന്ന ആതിരയുടെ വാശി കാരണം ,വീട്ടില്‍ അവസാനം സമ്മതിച്ചു .രണ്ട് ദിവസം അവിടെ പോയി നില്‍ക്കാമെന്ന് പറഞ്ഞ് അമ്മ ആതിരയും  കൂട്ടി അമ്മയുടെ വീട്ടിലേക്ക്  പോയി .പോകുന്ന വഴിയില്‍ മധുര  പലഹാരകള്‍  ഒന്നും വാങ്ങാന്‍ സാധിക്കാതെ ഉള്ള യാത്ര  ആയിരുന്നു .തറവാട്ടില്‍ എത്തിയ ദിവസം   തന്നെ പാറുവിനെയും ,കിച്ചുവിനെയും കാണാന്‍ പോകണമെന്നുള്ള വഴക്കായി .ആ രാത്രിയില്‍ എവിടെയും  പോകണ്ട എന്ന വഴക്ക് കേട്ട് ആതിര അന്ന്  ഉറങ്ങിയത്  .രാവിലെ അവരുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ,അമ്മയോടും ആതിരയുടെ കൂടെ പോകാന്‍ അമ്മാവന്‍നിര്‍ബന്ധമായി  പറഞ്ഞു .


അവരുടെ വീട്ടിലേക്ക് ഒരിക്കലും  ഒരു വഴി വിളക്ക് ആയി ആരും കൂടെ വരാറില്ല എന്ന് മനസ്സില്‍ വിചാരിച്ച് കൊണ്ട്‌ ആതിര അവരുടെ വീട്ടിലേക്ക് നടന്നു .അവിടെ എത്തിയപ്പോള്‍ ആരെയും  മുന്‍വശത്ത് കണ്ടില്ല .പാറുന്‍റെ അമ്മ പുറത്തുള്ള സ്വരം കേട്ട് മുന്‍വശത്തെ വാതില്‍ തുറന്നു .ആതിരയെ കണ്ടപ്പോള്‍  ,അമ്മയുടെ വിങ്ങുന്ന മുഖം ,പൊട്ടിക്കരയാന്‍ തുടങ്ങി .ആതിരയോട്  കിച്ചുവും ,പാറുവും അവിടെയില്ല  എന്ന് അവര്‍ സ്വരത്തില്‍ പറഞ്ഞുകൊണ്ടേ യിരുന്നു  .ഒന്നും മനസിലാവാതെ ,നിന്ന ആതിരയെ അമ്മ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ച് ,നമുക്ക് പിന്നെ വരാം എന്ന് പറഞ്ഞു തിരിച്ച് പോകാന്‍ തുടങ്ങി .ആ സമയം  കിച്ചു ആ  വഴി സൈക്കിള്‍ ആയി വരുന്നത് ആതിര കണ്ടത് .ആതിരയെ കണ്ടതോടെ കിച്ചുവിന്റെ മുഖം ,വിങ്ങി പൊട്ടി  വിതുമ്പുവാന്‍   തുടങ്ങി ,ആതിരയുടെ കൈയും പിടിച്ചു അവന്‍ അകത്തേക്ക് കൊണ്ടു പോയി .


അകത്തെ മുറിയില്‍ ,ചുരുണ്ട് കൂടി കിടക്കുന്ന പാറൂട്ടിയെ കണ്ടപ്പോള്‍ ആതിരയും പൊട്ടിക്കരയാന്‍ തുടങ്ങി .ശരീരം മുഴുവന്‍ പൊട്ടി ഒലിച്ച് ,നീറുന്ന വേദനയോടെ കിടക്കുന്ന പ്രിയ കൂട്ടുക്കാരിയെ, ആതിരയെ കണ്ടതോടെ ,അവളുടെ കാലുകള്‍ പുതപ്പ് കൊണ്ടു പതുക്കെ മൂടി വച്ചു . .പൊള്ളല്‍ ഏറ്റു കിടക്കുന്ന ആ ശരീരം  ..കുറച്ച് ദിവസകള്‍ മുന്‍പ് കഷായം ഉണ്ടാക്കുന്ന മുറിയില്‍ കിച്ചുവും ,പാറുവും കൂടി ഓടി കളിക്കുന്നതിനിടയില്‍ അറിയാതെ കാല് തെറ്റി ആ വാര്‍പ്പിലേക്ക്‌ വീണു .ആ വാര്‍പ്പില്‍  നിന്നും കിച്ചു പാറുവിനെ പൊക്കി എടുത്തു .തിളയ്ക്കുന്ന കഷായത്തിലേക്ക്  വീണ സഹോദരിയെ ,എടുത്തു നേരെ പൈപ്പ് നു താഴെ കൊണ്ട്‌ പോയി ഇരുത്തി ..അവരെ  സഹായിക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല .ആ കഷായ   ചെമ്പിലേക്ക് മരുന്നുകള്‍ എല്ലാം ചേര്‍ത്ത്  ,അടുപ്പില്‍ തീയും കൂട്ടി ,അയാള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ആയിരുന്നു ഈ അപകടം  നടന്നത് .തണുത്ത  വെള്ളം ശരീരത്തില്‍  വീണത്‌ കാരണം ആ പൊള്ളിയ ഭാഗമെല്ലാം  പോളകള്‍ പോലെ പൊങ്ങി .അപകടം കഴിഞ്ഞതില്‍  പിന്നെ  ആ നീറുന്ന വേദന  കാണാനുള്ള വിഷമം കൊണ്ട്‌   അവരെ ബുദ്ധിമുട്ടിക്കാന്‍കുറെ നാള്‍  ആരും ആ വീട്ടിലേക്ക് പോകാറില്ല .പാറുവിന്     കുറെ നാള്‍ സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ല .അസുഖമെല്ലാം കുറെ ദിവസകള്‍ കൊണ്ട്‌ കരിഞ്ഞു പോയി .ശക്തമായ മരുന്നുകള്‍ ശരീരത്തില്‍   പുരട്ടിയും   ,കഴിച്ചും അവള്‍ വല്ലാതെ ആയിരുന്നു

ഈ അപകടം ഉണ്ടായതില്‍, പിന്നെ ആതിരയുടെ അമ്മ വീട്ടിലെ അവധിക്കലതി  ന്‍റെ നീളം  കുറഞ്ഞു ,അമ്മയുടെ വീട്ടില്‍ പോയാല്‍ കുറച്ച്ദിവസം  അവിടെ നില്‍ക്കും .കിച്ചുവിനെയും ,പാറുവിനെയും കണ്ടാല്‍അവരുടെ കൂടെ  പാടത്തും ,പറമ്പിലും നടക്കാന്‍ സാധിക്കാറില്ല ,ഒരുമിച്ച് കളിയ്ക്കാന്‍ ഒരു അവസരം കിട്ടിയിരുന്നില്ല .അവരുടെ വീടിന് മുന്‍പിലെ തുളസി തറയില്‍  വട്ടം  ചുറ്റി നടക്കും .മരുന്നുകള്‍ ഉണ്ടാക്കുന്ന മുറിയിലേക്ക് ഒരിക്കലും പോകാന്‍ കഴിഞ്ഞില്ല .കൂട്ടുക്കാര്‍ തമ്മില്‍ കണ്ടാല്‍ കുറച്ചു സമയം  ഡാന്‍സ് കളിയില്‍ തീരും ,  പാറുവിന്‍റെ കാലുകള്‍ കാണുമ്പോള്‍ വിഷമം തോന്നും ,പാറു ,ഡാന്‍സ് കളിക്കുന്നതിനിടയില്‍ കാലിലെ ചെറിയ പാടുകള്‍ ആരും അറിയാതെ മറച്ചു പിടിക്കും .

ആ നനയുന്ന കണ്ണുകള്‍ കാണാതെ യിരിക്കാന്‍ ആതിരയും തിരുവാതിരകളി , അവസാനിപ്പിച്ചു . ആ അപകടത്തിന്റെ വേദന എല്ലാവരുടെയും മനസ്സില്‍ നിന്നും മാഞ്ഞു പോയി .ആതിരയ്ക്ക്  കൂട്ടുക്കാരിയെ വേദനയോടെ കണ്ട ആ വിഷമം ഒരിക്കലും മായാതെ കിടക്കുന്നു .  പ്രിയ ചങ്ങാതി അനുഭവിക്കേണ്ടി  വന്ന ദുഃഖം ഒരിക്കലും വിട്ട് പോകാത്തത് പോലെ .പാറു ,ആ  പൊള്ളല്‍ ഏറ്റ വിഷമം ഈ ജീവിതത്തില്‍ ഓര്‍ക്കാനും ഇടയില്ല  .ഈ വേദന  യുടെ മറുവശം     ആയുര്‍വേദ മരുന്നുകളുടെ ശക്തി ,പാറുവിന്‍റെ  പൊള്ളല്‍ ഏറ്റ ഭാഗത്ത്‌ ഇപ്പോള്‍ ഒരു ചെറിയ പാട് പോലും കാണാന്‍ സാധിക്കില്ല .ഒരിക്കല്‍ പൊള്ളല്‍ ഏറ്റാല്‍ ആ കുട്ടിയുടെ ഭാഗ്യം പോയെന്ന്  കേട്ടിട്ടുള്ള ആതിരയുടെ ചെവികളില്‍, പാറൂട്ടി   ഇന്ന് വളരെ സന്തോഷമായി ജീവിക്കുന്ന ഒരു സത്യം കൂടി ആണ് ..........

Saturday, 1 January 2011

ഈ തണലില്‍












ഒരു വര്‍ഷം എത്ര വേഗത്തില്‍ കടന്നു പോയി
പഴയ ഭയങ്ങളും ,മുറിവേറ്റ മനസ്  
അപൂര്‍വ ചിന്താഗതികളും
പരിചിതമായി തന്നെ അനുഭവപ്പെടുന്നു .


പുറം തിരിഞ്ഞ് തുഴയുന്ന മനസ്സില്‍
മനം മടുപ്പിച്ച അനുഭവങ്ങള്‍ ,
 മുന്‍നിരയിലേക്ക് കടന്നു വരും
വിരസവും ,മുഷിപ്പുമായി
 മനസ്സില്‍ കരുതിയ ചിലതൊക്കെ,
കൊള്ളാമെന്നും തോന്നി തുടങ്ങി


ആത്മാവില്‍ തിരി കൊളുത്തിയ സ്നേഹം ,
അപരിചിതവും അപരിഷ്കൃതവും ആണെന്ന്
തോന്നിയതിന്നാല്‍ ,അനാകര്‍ഷകമായി .
മനസിലൂടെ വരുന്ന ചിന്തകള്‍ക്കു കണക്കില്ല .

അവയുടെ തീ പാറുന്ന രൂക്ഷത
ആരുമാരുമറിയാതെ , വിതുമ്പി നോക്കി
അന്യമായ ചിത്രകള്‍ ,ഒന്ന് കൂടി ചേര്‍ത്തു വയ്ക്കാന്‍
മനസ് മന്ത്രിക്കുന്നു .
യാതൊന്നും മനസ്സില്‍ തങ്ങുന്നില്ല    , ജീവനുള്ള ആരെയും കാണ്നുനില്ല  .
ജീവിത യാത്രാ മൌനമായി തുഴഞ്ഞു നീങ്ങാം

 യാഥാര്‍ത്ഥ്യത്തില്‍ എത്രയോ അകലെ ആണ്
മുന്പോട്ട് തുഴയുന്ന മനസ്
പിന്നോട്ടുള്ള മടക്ക യാത്രയില്‍  ,
കാണാന്‍ പോകുന്ന വര്‍ണപ്പകിട്ടുകള്‍ ,
അതേ കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല
 വലിച്ച്‌ എറിഞ്ഞ ആശയകള്‍
വീണ്ടും  നിശ്ചലമാക്കുന്ന  ,പുതു വര്‍ഷദിവസം !


നിത്യശൂന്യത മനസ്സിനെ ,മുറുക്കി പിടിക്കുന്നതിന്
മുന്‍പ് ഈ തണലില്‍ ഓരം ചേര്‍ന്നു ഒന്ന്‌ വിശ്രമിക്കാം .
അവിടെയും സര്‍വ്വത്ര ശൂന്യത !!
ഈ അന്ധക്കാരം  കടന്നു പോകുന്ന വരെ
ഈ കൂട്ടത്തില്‍ കാത്തിരിക്കാം
മനസിലെ ക്ഷോഭം ശമിക്കുമ്പോള്‍ യാത്ര  തുടരാം
ശക്തമായ  അടിയൊഴുക്ക് ശാന്തമാവുന്ന വരെ,
പുതിയ ജീവിതത്തിന് വേണ്ടിയുള്ള പരക്കം പാച്ചില്‍
സ്വപ്നം കണ്ട് ഈ കരയില്‍ കാത്തിരിക്കാം   ..............


Monday, 20 December 2010

അമേരിക്കയില്‍ നിന്നും ഒരു ക്രിസ്മസ് സമ്മാനം

പ്രിയ സുഹൃത്തുക്കളേ, എന്‍റെ കുട്ടിക്കാലത്ത് , എനിക്കുണ്ടായ ചില അനുഭവങ്ങള്‍ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ ഞാന്‍ നടത്തുന്ന എളിയ ഒരു ശ്രമമാണിത് .അന്നത്തെ ഓര്‍മ്മക്കുറിപ്പുകള്‍ മുഴുവനായും ഉള്‍ക്കൊള്ളാന്‍ മതിയായ വാക്കുകള്‍ എനിക്ക് അറിയില്ല .പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇതിന്‌  എന്ത് വിശേഷം എന്ന്  തോന്നും ,എന്നാലും അതിരാവിലെ പക്ഷികളുടെ പാട്ട് കേട്ട് ഉണരുക ,ആകാശത്ത് മിന്നുന്ന താരങ്ങളെ നോക്കി ,ഞാന്‍ പുഞ്ചിരിച്ചും  ,കണ്ണ് ചിമ്മിയും പാതി രാത്രി വരെ ഇരുന്ന നിമിഷകള്‍  . ഇതൊക്കെ ഏറ്റവും ഹൃദ്യമായ ദിനചര്യ പോലെ എന്‍റെ പതിവുകള്‍ ആയിരുന്നു .

ക്രിസ്മസ് എന്ന് പറയുമ്പോള്‍ ഞാന്‍ അറിയാത്ത ഒരു ഇഷ്ട്ടം എന്നെ പിടി കൂടും .മഞ്ഞ് പെയ്യുന്ന രാത്രി ,അതിരാവിലെ പള്ളിയില്‍ നിന്ന്  കേള്‍ക്കുന്ന നല്ല പാട്ടുക്കള്‍ , എല്ലാം ഈശ്വര ബന്ധത്തില്‍ കോര്‍ത്തിണക്കി യിരുന്നു . പതിവുപോലെ ഒരു ക്രിസ്മസ്ക്കാലം ,തറവാട്ടില്‍ ബന്ധുക്കള്‍ എല്ലാവരും അവധിക്ക് വരും  .എന്‍റെ വീട് തറവാടിന് അടുത്ത് ആണ് .അവിടെ മക്കളും, പേരക്കുട്ടികളും എല്ലാവരും കൂടുന്നത് കൊണ്ട് ക്രിസ്മസ് പുല്‍ ക്കൂട് തറവാട്ടില്‍ ആണ് എപ്പോളും ഉണ്ടാക്കുന്നത് . പേരക്കുട്ടികള്‍  എല്ലാവരും കൂടി അവിടെ ക്രിസ്മസ് കൂട് ഉണ്ടാക്കും .ഉണ്ണി ഈശോയെയും കൊണ്ട് കാരോള്‍ വരുമ്പോള്‍ ,പുല്‍ ക്കൂട് ഉണ്ടാക്കാത്ത എന്‍റെ വീട് കാണുമ്പോള്‍ എനിക്ക്  എല്ലാവര്‍ഷവും വിഷമം ആയിരുന്നു  .എന്നാലും ചില വിഷമകള്‍ നമ്മുടെ ഉള്ളില്‍ തന്നെ താരാട്ട് പാടി കൊണ്ടിരിക്കും.


ഇതൊക്കെ ഒരു സ്കൂള്‍ കുട്ടിയുടെ മനസ്സില്‍ നിന്ന്  ആണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. അതുപ്പോലെ ഒരു ക്രിസ്മസ് അവധിയ്ക്ക്  നാട്ടില്‍ വന്നപ്പോള്‍ ഈ സംഭവം   നടക്കുന്നത് .രാവിലെ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ്   വീട്ടില്‍  വന്നപ്പോള്‍  ഈ വാക്കുകള്‍ മായാതെ എന്‍റെ കൂടെ ഉണ്ടായിരുന്നു   ''ആ വര്‍ഷം ആദ്യമായി ഒരു പുല്‍ ക്കൂട് മത്സരം ഉണ്ടാവും . .ഏറ്റവും നല്ല പുല്‍ ക്കൂട് ഉണ്ടാക്കുന്നവര്‍ക്ക് സമ്മാനമായി .500 രൂപ കൊടുക്കും'' .ഞാന്‍ പള്ളിയില്‍ നിന്ന്  തറവാട്ടില്‍ വന്നപ്പോളേക്കും  കുട്ടികള്‍ എല്ലാവരും കൂടി ആ വര്‍ഷത്തെ പരിപാടികള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു .ആര്‍ക്കും  സ്വന്തം വീട്ടില്‍ പുല്‍ ക്കൂട് ഉണ്ടാക്കുന്ന കാര്യം തോന്നിയില്ല  . എല്ലാ വര്‍ഷം  തറവാട്ടില്‍ പുല്‍കൂട് ഉണ്ടാക്കും  ,ബാക്കി എല്ലാ വീടുകളിലും നക്ഷത്രവും പല തരത്തില്‍ ഉള്ള , വര്‍ണ്ണ കടലാസുകള്‍ തൂക്കി യിടും ,ഓരോരുത്തരുടെ വീട്ടിലെ വരുമാനം അനുസരിച്ച് അതിന്‌  ഭംഗി കൂടും .


ആ വര്‍ഷവും എന്‍റെ വീട്ടില്‍ പുല്‍ ക്കൂട് ഉണ്ടാക്കുന്ന കാര്യം നടക്കില്ല എന്ന് മനസിലായി . എന്‍റെമനസിലെ  ആശ  രണ്ടാമത്തെ ചേട്ടനോട് ഒന്ന് പറഞ്ഞു നോക്കി . എനിക്ക് രണ്ട് സഹോദരന്മാര്‍ ആണ് .അനിയത്തിയുടെ ആഗ്രഹം കേട്ടപ്പോള്‍ തന്നെ ചേട്ടന്‍ സമ്മതിച്ചു .തറവാട്ടിലെ പുല്‍ ക്കൂട് ഉണ്ടാക്കുന്ന പ്രധാന ആള്‍ ചേട്ടന്‍ ആണ് .അവിടെ ഉണ്ടാക്കി കഴിഞ്ഞ് വേണം വീട്ടിലെ ക്രിബ്  ഉണ്ടാക്കുന്ന കാര്യം , അത് കൊണ്ട്  സംശയം ആയി ഞാന്‍ കാത്തിരിപ്പ്‌ തുടങ്ങി ... ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ തറവാട്ടില്‍  ഒരു ആള്‍ പൊക്കത്തില്‍ ഉള്ള പുല്‍ ക്കൂട് ഉണ്ടാക്കലും ,ആയി  പറമ്പില്‍ ആവും എല്ലാവരുടെയും അവധിക്കാലം ...റോഡില്‍ നിന്ന്  ആര്‍ക്കും അവര് ഉണ്ടാക്കുന്നത് കാണാന്‍  കഴിയില്ല . അത് കാണാതെ ഇരിക്കാനുള്ള സംവിധാനം ഒക്കെ അതിന് ചുറ്റും ആദ്യം ഉണ്ടാക്കും .രാത്രിയും ,പകലും പണി എടുത്ത്‌ അവസാനം സുന്ദരമായ പുല്‍ ക്കൂട് ഉണ്ടാക്കി തീര്‍ക്കും .പണിക്കാര്‍ക്ക് അമ്മാമയുടെ വക നല്ല പലഹാരകളും കിട്ടും .


ക്രിസ്മസ് കഴിഞ്ഞാല്‍ എല്ലാവരും കൂടി ഒരു വിനോദയാത്രയും ഉണ്ട് . . ആ വര്‍ഷം പുല്‍ ക്കൂട് ഉണ്ടാക്കുന്ന  ആ പരിസരത്തേക്കു ഞാന്‍ പോയില്ല .പണിക്കാര്‍ ഇഷ്ട്ടം പോലെ അവിടെ ഉണ്ട് .ബന്ധു സഹോദരന്മാരും ,സഹോദരിമാരും പണി എടുക്കാന്‍ ഉണ്ട് .അതിനിടയില്‍ ഞാന്‍ അവിടെ ചെന്നാലും ,കാഴ്ച്ച ക്കാരി ആയി നിലത്ത് മണ്ണില്‍ ഇരുത്തും . എന്നിട്ട് വൈക്കോല്‍ ഇട്ട്  മേഞ്ഞ  കൂടിന്  അകത്തേക്ക്  ഉറുമ്പ് വരി വരി ആയി പോകുന്നത് നോക്കി ഇരിക്കാന്‍ പറയും    .ഒരു കട്ട്‌ ഉറുമ്പ്നെ  കണ്ട് പിടിക്കുന്നവര്‍ക്ക് അന്ന്  പുല്‍ക്കൂട്ടില്‍    പണിയാം .ചെറിയ കുട്ടികളോട് അവര് ചെയ്തിരുന്ന തമാശകള്‍ ..രാവിലെ മുതല്‍ രാത്രി വരെ അവിടെ ഉറുമ്പ് നെ പിടിക്കാന്‍ ആള്‍ക്കാര്‍ ഉണ്ടാവും .എന്തൊക്കെ വഴക്കും ,പിടിവലി ഉണ്ടായാലും ക്രിസ്മസ് നു മുന്‍പ് തറവാട്ടില്‍ പുല്‍ ക്കൂട് ഉയര്‍ന്നു പൊങ്ങും .

ക്രിസ്മസ് ആവാന്‍ നാല് ദിവസം കൂടി ബാക്കി ഉണ്ട് .എന്നോട് വാക്ക് പറഞ്ഞ ചേട്ടന്‍ ഒന്നും പറയാതെ നടക്കുന്നു .ഞാന്‍ ചോദിച്ചുമില്ല എന്തായാലും പള്ളിയിലെ മത്സരത്തിന് വേണ്ടി തറവാട്ടിലെ പുല്‍ ക്കൂട് ശെരിയാക്കി . ക്രിസ്മസ് ന്‍റെതലേന്ന് അതിരാവിലെ തട്ടും ,മുട്ടും കേട്ട് ആണ് ഞാന്‍ കണ്ണ് തുറന്നത് .എന്‍റെ വീടിന്‍റെ മുന്‍പില്‍ രണ്ട് നീലമാവ് ഉണ്ട് .ഒരു നീല മാവില്‍ കുറെ മാങ്ങ  ഉണ്ടാവും .വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവില്‍ ഒരു മാങ്ങ  പോലും ഉണ്ടായിട്ടില്ല .ആ മാവ് കുറെ  വര്‍ഷം ആയി വെറുതെ വീടിന് ചോലയായി  നില്‍ക്കുന്നു .ഞാന്‍ പുറത്ത് വന്നു നോക്കിയപ്പോള്‍ ,ചേട്ടന്‍ആ മാവിന് താഴെ ഒരു കൊച്ചു  പുല്‍ ക്കൂട് ഉണ്ടാക്കുന്നു .കൂടെ ഒരു ബന്ധു സഹോദരനും കൂടി ആണ് എല്ലാം ചെയ്യുന്നത് .വളരെ ചെറിയ വീട് ആണ് ,വൈക്കോല്‍ മേഞ്ഞ ഒരു കാലി തൊഴുത്ത് ,അതേ പൊലിമയോടെ എന്‍റെ വീട്ടിലെ ആദ്യപുല്‍ ക്കൂട് ,അത് ഉണ്ടാക്കി കഴിഞ്ഞ് അതിന് അകത്ത് വയ്ക്കാന്‍ ഉള്ളവരെ തപ്പി ഞാനും ചേട്ടനും കൂടി തറവാട്ടില്‍ ചെന്നു .പുതിയ പുല്‍ക്കൂട്ടില്‍ വയ്ക്കാന്‍ വേണ്ടി അവിടെ എല്ലാം പുതിയത് വാങ്ങിയിരുന്നു .പഴയ ആട്ടിടയന്മാരും ,ഒട്ടകവും ,കാല് ഓടിഞ്ഞ കഴുതയും ആര്‍ക്കും വേണ്ടാതെ അവിടെ കിടപ്പുണ്ട് .  ചേട്ടനും ഞാനും കൂടി  അതെല്ലാം എടുത്ത്‌ കൊണ്ട് വന്നു .തിരു കുടുംബം മാത്രം എന്‍റെ വീട്ടില്‍ നിന്ന് എടുത്തു .  പുല്‍ ക്കൂടിന്  അകത്ത്  ചേട്ടന്‍  പുതിയ മിന്നുന്ന വിളക്കുകളും വച്ചു ,ബാക്കി പണി എല്ലാം എന്നോട് ചെയ്തു കൊള്ളാന്‍ പറഞ്ഞു .രാത്രിയില്‍ ആണ് പള്ളിയില്‍ നിന്നും പുല്‍ ക്കൂട് കാണാന്‍ ആളുകള്‍ വരുന്നത് .ആരാണ് വരുന്നത് ,എത്ര പേര്‍ വരും എന്ന് ഒന്നും  അറിയില്ല .ഞാന്‍ വീട്ടില്‍ ഇരുന്ന കുറെ ക്രിസ്മസ് തോരണകള്‍ ആ മാവില്‍ തൂക്കി യിട്ടു. കൂടെ വെളുത്ത ഒരു വാല്‍ നക്ഷത്രം അത് ആ വര്‍ഷം പുതിയതായി വാങ്ങിയത് ആയിരുന്നു .,വീടിന്  മുന്‍പിലെ  നീല മാവില്‍  ചുവന്ന പൂക്കളോട് കൂടിയ വേറെ ഒരു നക്ഷത്രവും.

എന്‍റെ അപ്പന്‍  നല്ല വില കൊടുത്ത് വാങ്ങിയ കുറച്ച് ക്രിസ്മസ്  തോരണകള്‍  ഉണ്ട് .അത്  ഒരിക്കലും പുറത്ത് ഇടാന്‍ അമ്മ സമ്മതിക്കില്ല .കരോള്‍ നു വരുന്ന കുട്ടികള്‍ അതെല്ലാം പൊട്ടിച്ച്‌  കൊണ്ടു പോകും എന്ന പരാതി ആണ്   .ആ വര്‍ഷം ഞാന്‍ അതെല്ലാം പുറത്ത് മാവില്‍ തൂക്കി യിട്ടു . രാത്രി എട്ട് മണി വരെ കാരോള്‍ ന്‍റെ ആളുകള്‍ വന്നു പോകലും ,ബഹളവും ആയിരുന്നു .അതിനിടയില്‍ പള്ളിയില്‍ നിന്നും കുറച്ച് പ്രായം ചെന്ന ആളുകളും പുല്‍ ക്കൂട് കാണാന്‍ വന്നിരുന്നു .അവരെല്ലാം വന്നു പോയപ്പോള്‍ ഒമ്പത് മണി ആയിരുന്നു .ഇതിനിടയില്‍  തറവാട്ടിലേക്ക് എല്ലാവരോടുംഭക്ഷണം കഴിക്കാന്‍ ചെല്ലാന്‍ പറഞ്ഞു .അവിടേക്ക് പോകുന്നതിനു  മുന്‍പ് അമ്മ എന്നോട് മാവില്‍ തൂക്കിയിരിക്കുന്ന വില പിടിച്ച സാധനകള്‍ എല്ലാം എടുത്ത്‌ അകത്ത് എടുത്ത്  വയ്ക്കാന്‍  പറഞ്ഞു .ഞാന്‍ പുല്‍ക്കൂട്ടില്‍   ഇരുന്ന മാതാവിനെയും ,ഉണ്ണി ഈശോയെയുംഎല്ലാം എടുത്ത് അകത്ത് വച്ചു , എന്നിട്ട് സമാധാനമായി തറവാട്ടില്‍ പോയി.

ഒരു പത്ത് മണി ആയപ്പോള്‍ ,പള്ളിയിലെ അച്ചനും ,കൂടെ രണ്ട് മൂന്ന് പേരും കൂടി .തറവാട്ടിലെ പുല്‍ ക്കൂട് കാണാന്‍ വന്നു  .അവര്‍ അത് കണ്ട് അടുത്ത വീട്ടിലേക്ക് നടക്കുന്ന സമയത്ത് ,അപ്പാപ്പനോട് പറയുന്ന കേള്‍ക്കാം .വളരെ നല്ല മത്സരം ആണ് ,എല്ലാവരും വളരെ നല്ല പുല്‍ക്കൂടുകള്‍  ,ഉണ്ടാക്കിയിട്ടുണ്ട്  .ഇനി കുറച്ച് വീടുകള്‍ കൂടി പോയി കാണാന്‍ ബാക്കി ഉണ്ട് . .അത് കേട്ടപ്പോള്‍ ആണ് എനിക്ക്  കാര്യം മനസിലായത് . മത്സരത്തിന് മാര്‍ക്ക്‌ ഇടാനുള്ള ആളുകള്‍ വരുന്നതേ ഉള്ളു .ഞാന്‍ വേഗം വീട്ടിലേക്ക് ഓടി എങ്കിലും  അവര് അതിന് മുന്‍പ് വീട്ടില്‍ എത്തി പോയി .പള്ളിയിലെ  അച്ചന്‍ വീടിന്‍റെ ഗേറ്റ് കടന്ന് പുല്‍ക്കൂട്ടില്‍ നോക്കിയപ്പോള്‍ ഒന്നും കാണുനില്ല    ,എന്നിട്ട് അപ്പനെ നോക്കി കാര്യമായ ഒരു തമാശയും ..മക്കള്‍ ബോര്‍ഡിംഗ് സ്കൂളില്‍ നിന്നും വരുമ്പോള്‍ ഇതൊക്കെ അറിയുന്ന കുട്ടികള്‍ ആണെന്ന് ആണ് ഞാന്‍ വിചാരിച്ചത് .പാവം അപ്പനും ,അമ്മയും ഇതിലും വലിയ നാണക്കേട്‌ ഉണ്ടോ ?അപ്പന്‍ അത് കേട്ട് ചിരിച്ചു .
അച്ചന്‍ പോയികഴിഞ്ഞപ്പോള്‍ എന്നോട്കടുത്ത സ്വരത്തില്‍ ഒരു ചോദ്യം ? രാവിലെ മുതല്‍ കൂടിന്  അകത്ത് കയറി ഇരുന്നിട്ട് അതൊക്കെ  വയ്ക്കാനുള്ള സമയം കിട്ടിയില്ല അല്ലേ ? എന്‍റെ മനസ്സില്‍ ഉണ്ണി ഈശോ  നേരത്തെ ജനിച്ചു , നല്ല ഉറക്കം ആയി എന്ന് പറയാന്‍ എനിക്ക് തോന്നി യിരുന്നു .പിന്നെ ഒന്നും മിണ്ടാതെ തറവാട്ടിലേക്ക് പോയി .....


ആ വര്‍ഷത്തോടെ എന്‍റെ വീട്ടില്‍ ക്രിസ്മസ് പുല്‍ ക്കൂട് എല്ലാ വര്‍ഷം  ഉണ്ടാക്കും .വില പിടിപ്പുള്ള സാധനകള്‍ എല്ലാം പുറത്ത് തന്നെ തൂക്കും .ഓരോ വര്‍ഷം  കാരോള്‍നു  വരുന്ന കുട്ടികള്‍ ഓരോന്ന് ആയി പൊട്ടിച്ചു  ,എല്ലാ സാധനകളും  തീര്‍ന്നു  .ഇപ്പോള്‍ പുല്‍ക്കൂട്‌  ഉണ്ടാക്കാന്‍ ആരും വീട്ടില്‍ ഇല്ല .അമ്മയും അപ്പനും മുന്‍വശത്തെ നീലമാവില്‍ മുടങ്ങാതെ നക്ഷത്രം  തൂക്കും  .പുല്‍ക്കൂട്‌ഉണ്ടാക്കിയ  ആ നീല മാവില്‍ കുറെ മാങ്ങകളും ഉണ്ടായി .മക്കള്‍ എല്ലാം ഓരോ അവധിക്ക്  നാട്ടില്‍ വരുന്നത് നോക്കി യിരിക്കുന്നു .കാത്തിരിപ്പ് എല്ലാവര്‍ക്കും പരിച്ചയം ഉള്ള വിഷയം ആണ് .അത് കൊണ്ട് നേരില്‍  കാണുമ്പോള്‍ എന്നും ഒരു പുതുമ ഉണ്ട് .  വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ വീട്ടില്‍ പുല്‍ ക്കൂട് ഉണ്ടാക്കിയപ്പോള്‍ ,എനിക്ക്  തോന്നിയ എന്‍റെ സന്തോഷം  ഒരിക്കലും മറക്കാന്‍ സാധിക്കില്ല ..


ലണ്ടനില്‍ ആയിരുന്നപ്പോള്‍ ,ക്രിസ്മസ് ക്കാലം എപ്പോളും വീടിന് അകത്ത് ഭക്ഷണം ഉണ്ടാക്കലും  ,സമ്മാന പൊതികള്‍  തുറക്കുന്ന തിരക്കുമായി  കടന്നു  പോയി .അതിന് കാരണം കൊടും തണുപ്പില്‍ വേറെ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു .വീടിന് അകത്ത് ക്രിസ്മസ് ട്രീ ഉണ്ടാക്കി വയ്ക്കും .അത് ഒരു വര്‍ഷവും മുടക്കിയിട്ടില്ല  ..അമേരിക്കയിലേക്ക്‌ വന്ന സമയം ക്രിസ്മസ് വിളക്കുകളുമായി വരവേറ്റ തെരുവുകള്‍ ആദ്യം കണ്ടപ്പോള്‍ നാട്ടില്‍ കൂടി പോകുന്ന ഒരു അനുഭവം ആയിരുന്നു .അമേരിക്കയിലെ പള്ളിയില്‍ പോയപ്പോള്‍ അത് പോലെ ഒരു ഞെട്ടല്‍കൂടി ഉണ്ടായി .''പള്ളി നിറച്ചും ആളുകള്‍,യാതൊരു മടിയുമില്ലാത്ത ,വില കൂടിയ ക്രിസ്മസ് സമ്മാന പൊതികളുമായി വരുന്ന വെള്ളക്കാര്‍  .ഇത്രയും വിശ്വാസം ഉള്ളവര്‍ ഈ രാജ്യത്ത് ഉണ്ടെന്ന് നേരിട്ട് കണ്ടപ്പോള്‍ അത് വളരെ നല്ല കാര്യം ആയി തോന്നി. എന്‍റെ വിശ്വാസത്തെ ,   ഓരോ ദിവസം കഴിയുമ്പോള്‍  അളവുക്കോലും പിടിച്ച് ഞാന്‍ പള്ളിയില്‍ നില്‍ക്കുമ്പോള്‍ , മുന്‍പില്‍  മുട്ട് കുത്തി കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്ന വരെ  കാണുമ്പോള്‍  അറിയാതെ എന്‍റെ കണ്ണുകള്‍ അടഞ്ഞു പോകുന്നപോലെ എനിക്കും തോന്നുന്നു  .ഈ പുതിയ ജീവിതം  ,രീതിക്കള്‍  ,കാലാവസ്ഥയും എല്ലാം വീര്‍പ്പ്  മുട്ടുന്നപോലെ തോന്നിയാലും ,അതിനിടയില്‍  യാത്രകളുടെ  വഴി വിളക്ക് തെളിയുന്നത് കാതോര്‍ത്തിരിക്കുന്നു ..
ഈ ക്രിസ്മസ് ആയിട്ട് അമേരിക്കയില്‍ ഞാന്‍ കണ്ട കുറച്ച് നല്ല കാഴ്ച്ചകള്‍ എല്ലാവര്‍ക്കുമായി ഇവിടെ ചേര്‍ക്കുന്നു ...


 
 
 






















       ഓരോ വീടുകളുടെ മുന്‍പില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് ആണ് .

















































 
  എല്ലാവര്ക്കും എന്‍റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് ,പുതു വര്‍ഷ ആശംസകളും ........



Thursday, 4 November 2010

ബിലാത്തിയില്‍ നിന്നും വിട പറയുന്നു ...

പതിമൂന്ന്  മണിക്കൂര്‍ യാത്രയും കഴിഞ്ഞ്  സിങ്കപ്പൂര്‍ നിന്ന്  ലണ്ടനില്‍ വന്നു ഇറങ്ങിയത്‌ ഇപ്പോളും ഓര്‍ക്കുന്നു .എന്‍റെ വിവാഹം കഴിഞ്ഞ്   നേരെ പോയത് സിങ്കപ്പൂര്‍ ക്ക്ആണ് . ഒന്നര വര്‍ഷം  ,മധു വിധു അവിടെ ആയിരുന്നു എന്ന് പറയാം .ഷമിന്പുതിയ  ജോലിയുമായി  ലണ്ടന്‍ എന്ന മഹാ നഗരത്തിലേക്ക് വളരെ ഇഷ്ട്ടത്തോടെ ആണ് വന്നിറങ്ങിയത്  .എയര്‍പോര്‍ട്ടില്‍ നിന്നും ആദ്യം ലണ്ടന്‍ ടാക്സി യില്‍ തന്നെ യാത്ര ആരംഭിച്ചു . എയര്‍പോര്‍ട്ടിനു വളരെ അടുത്ത ഒരു സ്ഥലത്തേക്ക് ആണ് പോകേണ്ടിയിരുന്നത്‌ .ആദ്യ രണ്ട് മാസം കമ്പനിയുടെ ഗസ്റ്റ് ഹൌസ് അവിടെ ആയിരുന്നു താമസം .ടാക്സിയില്‍ കയറിയപ്പോള്‍  മുതല്‍ മീറ്റര്‍ ഓടുന്നത് കണ്ട്ഞാനും ഷമിനും വിഷമിച്ച് ആണ് കാറില്‍ ഇരുന്നത് . കൈയില്‍ നാല്‍പ്പത്  പൌണ്ട് ആണ്  ഉണ്ടായിരുന്നത് .അതില്‍ കൂടുതല്‍ കാശ് വരുമോ എന്നുള്ള ഒരു ഭയം ആയിരുന്നു .വന്നിറങ്ങിയപ്പോള്‍ തന്നെ കടം പറയേണ്ടി  വരുമോ എന്നുള്ള പേടിയും  .മുപ്പത്തിയെട്ട് പൌണ്ട് അമ്പത്   പെന്‍സ്ആയി . ഷമിന്‍ നാല്‍പ്പത് പൌണ്ട് അയാള്‍ക്ക്  കൊടുത്തു .ടാക്സി ഡ്രൈവര്‍ സന്തോഷമായി യാത്ര പറഞ്ഞു . രണ്ടുപേരും ഒരു നിമിഷം അതോര്‍ത്ത് ഞെട്ടിനിന്നത് മാത്രം ബാക്കി ആയി .ഏകദേശം പന്ത്രണ്ട് വര്‍ഷം മുന്‍പുള്ള കാര്യം ആണ് പറഞ്ഞത് .

നാട്ടില്‍ പോകുമ്പോള്‍ ലണ്ടനില്‍ ആണല്ലോ എന്നുള്ള എല്ലാവരുടെയും ഒരു ചോദ്യം ഞാന്‍ ഓര്‍ക്കും. ഇവിടെ ജീവിത ചിലവുകള്‍ എത്ര ഭീകരം ആണെന്ന് പലരും ഇവിടെ വന്നു പോകുമ്പോള്‍ ആണ് അറിയുന്നത് .കുറച്ച് നാള്‍ മുന്‍പ് നാട്ടില്‍ നിന്നും ഒരു ബന്ധു വന്നപ്പോള്‍ പച്ച കറി കള്‍ വാങ്ങാന്‍ എന്‍റെ കൂടെ അവനും ഉണ്ടായിരുന്നു .ആ കടയില്‍ കയറിയപ്പോള്‍  നാട്ടിലെ പഴം തൂങ്ങി കിടക്കുന്ന കണ്ട് . രണ്ടുപേര്‍ക്കും പഴം  വാങ്ങിയാല്ലോ എന്ന് തോന്നി .പൂവന്‍ പഴം ഒന്നും അല്ല  .സാധാരണ ഏതോ ഒരു പഴംആണ് . അത് കുറച്ച് വാങ്ങി  ബില്‍ കൈയില്‍  കിട്ടിയപ്പോള്‍ അതിന്‍റെ വില കണ്ട് അവന്‍ പഴം വേണ്ട എന്ന് പറഞ്ഞു തിരിച്ച് വയ്ക്കാന്‍ പറഞ്ഞു . .നാട്ടില്‍ ആര്‍ക്കും വേണ്ടാതെ നില്‍ക്കുന്ന ആ പഴം  പ്രവാസികളായ നമ്മള്‍ കൊടുക്കുന്ന പൌണ്ടുകള്‍ ?

കഥ തുടരാം ,ലണ്ടന്‍  ടാക്സി യില്‍ നിന്നും പെട്ടികള്‍ എല്ലാം എടുത്ത്‌ വീടിനു അകത്ത് കാലെടുത്ത് വയ്ക്കുന്നതിനു മുന്‍പ്   ,ലണ്ടനിലെ ജീവിതം എത്ര വിലപ്പെട്ടത്‌ ആവും എന്നുള്ള  ഞെട്ടിക്കുന്ന സത്യം മനസിലായി . ഒരു സൌത്ത് ആഫ്രിക്കാന്‍  സായിപ്പ് ആണ് വാതില്‍ തുറന്ന്  തന്നത് .ഒരു വാക്ക് പോലും മിണ്ടാതെ അയാള്‍ അകത്തേക്ക് കയറി പോയി .ആ വീട്ടില്‍ അയാളും താമസിക്കാന്‍ ഉണ്ടായിരുന്നു, അയാളുംഷമിന്റെ കൂടെ അതേ ഓഫീസില്‍   ആണ് ജോലി ചെയ്യുന്നത്  .വെള്ളക്കാര്‍ കൂടുതലായി താമസിക്കുന്ന ഒരു സ്ഥലത്ത് ആയിരുന്നു ആ വീട് .അവിടത്തെ കടകളില്‍ നമ്മുടെ ഭക്ഷണ സാധനകള്‍ ഒന്നും  കിട്ടില്ല. ഒരു കറി വേപ്പില വാങ്ങാന്‍ഒരു മണിക്കൂര്‍ കാര്‍  ഓടിച്ച് പോകണം .  അത് കൊണ്ട് കറി വേപ്പിലഇല്ലാതെ കറി കള്‍  ഉണ്ടാക്കി തുടങ്ങി . വന്ന ദിവസകളില്‍ ഫിഷിന്റെ  കൂടെ  ചിപ്സ് ആയിരുന്നു കഴിച്ചത്.ബര്‍ഗര്‍ കഴിച്ച് മടുത്തു .ഇവിടെ വന്ന സമയത്ത്  ഒരു മലയാളീയെ പരിച്ചയം  ഉണ്ടായിരുന്നു . അവര് താമസിക്കുന്ന സ്ഥലത്തേക്ക്  രണ്ട് മണിക്കൂര്‍ കാര്‍ ഓടിച്ച് പോകണം . അത് കൊണ്ട് ഫോണില്‍
കൂടി സംസാരം ആയി .

നമ്മുടെ ഭക്ഷണം കഴിക്കാനുള്ള കൊതി കൊണ്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ടിന്നില്‍ കിട്ടുന്ന ചെറിയ മത്തി ഷമിന്‍ വാങ്ങി കൊണ്ടു വന്നു .ആദ്യമായി ഞാന്‍ ഇവിടെ ഉണ്ടാക്കിയ എന്‍റെ മത്തി കറി . കറി ഉണ്ടാക്കി രുചിച്ചു കഴിഞ്ഞപ്പോള്‍ .അതിന്‍റെ മണം കാരണം എനിക്ക് തന്നെ വായില്‍ വയ്ക്കാന്‍ തോന്നിയില്ല .എന്‍റെ മത്തി കറി യുടെ മണം കാരണം   മുകളില്‍ ഇരുന്ന സായിപ്പ് പതുക്കെ അടുക്കളയില്‍ വന്നു ,ഷമിന്‍ സായിപ്പിനോട്‌ കുറച്ച് കറി കഴിച്ച് നോക്കാന്‍ പറഞ്ഞു .ഒരു നിമിഷം കൊണ്ട് അയാള്‍  ആ പാത്രം കാലിയാക്കി തന്നു . ബാക്കി ഉണ്ടായിരുന്ന കറി കൂടി ,അയാള്‍ക്ക് പിറ്റേന്ന് കഴിക്കാന്‍ വേണമെന്ന് പറഞ്ഞു മാറ്റി വച്ചു .അതോടെ സായിപ്പിന്‍റെ  ഭക്ഷണത്തിനോടുള്ള പ്രിയം മനസിലായി . എന്ത് പുഴുങ്ങി കൊടുത്താലുംഅവര്‍  കഴിക്കും .


രണ്ട് മാസം കഴിഞ്ഞ് ആ വീട്ടില്‍ നിന്നും താമസം മാറി .കുറച്ച് കൂടി ഏഷ്യക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലത്ത്  ആയിരുന്നു പുതിയ വീട് .ആ വീട്ടില്‍  വന്നപ്പോള്‍ ആയിരുന്നു ജീവിതംകുറച്ച് കൂടി സന്തോഷകരമായി തോന്നിയത് .അതിനടുത്ത്‌  എല്ലാ വിധ ആളുകളെയും കാണാന്‍ സാധിച്ചു .ആദ്യമായി കിട്ടിയ കൂട്ടുക്കാര്‍ ഒരു രാജസ്ഥാനിയും ,രണ്ട് ബോംബെ ക്കാരും  .വര്ഷകള്‍ കഴിഞ്ഞപ്പോള്‍  പരിച്ചയക്കാര്‍   കൂടി ,മലയാളീ കളെ കണ്ടുമുട്ടി . ഈ തണുപ്പ് ക്കാലവും ,വസന്തവും ,ശിശിരവും എല്ലാം ഇഷ്ട്ടം ആയി തുടങ്ങി ,ജീവിതത്തില്‍ പല ഉയര്ച്ചകളും ,താഴ്ച്ചകളുമായി ജീവിതം
മുന്പോട്ട് പോയികൊണ്ടിരുന്നു .ഇപ്പോള്‍ ഇവിടെ അടുത്ത കടകളില്‍ നമ്മുടെ എല്ലാ സാധനകളും കിട്ടും . തൊട്ടു അടുത്ത് തന്നെ മലയാളീ വീടുകളും ഉണ്ട് .

എന്‍റെ കുട്ടിക്കാലത്ത് ,ഞാന്‍ ഏറ്റവും കൂടുതല്‍ പോയിരിക്കുന്ന ഒരു സ്ഥലം  .എറണാകുളത്തുള്ള  സുഭാഷ് പാര്‍ക്ക്‌ ആണ് ..ഓരോ അവധിയിലും അപ്പന്‍ എല്ലാവരെയും  കൂട്ടി  അവിടേക്ക് പോകും .കൂടെ എറണാകുളത്തുള്ള ബന്ധുക്കളും ഉണ്ടാവും .ആ തിരക്കിനിടയില്‍ കുട്ടികള്‍ എല്ലാവരും  കളിയും ബഹളവും ആയി നല്ല സന്തോഷമായിരിക്കും . ആ ദിവസം  ഐസ് ക്രീം എത്ര വേണമെങ്കിലും കഴിക്കാം. എനിക്ക് അവിടെ പൊതിയില്‍ കിട്ടുന്ന കടല വറുത്ത് കഴിക്കാന്‍ ആയിരുന്നു  കൂടുതല്‍ ഇഷ്ട്ടം . ബന്ധുക്കളില്‍  ചിലര്‍ എന്‍റെ ഐസ് ക്രീം കൂടി കണക്ക് പറഞ്ഞുവാങ്ങി  കഴിച്ച് തീര്‍ക്കും .അതൊക്കെമറക്കാനാവാത്ത കുട്ടിക്കാല ഓര്‍മ്മകള്‍ ആണ് .എന്‍റെ കുട്ടികളെയും  കൊണ്ട് ഞാന്‍ ഏറ്റവും കൂടുതല്‍പോയിരിക്കുന്നത്,  ലണ്ടനില്‍ ഹെന്റി യുടെ ഹാം‌പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിന്‍റെ പൂന്തോട്ടത്തില്‍ ആണ് .ലണ്ടനില്‍ വന്നപ്പോള്‍ ആദ്യമായി കാണാന്‍ പോയത് HYDE PARK  ആയിരുന്നു ,ആ ദിവസം തന്നെ HARRODS .കാണാന്‍ പോയിരുന്നു .അവിടെ പോകാന്‍ ഒരു കാരണമുണ്ട് .എന്‍റെ ഒത്തു കല്യാണം  ദിവസം ആണ് ഡയാന രാജകുമാരി മരിച്ചത് .ആ  വിഷമം തീര്‍ക്കാന്‍ അവിടെ വരെ ഒന്ന്‌ പോയി നോക്കി .ലണ്ടനില്‍ കാണാനുള്ള  കാഴ്ച്ചകള്‍   എല്ലാം  കണ്ടു . അതില്‍ എനിക്ക് പ്രിയപ്പെട്ടത്  ഹാംപ്‌റ്റണ്‍ കോര്‍ട്ട്കൊട്ടാരം ആണ് .
ഹെന്റി യുടെ  ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിന് അകത്ത് ഒരു പ്രാവശ്യം ആണ് കയറിയിരിക്കുന്നത്  .അതിനുചുറ്റുമുള്ള പൂന്തോട്ടത്തില്‍എല്ലാ  വര്‍ഷവും പോയിട്ടുണ്ട് .ഞാന്‍ താമസിക്കുന്ന വീടിന്  വളരെ അടുത്ത് ആണ് ഈ കൊട്ടാരം . Thames   നദിയുടെ തീരത്തുള്ള പേരുകേട്ട  ഹാംപ്‌റ്റണ്‍ കോര്‍ട്ട്.നദിയുടെ തീരത്ത് സ്ഥിതി ച്ചെയുന്ന കൊട്ടാരമായത്   കൊണ്ട് പ്രകൃതി  ഭംഗിയും വളരെ കൂടുതല്‍ ആണ് .  Cardinal, Thomas Wolsey,യുടെ  കൈയില്‍ നിന്നും ഹെന്റിഎട്ടാമന്‍  ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം വാങ്ങി .ചരിത്രത്തില്‍ ഹെന്‍‌റി എട്ടാമനെ ക്കുറിച്ച്  കൂടുതല്‍ എടുത്ത്‌ പറയുന്ന കാര്യം   കത്തോലിക്കാ വിശ്വാസി ആയിരുന്ന ഹെന്റി രണ്ടാമത് വിവാഹം കഴിക്കുവാന്‍ വേണ്ടി സഭയില്‍ നിന്നും വിഘടിച്ച് ചര്‍ച്ച        ഓഫ്‌ ഇംഗ്ലണ്ട് (CHURCH OF ENGLAND )സ്ഥാപിക്കുകയും ,ആ സഭയുടെ തലവനായി ആ സ്ഥാനം സ്വയം ഏറ്റു എടുക്കയും ചെയ്തു . അദേഹത്തെ കുറിച്ച് ചരിത്രത്തില്‍ എടുത്ത്‌ പറയുന്ന ഒരു വസ്തുത കൂടി ഉണ്ട് .അദ്ദേഹത്തിന് ആറ് ഭാര്യ മാര്‍ ഉണ്ടായിരുന്നു . ആ ഭാര്യമാരില്‍ രണ്ടുപേരുടെ ദാരുണമായ മരണം കാരണവും ഹെന്‍‌റി എട്ടാമന്‍ രാജാവിനെ വളരെ ക്രൂരനായ രാജാവായി പറയപ്പെടുന്നു .

 കൊട്ടാരം പഴയ സ്ഥിയില്‍ തന്നെ ഇപ്പോളും നിലനില്‍ക്കുന്നു .നദിയുടെ തീരത്തുള്ള   കൊട്ടാരം ആയത് കൊണ്ട് ലണ്ടനില്‍ നിന്നുള്ള  പല ബോട്ട് യാത്രകളുടെ  അവസാനം ഇവിടെ ആവും  .സമ്മര്‍ സമയത്ത് കൊട്ടാരത്തിന് ചുറ്റും ഒരുപാട് ആളുകളെ കാണാം .അതുപോലെ ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിലെ പൂക്കളുടെ മേള വളരെ  അധികം ആളുകള്‍ കാണാന്‍ വരും .കൊട്ടാരത്തിന്‍റെ പടിവാതിലില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ നില്‍ക്കുന്ന പ്രതിമകള്‍കാണാം .എനിക്ക്   ഈ  കൊട്ടാരം കാണുമ്പോള്‍  ഒരു വിഷാദ ഭാവം  തോന്നും .എത്ര ദൂരെ നിന്ന് നോക്കിയാലും ആ ഭാവത്തിന്  യാതൊരു  മാറ്റം ഇത് വരെ തോന്നിയിട്ടില്ല .ഞാന്‍ ഇവിടെ പലപ്പോളും വരുന്നത്  ജീവിതത്തിലെ എടാകൂടകളില്‍ നിന്നും ഒരു ഒളിച്ചോട്ടം ആണ് .ഈ കൊട്ടാരത്തിന് ചുറ്റും വെറുതെ നടക്കാം .ആ  പൂക്കളോടും ,കിളികളോടും , സംസാരിച്ചു കൊണ്ട് നേരം കളയും .   കുട്ടികള്‍ക്ക്  അവിടെ ഓടികളിക്കാം .കിളികളോട്   വര്‍ത്തമാനം പറഞ്ഞു കഴിയുമ്പോള്‍ അവ ആകാശത്തിന്‍റെ
അനതതയിലേക്ക്  മറഞ്ഞു പോകും .പക്ഷേ ഈ കൊട്ടാരത്തിലെ പനീനീര്‍  പൂക്കള്‍ എന്നും അതുപോലെ അതുപോലെ അവിടെയുണ്ട്
.

                              




      ഈ പാലത്തിലൂടെ നടന്നു വേണം കൊട്ടാരത്തിന്   അകത്തേക്ക്   പ്രവേശിക്കാന്‍    ,       താഴെകാണുന്നത് കൊട്ടാരത്തി ന്‍റെമുന്‍വശത്തെ ഗേറ്റ് ആണ് .


















കൊട്ടാരത്തിന് ചുറ്റുമുള്ള  പ്രകൃതി ഭംഗി മുഴുവന്‍ 
 ഒപ്പി എടുക്കുവാന്‍ പല തവണ നടന്നു നോക്കി .
  .മനോഹാരിതനേരില്കാണുമ്പോള്‍ .പലപോളും മൗനം ആവും  .ജീവിതത്തിന്‍റെ താളവും ,  പ്രകൃതിയുടെഈണവുംകൂടി  
അലിഞ്ഞു   ചേരുന്നത്തിന്റെ ഒരു  സുഖം
പലപ്പോളും  തോന്നിയിട്ടുണ്ട് .
കൊട്ടാരത്തിലെ പനീനീര്‍ പൂന്തോട്ടം
എത്രകണ്ടാലും മതിയാവില്ല
യാതൊരു മടുപ്പും ,മുഷിപ്പും ഇല്ലാതെ അതിലൂടെ നടക്കാം ,
 പക്ഷികളുടെയും ,കാട്ടു പൂക്കളുടെയും കൂടെ
തുള്ളി ചാടി നടക്കുന്ന സന്തോഷം .






















ഈ തോട്ടത്തിലെ  ഓരോ പൂക്കളുടെയും
 പേരുകള്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു .
എന്‍റെ കൂടെ എല്ലാവരും ഉണ്ടായിരുന്നിട്ടും
 വല്ലാത്ത ഒരു ഏകാന്തത
 ഈ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അനുഭവപ്പെടും .
നീഗൂഡ നിശബ്ദതയെ     രോമാഞ്ചം    അ  ണിയിച്ചപ്പോലെ ,
  ഈ പൂവിലും പുല്ലിലും എന്തോ ഒളിഞ്ഞിരിക്കുന്നപ്പോലെ  
തലയ്ക്കു മുകളില്‍ കൂടി
പാടി പ്പ  റക്കുന്ന പറവ ജാലകളും
,കാലുകളില്‍ തഴുകി   തലോടി പോകുന്ന  പുല്‍ക്കൊടിക്കളും
,കാറ്റും ,മഴയും ഏറ്റു
ഈറന്‍ ആയി നില്‍ക്കുന്ന പനീനീര്‍ പുഷ്പകളും,
 ഈ കുളിര്‍ തെന്നലും ഞാന്‍ വളരെ ഇഷ്ട്ടപ്പെടുന്നു.
പൂക്കളുടെ പരിമളം കലര്‍ന്ന ഇളം തെന്നല്‍
 ആ മോഹന ലോകം വാക്കുകളില്‍ പറഞ്ഞാല്‍ തീരില്ല .










                             













പ്രകൃതി സമ്മാനിച്ച ഈ  സുന്ദരതയോട് കിട പിടിക്കാന്‍ പോരുന്ന വേറെയൊന്നും ഞാന്‍ എവിടെയും കണ്ടിട്ടില്ല . 













 

 





ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ആണ് അവസാനമായി ഞാന്‍ അവിടേക്ക് പോയത് .കൂടെ ഷമിന്‍റെ മാതാപിതാക്കളും ,സഹോദരന്‍റെ  കുടുംബം കൂടെ ഉണ്ടായിരുന്നു .ഈ യാത്രയില്‍ ഒരു നല്ല അനുഭവം കൂടി ഉണ്ടായി .ആ ദിവസംഹെന്റി രാജാവിന്‍റെ കല്യാണം അതേ ക്കുറിച്ച് ഒരു നാടകം കൊട്ടാരത്തിന് അകത്ത്ഉണ്ടായിരുന്നു . പഴയ കാലത്തില്‍ അവര് ഉപയോഗിച്ചിരുന്ന അതേ ഉടുപ്പുകളോടെ രാജാവിനെയും ഭാര്യയെയും പുറത്ത് കാണാന്‍ സാധിച്ചു .ഇവരൊക്കെ ആ നാടകത്തില്‍ അഭിനയിക്കുന്ന ആളുകള്‍ ആയിരുന്നു .നാടകം നടക്കുന്നതിനിടയില്‍ ഇവര് കൊട്ടാരത്തിന് പുറത്ത് കുറച്ച് സമയം ആളുകളുമായി സംസാരിക്കാന്‍ വരും .
                                                  
 
 
 
 
 




 




                       
ഇത്രയും കാഴ്ച്ചകള്‍ എല്ലാവര്‍ക്കും  ടിക്കറ്റ്‌  ഒന്നും എടുക്കാതെ  
കാണാന്‍ സാധിക്കും ,ഇനിയുള്ള കൊട്ടാരത്തിന്റെ പൂന്തോട്ടത്തില്‍ കയറാന്‍ ടിക്കറ്റ്‌  എടുക്കണം .അതിന്‌ അകത്ത് കടന്നാല്‍ ,

നഗരത്തിന്‍റെ വിരസതയില്‍ നിന്നുംമാറി
 കുറച്ച് കുളിര്‍ക്കാറ്റു     മായി  നടക്കാം.
പൂക്കളെസ്നേഹിക്കുന്നവര്‍ക്ക് അവിടെ   മയങ്ങാം
 വൃക്ഷ  ലതാ  ദി  കളുടെ ഇടയിലൂടെ
 വാര്‍ന്നോഴുകുന്ന  സൂര്യരശ്മികളില്‍  ,
ഭൂമിയും ,ആകാശവും തമ്മില്‍ പുണരുന്ന
 ദിവ്യ സാന്നി ദ്ധ്യം ഇവിടെ കാണാം .
 അടര്‍ത്തി  എടുക്കാന്‍ കഴിയാത്ത വിധം ചെടികള്‍
ഒന്നിനോടൊന്നു ചേര്‍ന്നിരിക്കുന്ന തു കാണാം .






















































കൊട്ടാരത്തിന്റെ മറ്റൊരു  ഗേറ്റ് ആണ് .













കുതിര വണ്ടിയില്‍ കൂടി കൊട്ടാരത്തിന്റെ പച്ചപ്പില്‍  ചുറ്റി നടക്കാം .










ഇതെല്ലാം കണ്ട് കഴിഞ്ഞു കൊട്ടാരത്തില്‍ തപസ്  തുടങ്ങിയ ഒരു മുതുമുത്തശ്ശി യെ കാണാം . വര്‍ഷം കുറെ കഴിഞ്ഞു .കടപുഴകി വീഴാന്‍ ഇനിയും എത്ര കാലം  കഴിയണം എന്നും അറിയില്ല . എല്ലാവരും നോക്കിയിട്ട്  പറയൂ .






































ഇതെല്ലാം കൊട്ടാരത്തിന്‍റെ ഓരോ  മാളികകള്‍  ആണ് . പഴമയെ ഞാന്‍  സ്നേഹിക്കുന്നു  എന്ന് അല്ലാതെ വേറെ ഒന്നും പറയാന്‍ ഇല്ല .







കൊട്ടാരത്തിന് അകത്ത് കയറിയപ്പോള്‍ എടുത്ത  ഫോട്ടോ ഒന്നും ഇപ്പോള്‍ കൈയില്‍ ഇല്ല . ലണ്ടനില്‍ വന്നപ്പോള്‍ എടുത്ത ഫോട്ടോസ് ആണ് .ഈ കൊട്ടാരത്തില്‍ ഒന്ന്‌ കൂടി പറയാന്‍ ബാക്കി ഉണ്ട് .ഏതോ മുറിലൂടെ  നടന്നപ്പോള്‍  അവിടെ ഹെന്റി രാജാവിന്‍റെ രണ്ടാമത്തെ ഭാര്യ ആയ  Anne Boleyn  ടെ പ്രേതം ഉണ്ടെന്ന്‌ പറഞ്ഞത് ഇന്നും ഓര്‍മ്മിക്കുന്നു ..ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിനോട് എനിക്കും ഇത്ര പ്രേമം തോന്നാന്‍ കാരണം  എന്താവും എന്ന ഒരു സംശയം ബാക്കി ഉണ്ട് .കൊട്ടാരത്തിന്റെ ഓരോ ജനലില്‍ കൂടിയും ഒരു കൊള്ളിമീന്‍ പോലെ അവരുടെ കണ്ണുകള്‍ ഞാന്‍തേടി നടന്നുവോ ?.അത് ഒരിക്കലും ഉണ്ടാവില്ല .

കൊട്ടാരത്തിന് പുറത്ത്, നദി  തീരത്ത് ഇട തൂര്‍ന്ന പല തരത്തിലുള്ള ചെടികള്‍കാണാം  
മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന പുഷ്പനിരകള്‍  
നവംബര്‍ മാസത്തില്‍ ഇലകളുടെ നൃത്തം കാണാം
ഏപ്രില്‍ മാസം ആവുമ്പോള്‍ പൂക്കള്‍ വിരിയുന്ന കാലം
നാമ്പ് നീട്ടി പടര്‍ന്നു കയറുന്ന വിവിധ തരം വള്ളി ചെടികള്‍,
 മരക്കൊമ്പില്‍ കൂട് കൂട്ടുന്ന നാനാതരം പക്ഷികള്‍
എവിടെ തിരിഞ്ഞ് നോക്കിയാലും സന്തോഷം .നദി തീരത്ത് കുറച്ച് സമയം ഇരുന്നാല്‍ ബോട്ടുക്കളില്‍   യാത്ര ചെയ്യുന്നവരെയും  കാണാം. ഇതെല്ലാം കണ്ട് നടക്കുമ്പോള്‍ അവരുടെ പ്രേതം വന്നാലും ഞാന്‍ കാണാന്‍ പോകുന്നില്ല






















''ഹാം പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം ''
സുന്ദരമായ ഒരു ഗാനത്തിന്റെ
ചില വരികള്‍ കേള്‍ക്കുന്നവരെപ്പോലെ,
യാത്രക്കിടയില്‍ കണ്ട് മുട്ടുന്നവരോടും
ആ പ്രിയ ഭൂമിയെ യും   
മൗനമായി സ്നേഹിച്ചു  കൊണ്ട് 
അവിടെയും യാത്ര  പറയേണ്ടി വരും .
ലണ്ടനില്‍ ഞാന്‍ കണ്ട നല്ല കാഴ്ച്ചകള്‍ എല്ലാം എഴുതി തീര്‍ന്നു .അതില്‍ ഏറ്റവും പ്രിയപ്പെട്ടത് ഈ ഹാം‌പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം ആയിരിക്കും .ഈ യാത്ര കൂടി എഴുതി തീര്‍ന്നതോടെ  ലണ്ടനില്‍ നിന്നും ഞാന്‍ യാത്ര പറയുക ആണ് .ഇത്രയും കാലത്തിനിടയില്‍ കിട്ടിയ ചങ്ങാതിമാരെയും ,ബന്ധുക്കളെയും വിട്ട് അടുത്ത മേച്ചില്‍ പുറത്തേക്കുള്ള യാത്ര .ചുവട് ഉറപ്പിച്ച   മണ്ണില്‍ നിന്നും വിചാരിക്കാത്ത  സമയത്ത് യാത്ര പറയേണ്ടി വന്നു .ഒരു നാടിന്‍റെയും ആള്‍ക്കാരല്ല എന്ന് പറയേണ്ടി വരുമോ എന്നുള്ള ഭയം ഇപ്പോള്‍ എനിക്ക് തോന്നി തുടങ്ങി .സ്വന്തം നാടെന്നു  പറയാന്‍ ഒന്നുമില്ലാത്തത് പോലെ ഈ യാത്ര എന്ന് തീരുമോ എന്നും അറിയില്ല . ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം എന്‍റെ കുട്ടിക്ക ള്‍ക്ക് വേണ്ടി ഒരു അമ്മയുടെ ഓര്‍മ്മക്കുറിപ്പ്‌ ആണ്  ,അവരുടെ കുട്ടിക്കാലം കൂടുതല്‍ ചിലവഴിച്ചത് ഈ പൂന്തോട്ടത്തില്‍  ആവും .മക്കള്‍ രണ്ടുപേരും എന്‍റെ വയറ്റില്‍ ആയിരുന്ന സമയത്ത് ഈ  വഴികളില്‍ കൂടി ഒരുപാട് പ്രാവശ്യം  നടന്നിട്ടുണ്ട് .അവര്‍ വലുതാകുമ്പോള്‍ ഇതൊരു സമ്മാനമായി ഇവിടെ ജീവിക്കട്ടെ .ഈ നാട്ടില്‍ വന്നിട്ട് ദൈവാനുഗ്രഹത്താല്‍ നല്ലത് കുറെ കാണാനും കേള്‍ക്കാനും കഴിഞ്ഞു  .അതെല്ലാം ചേര്‍ത്ത് പിടിച്ചു  കൊണ്ട് ലണ്ടനില്‍ നിന്നും എല്ലാവരോടും ഞാന്‍ യാത്ര പറയുന്നു ...