ജാലകം

Tuesday, 11 October 2011

മറക്കാനാവാത്ത ഒരു ദിവസം കൂടി




ഒരു പഴയ ചങ്ങാതിയെക്കുറിച്ച്   കുറെ നാളുകളായി യാതൊരു വിശേഷവും  ഇല്ലായിരുന്നു.പഴയ ചങ്ങാതിമാരോട്  അവളെ കുറിച്ച് ചോദിച്ചിരുന്നു .എല്ലാവരും തിരക്ക് ആയത് കൊണ്ട് ആര്‍ക്കും ഒന്നും    അറിയില്ല .ഒന്നാമതായി കല്യാണം കഴിഞ്ഞപ്പോള്‍ വീടും ,തിരക്കുമായിഅവളും എല്ലാരേയും മറന്നു.അതുകൊണ്ട് ആര്‍ക്കും  അവളുടെ ജീവിതം തിരക്കി പോകാനും തോന്നിയില്ല . ഈ അവധിക്കാലത്ത്‌ ഞാന്‍ ഒരു കല്യാണത്തിന് പോയപോള്‍ ,ഒരു നിമിത്തം പോലെ എന്റെയൊരു അകന്ന  ബന്ധു വിനെ കാണാന്‍ സാധിച്ചു. വര്‍ത്തമാനത്തിനിടയില്‍ എങ്ങനെയോ പഴയ സ്കൂള്‍,കോളേജ്  വിശേഷം പറയാന്‍ തുടങ്ങി ,അതിനിടയില്‍ എനിക്ക് നഷ്ട്ടപ്പെട്ടു പോയ  പഴയ  ചങ്ങാതിയെ  യെ കുറിച്ച് അറിയാന്‍ കഴിഞ്ഞു.എന്‍റെ ബന്ധുവിന്റെ, ഭര്‍ത്താവിന്റെ ബന്ധത്തില്‍  ഉള്ള  ആരോ  ആണ് അവളെ കല്യാണം കഴിച്ചിരിക്കുന്നത് അതും എനിക്ക് പുതിയ അറിവ് ആയിരുന്നു.ആ  പഴയ ചങ്ങാതിയെ ഒന്ന്  കാണാനുള്ള ആഗ്രഹം  പറഞ്ഞപ്പോള്‍ ,ഒരു ദിവസം അവിടേക്ക് പോകാം എന്ന് രണ്ടുപേരും കൂടി തീരുമാനിച്ചു .രണ്ടാഴ്ച്ച കഴിഞ്ഞിട്ടും  .പോകാമെന്ന് ഉറപ്പ് പറഞ്ഞ ബന്ധു വിന്റെ അടുത്ത് നിന്നും  ഒന്നും കേട്ടുമില്ല .

എനിക്ക് തിരിച്ച് പോരാനുള്ള ദിവസം അടുക്കുന്നത്  കൊണ്ട് ഞാന്‍ തന്നെ അവസാനം ബന്ധുവിനെ വിളിച്ചു ചോദിച്ചു ..അവരുടെ വീട്ടില്‍  പോണോ ?
നീ ,അടുത്ത പ്രാവശ്യം വരുമ്പോള്‍ പോകാം എന്നൊക്കെ പറഞ്ഞ് ആകപ്പാടെ  ആള്‍ടെ സംസാരത്തിലും ഒരു മാറ്റം.പിന്നെ ഞാനും നിര്‍ബന്ധിച്ചില്ല ..രണ്ട് ദിവസം കഴിഞ്ഞപ്പോള്‍  എന്നെ തിരിച്ച്  വിളിച്ചു .പോകാമെന്ന് സമ്മതിച്ചു പറഞ്ഞത് പോലെ  അവളുടെ വീട്ടിലേക്ക് പോകുന്ന വഴി .ബന്ധു എന്നോട് കുറെ നിബന്ധനകള്‍പറയുന്നു . .നിനക്ക് ഇന്ന് അഭിനയിക്കാനുള്ള ദിവസം ആണ് .കാരണം അവരുടെ വീട്ടില്‍ എത്തിയാല്‍   നീ ഒന്നും അറിഞ്ഞിട്ടില്ല   ,ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല . ഇങനെ ഓരോ ബന്ധമില്ലാത്ത കാര്യം ഒക്കെ പറഞ്ഞു കൊണ്ട്   അവളുടെ വീടെത്തിച്ചു .ഇറങ്ങാന്‍ നേരം ഇടറിയ സ്വരത്തില്‍ പറയുന്ന കേള്‍ക്കാം ഞാന്‍ കാണാന്‍ പോകുന്ന എന്റെ ചങ്ങാതി..കാന്‍സര്‍ മൂലം വിഷമിക്കുന്നു വെന്ന സത്യം .


വിഷമിപ്പിക്കുന്ന വാക്കുകള്‍ കേട്ട് കൊണ്ട് വീടിനകത്തേക്ക് കയറാന്‍ നേരം ,ഏതോ സിനിമയില്‍ കണ്ടഒരു രംഗം  മുന്‍പില്‍ കൂടി അഭിനയിക്കാന്‍ പോകുന്നുഎന്ന ഞെട്ടല്‍ എനിക്കുണ്ടായി  . കാലം കുറെ കഴിഞ്ഞ് ചങ്ങാതിയെ കണ്ടപ്പോള്‍  ചിരിക്കണോ  ,കരയണോ എന്നറിയാതെ നിന്ന  എന്നെ കണ്ടിട്ട് ചങ്ങാതിയുടെ വാക്കുകള്‍  ..നീ ഒരുപാട് മാറി പോയി,പ്രവാസം നിന്റെ രൂപത്തിലും ഭാവത്തിലും കുറെ മാറ്റം വരുത്തി .കാരണം എനിക്ക് മിണ്ടാന്‍ ഒന്നുമില്ല .(ആകെ കൂടി മൗനം ) ബന്ധുവിന്റെ കണ്ണുകളിലേക്കു    നോക്കുമ്പോള്‍ ,അവള്‍ എന്നെ കണ്ണിറുക്കി  പേടിപ്പിക്കും .

ചങ്ങാതിയുടെ ചോദ്യം അതും  പ്രവാസ ജീവിതത്തില്‍ എനിക്കുണ്ടായ മാറ്റം   കേട്ടപ്പോള്‍ ഞാന്‍ അവളെ ഒന്ന് കൂടി നോക്കി  ചങ്ങാതിക്ക് യാതൊരു മാറ്റം കാണുന്നില്ല .പഴയ പോലെ തമാശയും ,കളിയാക്കലും ആയി ഓടി  നടക്കുന്നു..   ശരീരം കുറച്ചു  ക്ഷീണിച്ചു .അവളുടെ വീടും ,പറമ്പും എല്ലാം  കൂടെ നടന്നു കാണിക്കാനും,പൂന്തോട്ടത്തില്‍ ഉണ്ടായ പുതിയ പൂക്കളെ എടുത്തു താലോലിക്കാനും അവസരം തന്നു . .അതിനിടയില്‍ കല്യാണം   മുതല്‍ ഉള്ള വിശേഷമെല്ലാം  രണ്ട് മണിക്കൂറില്‍ പറഞ്ഞ് തീര്‍ത്തു .പോകാന്‍ നേരം എനിക്ക്   ഒരു സമ്മാനം തരാനും  അവള്‍ മറന്നില്ല . .അത് വാങ്ങുമ്പോള്‍ കരയാന്‍   പാടില്ല എന്ന്   നേരത്തെ ബന്ധുവിന് കൊടുത്ത വാക്കുകള്‍   ഓര്‍ത്തു ഞാന്‍ എല്ലാം ഒരു ചിരിയില്‍ ഒതുക്കി . .ഒരു നന്ദി വാക്കോ ,യാത്ര പറയല്ലോ അതിനുള്ള സമയം പോലും തരാതെ എന്‍റെ ബന്ധു , ''ഇനിയും വൈകിയാല്‍ വീട്ടില്‍ എത്താന്‍  കുറെ സമയം ആവും   എന്നും പറഞ്ഞ്‌ എന്നെ കാറിലേക്ക്  തള്ളിയിടുകയായിരുന്നു ..

തിരിച്ച് വീട്ടില്‍ എത്തുന്നവരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല . ഇറങ്ങാന്‍ നേരം ബന്ധു തന്നെ  ക്ഷമാപണത്തോടെ  സംസാരം തുടങ്ങി  ,ചങ്ങാതിമാര്‍ തമ്മില്‍ ഇത്രയും നാള്‍ കഴിഞ്ഞ് കണ്ടുമുട്ടിയത്‌ ഒരു വിഷമം വന്നപ്പോള്‍ ആയിരുന്നല്ലോ എന്ന് അവള്‍ക്കും  തോന്നാതിരിക്കാന്‍ വേണ്ടി ,ഞാന്‍ നീന്നോട് അഭിനയിക്കാന്‍ പറഞ്ഞത് .അവരും ആ വേദനയില്‍ നിന്നും കര കയറാന്‍ തുടങ്ങി ഇനിപ്പോള്‍ നമ്മള്‍ അതറിഞ്ഞ്ചെന്ന് കണ്ടപ്പോലെ  ആവരുത്എന്ന് കരുതി ആണ് എനിക്ക് ഇതുപോലെ പെരുമാറേണ്ടി വന്നത് എന്ന്    പറഞ്ഞുകൊണ്ട് യാത്ര പോലും പറയാതെ    എന്നെ വീടിന് മുന്‍പില്‍ റോഡില്‍ ഇറക്കി വിട്ടിട്ട് ആണ് പോയത് .

ആ  നില്‍പ്പില്‍ എന്‍റെ മനസ്  ,അപ്പോളും  കാട് കയറി  .നമ്മള്‍ മൂന്ന്പേരും ഇനിയും കണ്ടു മുട്ടുമെന്ന് യാതൊരു   ഉറപ്പുമില്ല .എന്നാലും ഈ കൂടിക്കാഴ്ച  അതുപോലെ തന്നെ ആയതു നന്നായി എന്ന് പറയണമെന്ന് മനസ്സില്‍  ഉണ്ടായിരുന്നു .
വിങ്ങുന്ന  മനസോടെ, വീടിനകത്തേക്ക്കയറി   ,കൈയ്യില്‍ കിട്ടിയ  സമ്മാന പൊതി തുറന്നു നോക്കാന്‍  തോന്നിയില്ല. ഞാന്‍ തിരിച്ചു പോരുന്നതിന്റെ  തലേന്ന്  ചങ്ങാതി എന്നെ ഫോണ്‍ വിളിച്ചിരുന്നു .സമ്മാനം ഇഷ്ട്ടം ആയോ എന്നറിയാന്‍ആണ് വിളിച്ചത്.,ആ തിരക്കിനിടയില്‍ ഞാന്‍ അത് തുറന്നു നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു  പ്രതിമ !!എന്റെ കൈയ്യില്‍ ഇരുന്നു തേങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ്  ഞാന്‍ അതിനെ ചേര്‍ത്ത് പിടിച്ചു . പൊഴിഞ്ഞു വീഴുന്നതിനു മുന്‍പേ ,പരസ്പരം കാണാന്‍ സാധിച്ചതില്‍ നന്ദി പറഞ്ഞു കൊണ്ട് , മൌനമായി രണ്ടുപേരും  യാത്ര പറഞ്ഞു .ഇനി വരുമ്പോള്‍ കാണാന്‍ വരണം എന്ന് അവിടെ നിന്നും ഉറക്കെ അവള്‍ വിളിച്ചുപറയുന്നത്  കേട്ടുകൊണ്ട്    ആഫോണ്‍  വിളിയും  അവസാനിച്ചു .





Tuesday, 27 September 2011

ഹോം പരേഡ്

'.ഹോം പരേഡ് '' എന്നുള്ള 
ബോര്‍ഡ്‌ കഴിഞ്ഞ കുറെ ദിവസായി എവിടെ  നോക്കിയാലും കണ്ടിരുന്നു .അത് കാണാന്‍പോകുന്ന ദിവസം രാവിലെ  ഒരു ചങ്ങാതിഫോണ്‍  വിളിച്ചു പറഞ്ഞു കൈയ്യില്‍ ഒരു സഞ്ചി എടുക്കാന്‍മറക്കരുത് .പോകാന്‍ നേരം, ഒരു ചെറിയ പ്ലാസ്റ്റിക്‌ബാഗ്‌  കൈയ്യില്‍ എടുത്തിരുന്നു .താമസിക്കുന്ന വീടിന്റെ മുന്‍വശത്ത്റോഡില്‍  പോയി നോക്കിയപ്പോള്‍ ആളുകള്‍  നടന്നു പോകുന്ന കണ്ടു അവരുടെപുറകെ  ഞാനും മക്കളും'.ഹോം പരേഡ് 'നടക്കുന്ന സ്ഥലത്ത്  പോയി നിന്ന് കാത്തിരിപ്പ്‌ തുടങ്ങി .രാവിലെ  ഫോണ്‍ വിളിച്ച ചങ്ങാതിയും ,മക്കളുംഅവിടെ  ഉണ്ടായിരുന്നു  .എന്നെ കണ്ടപ്പോള്‍ ബാഗ്‌  കൊണ്ട് വന്നുവോ എന്നായിരുന്നുആദ്യം ചോദിച്ചത് .എന്റെ കൈയ്യില്‍ ഉള്ള ബാഗ്‌ ടെ വലുപ്പം കണ്ടിട്ട് അവര് വഴക്ക് പറയാന്‍ തുടങ്ങി .ഞാന്‍ ഈ വഴക്ക് കേട്ട് നില്‍ക്കുമ്പോള്‍ ,മുന്‍പില്‍ അതിലും നല്ല കാഴ്ചകള്‍ !







































ഓരോ വണ്ടികള്‍ ,മുന്‍പില്‍  കൂടി കടന്നു പോകുമ്പോള്‍ ,അവരുടെ കൂടെ ഉള്ളവര്‍ നമുക്ക്പലതരം മിഠായികള്‍ തരും  .ഇതെല്ലം ബാഗില്‍  വാങ്ങുവാന്‍ വേണ്ടി ആണ് കൈയ്യില്‍ സഞ്ചി എടുക്കാന്‍ മറക്കരുത് എന്ന് ചങ്ങാതി പറഞ്ഞത് ..ഇവിടത്തെ  ഓരോ സ്കൂള്‍ ടെ വക പരേഡ് ആയിരുന്നു .കമ്മ്യൂണിറ്റി യില്‍ഉള്ളവര്‍ക്ക് 'അവരെ കുറിച്ച് 'കൂടുതല്‍ അറിയാന്‍ ഒരവസരം .










































ഇതെല്ലം കണ്ടു നില്‍ക്കുന്നതിനിടയില്‍ ,എവിടെയോ നിന്ന് ഒരു കുട്ടി  ഓടി വരുന്നത് കാണാം .''എന്റെ ചങ്ങാതിക്ക് കുറച്ചു മിഠായി  കൊടുക്കട്ടെ  എന്ന് പറഞ്ഞു പാച്ചു നു  കുറെ  കൊടുക്കുന്നത് കണ്ടു .ഈ തിരക്കിനിടയില്‍ ക്ലാസ്സിലെ  ചങ്ങാതിമാരെ കണ്ടപ്പോള്‍  ,ആ സന്തോഷം പ്രകടിപ്പിക്കുന്നതിന്   യാതൊരു  മടിയില്ല . അപ്പോളേക്കും സ്ട്രീറ്റ് ക്ലീന്‍ ചെയ്യാനുള്ള ബാഗ്സ് ആയി,സ്കൂള്‍ കുട്ടികള്‍   വന്നു കഴിഞ്ഞു . എല്ലാവരും കൂടി  താഴെ വീണ ഒരു കൊച്ചു കഷ്ണംപേപ്പര്‍ പോലും  ,എടുത്തുമാറ്റി ആ റോഡ്‌ മുഴുവന്‍ വൃത്തിയാക്കി കൊടുത്തു .












ഇത്രയും സംഭവങ്ങള്‍ആണ്  ഹോം പരേഡില്‍ കണ്ടത് .

Tuesday, 6 September 2011

ഒരു നീണ്ട അവധിക്കാലം

ഒരു വിരുന്നുക്കാരിയെ പോലെ ,കൈയ്യില്‍ പെട്ടികളും ,സമ്മാന പൊതിയുമായി ,ഒന്ന് കൂടി സ്വന്തം നാട്ടിലേക്ക് ഒരു യാത്ര .പ്രഭാതത്തിന്റെ എല്ലാ വശ്യതയോടെ,എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് ഇറങ്ങിയത്‌ . തടവറയില്‍ നിന്നും പുറത്ത് ഇറങ്ങിയവളെ പ്പോലെ ,നമുക്ക്ചുറ്റും പ്രിയപ്പെട്ടവര്‍ .‍ നമ്മളെ ചേര്‍ത്തു പിടിക്കുന്നു ,ഉമ്മ തരുന്നു .കുട്ടികളെ എടുത്ത്‌ താലോലിക്കുന്നു ,അതിനിടയില്‍ അവരെ ഇക്കിളി കാട്ടി ചിരിപ്പിക്കാനുള്ള ശ്രമം . പേരക്കുട്ടികളെ നോക്കിയിരുന്ന്,ആ സ്നേഹം മുഴുവനും  നിമിഷം കൊണ്ട് കൊടുത്ത് തീര്‍ക്കാനുള്ള മത്സരം ആണ് . നേരെ ഷമിന്‍ ടെ വീട്ടിലേക്ക് ആണ് പോയത് .പോകുന്നവഴിയില്‍ കുട്ടികള്‍ വാതോരാതെ  ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു . മറുപടികള്‍ കേള്‍ക്കുമ്പോള്‍ അവരുടെ മുഖം ആശ്ചര്യം കൊണ്ട് വിടരുന്ന കാണാം .ഏത് ചോദ്യത്തിനും ഉത്തരം പറയാന്‍ അപ്പാപ്പനും ,അമ്മമ്മയും കൂടെ ഉള്ളതുകൊണ്ട് അമ്മയുടെ ഒരു മൂളല്‍ എന്ന പരാതിയും ഇല്ല  .


 വീട് വരെയുള്ള യാത്രയില്‍ ,  നാടിനു വന്ന പുതിയ രൂപത്തിലൂടെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും അതിവേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു . പുതിയ തരം കാറുകള്‍ , അവരുടെ വേഗതയില്‍ മതി മറന്ന്ഇരിക്കുന്ന യാത്രക്കാര്‍ ,ആദ്യം ആര് പോകണം എന്നുള്ള വാശിയുമായി ഒരു കൂട്ടം  വേറെയും .അവര്‍ക്ക് വേണ്ടി വഴി മാറില്ല എന്ന തീരുമാനം എടുത്തിരിക്കുന്നവരെയും കാണാം .തിരക്ക് അഭിനയിച്ചു   ജീവിതത്തോട്  യുദ്ധം  ചെയ്യുന്നവര്‍ .എയര്‍പോര്‍ട്ടില്‍ നിന്നും അര മണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ഓരോന്ന്  നേരില്‍ കണ്ടും ,ചിന്തിച്ചും എന്‍റെ നെറ്റി ചുളിഞ്ഞു തുടങ്ങിയത് ഞാന്‍ അറിഞ്ഞു .ഒരു അതിഥി ആയി വന്ന ഞാന്‍ ,നാടിന്‍റെ നല്ലത് മാത്രം മനസ്സില്‍ പകര്‍ത്തി തിരിച്ച് പോകേണ്ടി യിരിക്കുന്നു എന്ന് മനസ് ആണയിട്ട് പറയുന്നു .കാലടി പുഴയില്‍ വെള്ളം നിറഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍  സന്തോഷംകൊണ്ട് ഒന്ന് കൂടി എത്തി നോക്കി.   ചിലയിടത്ത് ശൂന്യമായ , മണ്‍ തിട്ടകള്‍  കാണാം .എന്നാലും പെരും മഴയില്‍ കുളിച്ചു നില്‍ക്കുന്ന പുഴ!  അവിടെ നിന്നും   തുടങ്ങിയ മഴ..പെരും മഴയില്‍ അടര്‍ന്നു വീഴുന്ന ഇലകള്‍ ,പൂക്കളുടെ ഇതളുകള്‍ ,തെങ്ങോലകള്‍  വിറച്ചു നില്‍ക്കുന്നത്എല്ലാം കാണാം . അത്രക്ക് കാറ്റും ,മഴയുംആയിരുന്നു     .ആരും കാണാതെ തല നനച്ചുകൊണ്ട് വീട്ടിലേക്കു കയറിയത് .  നീണ്ട യാത്രയുടെക്ഷീണം കാരണം ഒരു ചായയും കുടിച്ച് നേരെ പോയി കിടന്നു .മഴയുടെ സ്വരവും കേട്ട് ആ ജനല് അരികില്‍ കിടന്നു റങ്ങുന്ന സ്വസ്ഥത ,സന്തോഷം  മനസ്സില്‍ കൂടി കടന്നു പോയി.












   നല്ലൊരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോള്‍   കാക്കയുടെ വിരുന്നു വിളികേള്‍ക്കാം  .ഒന്നാമതായി നാട്ടിലെ സമയം നോക്കിയില്ല.രാവിലെ ആയി എന്ന വിചാരം കൊണ്ട്  ,ചാടി എഴുന്നേറ്റ് നേരെ വീടിന്റെ പുറകു വശത്തേക്ക് നടന്നു .അടുക്കളയില്‍ഒരു അനക്കവുമില്ല .എല്ലാവരും നല്ല ഉറക്കം ആണ് .സമയം നോക്കിയപ്പോള്‍ വൈകുംനേരം  മൂന്ന് മണി .രണ്ടു വര്‍ഷമായി കേള്‍ക്കാത്ത കാക്കയുടെ കരച്ചില്‍ കേട്ടുകൊണ്ട് ഞാന്‍ നില്‍ക്കുമ്പോള്‍  .  വിരുന്നു വിളിക്കുന്ന കാക്കയെ ഓടിക്കാന്‍ അമ്മിണി വരുന്നു .കുശലം പറയുന്നതിനിടയില്‍  അമ്മിണിയുടെ വീട്ടില്‍ നിന്നും വന്ന  മൂന്ന് പേര്‍  ചുറ്റി പറ്റി നില്‍ക്കുന്ന കണ്ടത് .അപ്പോള്‍ തന്നെ കുട്ടികളെ ഉറക്കത്തില്‍ നിന്നും വിളിച്ചു ഉണര്‍ത്തി ,പൂച്ചകുട്ടികളെ കാണിച്ചു .ആ ‍ നിമിഷം തന്നെ മൂന്നിനും ഓരോ പേരുകള്‍  ഇട്ടു .ഈ അവധിക്കാലം അവരുടെ കൂടെ കളിക്കാനുള്ള സമ്മതം വാങ്ങിരണ്ടുപേരും  അടുക്കള വശത്ത്  ഇരിപ്പ് ഉറപ്പിച്ചു .''പൂച്ചയുടെ അടുത്ത് പോകാതെ ,അത് മാന്തും   ,കടിക്കും ''എന്നൊക്കെ അമ്മിണി ഓരോ നിമിഷം അവരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും .വന്ന ദിവസം തന്നെ പൂച്ചകളെ കിട്ടിയത് കൊണ്ട് കുട്ടിക്കള്‍ക്ക് ‍ സന്തോഷമായി .ഭക്ഷണം കഴിക്കാന്‍ ഇരുന്നാലും  പൂച്ചക്ക് കൊടുക്കാന്‍ വേണ്ടി മീന്‍ വേഗം കഴിച്ച് തീര്‍ക്കാനും ,ആ മുള്ളുമായി പൂച്ചയുടെ അടുത്ത് പോയിരുന്ന് ,  നല്ല കൂട്ടായി .കുട്ടികളുടെ അമ്മ ,ഇതൊക്കെ കണ്ട് ദൂരെ നില്‍ക്കും .എനിക്ക് പൂച്ചകളെ ഒട്ടും ഇഷ്ട്ടമില്ല .
















    കുട്ടികള്‍ പൂച്ചകളുമായി കളിക്കുമ്പോള്‍ ഞാന്പറമ്പ് കാണാന്‍ ഇറങ്ങും . ,മഴക്കാലം ആയതു കൊണ്ട്പറമ്പില്‍ നടക്കുമ്പോള്‍  സൂക്ഷിക്കണം ,പുല്ലിനു ഇടയില്‍ ‍ ,നല്ല കരുതല്‍ വേണം ,മുട്ടൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന പുല്ലിനിടയില്‍ ചവിട്ടുന്നത് പാമ്പിനെ ആവാം
 മഴയ്ക്ക് തീരെ  വിശ്രമംഇല്ലാത്തതു കൊണ്ട് ,ഓരോ ഇലയിലും വെള്ളം കെട്ടി നില്‍ക്കുന്നത് കാണാം . ‍






















ദൂരെ വിറകു പുരയുടെ അടുത്ത് നിന്നും ഒരു അനക്കംകണ്ടു  ഓടുന്ന കീരിയെ കാണാം ,എന്നെ കണ്ടതും ഓടി കളഞ്ഞു .കീരി യെ ഫോട്ടോ യില്‍ പിടിക്കാന്‍ പറ്റാതെ വിഷമിച്ച് നില്‍ക്കുമ്പോള്‍ വീട്ടുക്കാരുടെ പ്രിയങ്കരിയായ ചൂല്‍ എന്നെ നോക്കി ചിരിക്കുന്നു .അവയ്ക്ക്  വീട്ടില്‍ എന്നും നല്ല സ്ഥാനം തന്നെ !!
എത്ര നാള്‍ കഴിഞ്ഞാലും ,യാതൊരു അനക്കവുമില്ലാതെ ,നില്‍ക്കുന്ന കിണര്‍. പല വീടുകളിലുംഇപ്പോള്‍ രാവിലെ വെള്ളം കോരുന്ന ആ സ്വരം കേള്‍ക്കാന്‍ സാധിക്കാറില്ല .ഒന്നാമതായി വീടുകളില്‍ താമസിക്കുന്നവര്‍ക്ക് കിണറ്റിലെ വെള്ളം കുടിക്കണം എന്ന ആഗ്രഹം ഒന്നുമില്ല .മോട്ടോര്‍ അടിച്ച്,ടാങ്കില്‍ കൂടി വരുന്ന വെള്ളത്തിന്റെ രുചി തന്നെ പ്രിയം .എന്നാലും ഒരു പുരാതന വസ്തു വീടിന് മുന്‍പിലോ ,പുറകിലോ കാണുന്നതും ഒരു ഭംഗി തന്നെ !!



















കിണറിലെ  തെളിഞ്ഞ വെള്ളത്തിലേക്ക്‌ എത്തി നോക്കി നില്‍ക്കുമ്പോള്‍ ,മുറ്റത്ത്‌ നില്‍ക്കുന്ന പൂക്കളോടും ,അതില്‍ തേന്‍ കുടിക്കാന്‍ വരുന്ന തേന്‍ക്കിളി യെ നോക്കി കുറച്ച് നേരം സംസാരിച്ചു നില്ക്കാന്‍ മറന്നില്ല .ഓരോന്നിനോടും കിന്നാരംപറഞ്ഞു   ആ നടപ്പ് പറമ്പിന്റെ അറ്റത്ത്‌ വരെ പോയി .മുന്‍പില്‍ കണ്ടത് എല്ലാം ക്യാമറയില്‍ പകര്‍ത്തി .വീട്ടില്‍ അതാവശ്യം പച്ചക്കറി ഒക്കെ നട്ടിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷായി .കപ്പ ,പാവലം ,ചേന , കോവലം ,പയര്‍, വെണ്ടയ്ക്ക എല്ലാം ഉണ്ട് .‍ ഇതൊന്നും കഴിച്ചു തീര്‍ക്കാന്‍ ആളില്ല എന്ന് മാത്രം എങ്കിലും പച്ചകറികള്‍ വീട്ടില്കിട്ടും എന്നും ആശ്വസിക്കാം .‍

















                                                     പട്ടിക്കൂട് /കിളിക്കൂട്‌ ഓര്‍ക്കിഡ് നു തല ചായ്ക്കാന്‍ ഒരിടം ആയി .  

         ‍        മുന്‍വശത്തെ പൂന്തോട്ടത്തിലും ഒന്ന് തലകാണിച്ചു.കുളത്തില്‍ ഉള്ള ചെറിയമീനുകളെ  .  കണ്ടപ്പോള്‍അതിനെ പിടിച്ചുകുപ്പിയാക്കി .പൂച്ചകുട്ടികളും  ,മീനുംഅതോടെ  കേരളത്തില്‍ അവധിക്കാലംകുട്ടികള്‍ക്ക് സ്വപ്നലോകമായി .അമ്മമ്മയുടെപൂന്തോട്ടത്തിലൂടെ മഴക്കാലത്തും ചെടി നനച്ചു നടക്കാം ,വെള്ളത്തില്‍കളിക്കാം , ഇടയ്ക്കിടെ വേദനിപ്പിക്കുന്ന കൊച്ചു കൊതുകുകളെ   പ്രശ്നംആയി തോന്നിയില്ല ..തോട്ടത്തിലെ അട്ട   ,ഒച്ച്‌നെ     കാണുമ്പോള്‍ നിലവിളിക്കാനുള്ള ‍ അവസരം കൂടിആയിരുന്നു . തവളയുടെ കരച്ചില്‍ കൂടി കേട്ടതോടെ എല്ലാം പൂര്‍ത്തിയായി ..




   കുളത്തില്നിന്നും മീന്‍ പിടിക്കല്‍ കഴിഞ്ഞപ്പോള്‍ ,രണ്ടു വര്ഷം മുന്‍പ് കിട്ടിയ
    ആമ്പല്‍ ചെടിയെ ഓര്മ  വന്നത്, കോവളം യാത്രയില്‍ കൊണ്ടുവന്നത് ആയിരുന്നു.  അമ്മച്ചിസൂക്ഷിച്ചു വച്ചിരിക്കും എന്നറിയാം ,അതാ വിടര്‍ന്ന പൂവുമായി അവിടെ നില്‍ക്കുന്നു !!.







ഒരാഴ്ച്ച ഷമിന്‍ ടെ വീട്ടില്‍ താമസംപിന്നെ  .സാധനമെല്ലാം പെട്ടിയില്‍ എടുത്ത്‌ വച്ച് എന്‍റെ വീട്ടിലേക്കുള്ള ഓട്ടം .അമ്മ വീട്ടിലേക്ക് പോകാന്‍ കുട്ടികള്‍ക്ക്  ഇഷ്ടം  ആണ് .കാരണം പുഴയുടെഅടുത്തേക്ക് പോകാം ,വീട്ടില്‍  കളിയ്ക്കാന്‍ ചേട്ടന്റെ മക്കളും ഉണ്ടാവും .ചക്ക ,മാങ്ങ ,പുഴമീന്‍എല്ലാം  കിട്ടുന്ന അമ്മയുടെ നാടൊന്നും അവരുടെ മനസ്സില്‍ ഉണ്ടാവില്ല .പുഴയില്‍ കുളിക്കണം എന്നുള്ള  വിചാരം ആയി ആവും അപ്പന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്നത് ..കാറില്‍ കയറുന്ന വരെ അമ്മാമ്മ പറയുന്ന കേള്‍ക്കാം .''പുഴയുടെ അടുത്ത് പോകുമ്പോള്‍ സൂക്ഷിക്കണം '',കുട്ടികളെ തനിച്ചു വിടരുത് ''


 എന്‍റെ നാട്ടിലേക്കുള്ള യാത്രയില്‍ ,ചില വഴികള്‍ ഒക്കെ മക്കളുടെ മനസ്സില്‍ പതിഞ്ഞു തുടങ്ങിഎന്ന് ഈ  യാത്രയില്‍ മനസിലായി ,അവരും വലുതായി  .ഗ്രാമത്തിലൂടെ ,നെല്ല്പ്പാടവും, കൈത്തോടുകളും ,പെരിയാറിന്റെ കൈവഴിയായ പുഴകള്‍ ‍  ,കൈതയുടെ വേരുകള്‍ കൊണ്ട് കൂട്ടമായി നില്‍ക്കുന്ന പുഴക്കടവും ,പൊന്മാനും ,കിളികളും,കൂട്ടമായി  പറന്നു  പോകുന്ന തത്തകളെയും   .പാടവരമ്പത്ത് ഇരിക്കുന്നകൊക്കുംഎല്ലാം കാണാം . എന്റെ വീട്ടില്‍ എത്തിയാല്‍, കുട്ടികള്‍ ആദ്യം ഓടുന്നത് വീട്ടിലെ പട്ടിയെ കാണാന്‍ ആണ് .അതിനോട് നേരിട്ട് വര്‍ത്തമാനം പറഞ്ഞിട്ട്  വീട്ടില്‍ ഉള്ളവരോട് സംസാരിക്കാന്‍ വരൂ . പിന്നെ നേരെ തറവാട്ടിലേക്ക് പോകണം എന്നാവും ,ആളനക്കംഇല്ലാത്ത തറവാട്  ആയിരുന്നാലും ,ആ മുറ്റത്ത്‌ പോയിരിക്കാന്‍,അതിലൂടെ നടക്കാന്‍  അവരും ആഗ്രഹം പറഞ്ഞു തുടങ്ങി .അമ്മ കളിച്ചു വളര്‍ന്ന തറവാട്  മുറ്റത്തിന്റെ പുതിയ മുഖം! .മഞ്ഞക്കി ളികള്‍ നിലത്തിറങ്ങാന്‍ മടി കാണിച്ചിരുന്ന പറമ്പ് !!





 ഈ ഇടവഴികള്‍ , തറവാട്  ന്റെ   ഓരോ കോണിലും  വലിയ മാറ്റം സംഭവിച്ചു .സ്ഥിരമായി താമസിക്കാന്‍ ആരുമില്ല .എന്നാലും ഇന്നും മാറാതെ നില്‍ക്കുന്ന എന്തൊക്കെയോ അവിടെയുണ്ട് .കാരണവന്മാരുടെ സ്നേഹം  ,അവര് ഏല്പിച്ചു പോയ മണ്‍ ചട്ടികള്‍, മാറാലപിടിക്കാത്ത കുറെ നല്ല ഓര്‍മകളും . ബാക്കി നില്‍ക്കുന്നു .എന്‍റെ ഓര്‍മകള്‍ തെളിഞ്ഞു നില്‍ക്കുന്ന  കാലം മുതല്‍ ഞാന്‍ കണ്ടിരുന്ന അമ്മി,ഉരലും ഇപ്പോളും സ്വരം ഉണ്ടാക്കികൊണ്ട് അവിടെ  നില്‍ക്കുന്നു ..ബന്ധുക്കള്‍ എല്ലാവരും ഓരോ ദിശയിലേക്ക്പോയി . ചാരുപടിയില്‍ ഇരുന്നു മുറ്റത്തേക്ക് നോക്കി  യിരുന്നാല്‍ ,ഒരു നോവല്‍ എഴുതുവാനുള്ള വിഷയം കിട്ടും എന്നറിയാവുന്നതു കൊണ്ട് , സ്വപ്നം കാണാതെ , കുട്ടികളെയും കൂട്ടി  തറവാട്ടിലെകടവിന് അടുത്തേക്ക് നടന്നു.പറമ്പിലൂടെ നടക്കുമ്പോള്‍ ആരോ പുറകില്‍ നിന്നുംഎന്നെ  തോണ്ടി വലിച്ച് ആഞ്ഞിലിയുടെ ചോട്ടിലും ,കട്ടുറുമ്പ് കൂട് ഉണ്ടായിരുന്ന മാവിന്റെ താഴെ യും കൊണ്ടുപോയതുപോലെ ...കുടപ്പന്‍ തേന്‍ എടുക്കാന്‍ എന്റെ കൈകള്‍ പതുക്കെ പൊങ്ങി .  കുട്ടിക്കാലം എന്ന ദിവ്യമായ പഞ്ഞി കൂനകളില്‍ ഞാനും ഒന്ന് മുഖം ചേര്‍ത്തു വച്ചുഎന്ന് പറയാം .


 








   സന്ധ്യയുടെ മ്ലാനതയില്‍ ,തറവാടിന് ചുറ്റും വല്ലാത്ത
മൂകത ഇടയ്ക്കു മരംക്കൊതിയുടെ  സ്വരം    .പഴയ കുറെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട്.പുഴ വരെ ഓരോന്നും ആലോചിച്ച് നടന്നു
നാരകവും ,വേലിപടര്‍പ്പിലെ ചെമ്പരത്തിയും എന്നെ ചാഞ്ഞും ,ചരിഞ്ഞും നോക്കുന്നപ്പോലെ ,വരിക്ക പ്ലാവിന്റെ ചുവട്ടില്‍ നിന്നും ,ചിലപ്പന്‍ കിളികള്‍ കൂട്ടമായി ചിലക്കുന്നത്‌ കേള്‍ക്കാം .പറമ്പില്‍ ഒരു അനക്കം തോന്നിയത് അപ്പോള്‍ ആയിരുന്നു .എത്ര ഓലേഞ്ഞാലികള്‍ വന്നിരുന്ന പറമ്പ് ആയിരുന്നു .ഇപ്പോള്‍ ഒന്നിനെയും കാണുന്നില്ല .ഞാന്‍ കാഴ്ചകള്‍ കണ്ട് നടന്നു വന്നപോളെക്കും കുട്ടികള്‍ പുഴയുടെ അടുത്ത് നിന്നും എന്നെ വിളിക്കാന്‍ തുടങ്ങി .  ഉറുമ്പുകള്‍ ഇലകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഉറുമ്പിന്‍ കൂടുകള്‍ കണ്ടു ബഹളം 











    പുഴ‍ആകെ കലങ്ങി ,നല്ല ഒഴുക്കുംഉണ്ട് .വെള്ളത്തിന്റെ നിറം കണ്ടതോടെ കുട്ടികള്‍ക്ക് അതില്‍ ഇറങ്ങാനുള്ള താല്പര്യം കുറഞ്ഞു . കുറച്ച് നേരം അവിടെ ഇരിക്കാം എന്നും പറഞ്ഞ്  കല്ല്‌ പെറുക്കി കൈയ്യില്‍ കൊടുത്തു. സന്ധ്യാ സമയം ആയത്കൊണ്ട്  അക്കരെയിലെ അമ്പലത്തില്‍ നിന്നുള്ള പാട്ട്   കേള്‍ക്കാം .അതിനിടയില്‍ എവിടെയോ നിന്നും പറന്ന് വന്ന ഒരുമണ്ണാത്തി കിളി വെറുതെ അടുത്ത് വന്നിരുന്നു  .തിരിഞ്ഞു പോലും നോക്കാതെ പറന്നു പോയി .

.നേരം ഇരുട്ടാന്‍ തുടങ്ങി യത് കൊണ്ട് അപ്പന്‍ എന്നെയും കുട്ടികളെയും തിരക്കി വന്നു .ചെറുപ്പം  മുതല്‍ ഉള്ള ശീലം ഇന്നും കൂടെയുണ്ട് ..സന്ധ്യാ നേരത്ത് എന്റെ വീട്ടിലെ കടവിന്റെ  അടുത്ത് പോയിരിക്കും അന്നൊക്കെ ,അമ്മയുടെ കൈയ്യില്‍ നിന്നും വഴക്ക് കേള്‍ക്കാത്ത ദിവസം വളരെ കുറവായിരുന്നു  .സ്ഥിരമായിഅവിടെ പോയിരിക്കുന്നത്
  ഈ പാട്ട്  കേള്‍ക്കാന്‍ ആണ്.പിന്നെ വല്ലപൊന്മാന് മഴക്കൊച്ചയോ,  ‍പാത്തും പതുങ്ങിയും പുറത്തു വരും . ശാന്തമായി ,നമ്മെ നോക്കി പതിയെ ചിറകു   വീശി അത് പറന്നു പോകും .ധാരാളം ഉപ്പന്‍ വരുന്ന പറമ്പ് ആയതു കൊണ്ട് ഇഴ ജന്തുകള്ഉണ്ടാവില്ല എന്നാ ‍അമിതവിശ്വാസവും  കൂടെ ഉണ്ടാവും.


    അവധിക്കാലം    പുഴയും ,പറമ്പില്‍    കളികളുമായി  കടന്നു പോയി.ഒരു ദിവസം രാവിലെകുട്ടികള്‍   വീടിനു ചുറ്റും ഓടുന്നു .കാര്യമായി എന്തോ സംഭവിച്ചുവെന്ന്  വിചാരിച്ചു ഞാനും  ഓടി ചെന്നപ്പോള്‍  അമ്മയുടെതുളസി ചെടിയുടെ താഴെ കോഴി കുഞ്ഞുകള്‍ !!അടുത്ത വീട്ടിലെ ആരുടെയോ കോഴിആണ്.ചക്കി പരുന്തിനെ കാണാതെ ,വീട്ടിലെ വിറകുപുരയില്‍ ഒളിച്ചിരിക്കാന്‍ വന്ന സമയത്ത് മക്കള്‍ കണ്ടത് .കോഴിയെ അവിടെ നിന്നും ഓടിച്ചു പുറത്തു വിട്ടപ്പോള്‍    ഒരു സംശയം തീര്‍ക്കാന്‍  തേക്കിന്പൂവിനിടയില്‍ ചക്കിപരുന്തിനെ നോക്കി ,ആ നടപ്പ്  ,എന്റെ വീട്ടിലെ പുഴയുടെ തീരത്ത് വരെ എത്തി .കൂടെ കുട്ടി പട്ടാളവുംഉണ്ട് .































        അവധിക്കാലം ഇതുപോലെ ഓരോ കലാപരിപാടികളുമായി ഓടി കൊണ്ടിരുന്നു .ചക്ക ,മാങ്ങ  എല്ലാം കുറെ കഴിച്ചു  പണ്ടൊക്കെ ഒരു മാങ്ങ പഴുത്തു വീഴുന്നത് നോക്കി കാവല്‍ ഇരിക്കണം .‍  മാങ്ങ തിന്നാനും ആരും ആ വഴി വരുന്നില്ല . എന്റെ വീട്ടില്‍ നിന്നും തിരിച്ചു‍‍ വന്നപ്പോള്‍ പൂച്ച പിന്നെയും അമ്മിണിയുടെ കൂടെ  പുറകു വശത്ത് വട്ടം തിരിയുന്നു .പൂച്ച കുട്ടികളെ  കാണാതെ പോയി.






‍ രണ്ടു മാസം നാട്ടില്‍ നിന്നാല്‍ പറയാന്‍ വീട്ടു വിശേഷംഇനിയും കുറേയുണ്ട് .എന്നാലും വളരെ പ്രാധാന്യം ഉള്ള ഒന്നുകൂടി പറയാന്‍ ബാക്കി നില്‍ക്കുന്നു .കൊച്ചി ബ്ലോഗ്‌ മീറ്റ്‌ നു പോകാന്‍ സാധിച്ചു .വളരെകുറച്ചുനേരം ,നമ്മള്‍ അറിയുന്ന ,നമ്മളെ അറിയുന്ന ബ്ലോഗ്‌ചങ്ങാതിമാരെ നേരിട്ട് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയ കാര്യം ആയിരുന്നു . ബ്ലോഗില്‍വന്ന കാലം മുതല്‍ അറിയുന്നവരെ  ''നല്ലൊരു കൂട്ടായ്മയില്‍ ''കണ്ടുമുട്ടാനുള്ള അവസരവും കിട്ടി ,അവധിക്കാല ഓര്‍മ്മകളുടെ ചിത്രം കൂട്ടി വരയ്ക്കുമ്പോള്‍  മനസിലേറ്റി സന്തോഷത്തോടെ അതും ചേര്‍ത്ത് വയ്ക്കുന്നു 
                                   











ഓരോ അവധിക്കാലവും ,ശില്പചാരുത  ഉള്ള കൂടുകള്‍ പോലെ ,മനസ്സില്‍ എന്നും ഉണ്ടാവും.............നേരില്‍ കാണാം എന്ന് വാക്ക് പറഞ്ഞ പഴയ ചങ്ങാതിമാരെ നേരിട്ട് കണ്ടു ,അവരുടെ കൂടെ കുറച്ചു നേരം സംസാരിക്കാനും .പറഞ്ഞ വാക്ക് മറന്നവരെ ഓര്‍മിപ്പിക്കാനും
ഈ തിരക്കിനിടയില്‍ നമ്മള്‍ സമയം കണ്ടെത്തുന്നു ..അതിനും സമയം ഇല്ലാത്തവരോട്  ,അടുത്ത അവധിക്കാലം വരെ കാത്തിരിപ്പ്‌ ,ഇനിയും കണ്ടുമുട്ടാം  എന്ന നല്ല വാക്കുകള്‍ ‍  പറഞ്ഞു യാത്ര പറയുന്നു ..

Tuesday, 7 June 2011

ഫോര്‍ട്ട്‌ വര്‍ത്ത് സ്റ്റോക്ക്‌ യാര്‍ഡ്സ് (fort worth stockyards)

         മെയ്‌ അഞ്ചാം തിയതി എന്‍റെ പിറന്നാള്‍ ആയിരുന്നു . ഈ പിറന്നാളിന് എല്ലാരും കൂടി  ഫോര്‍ട്ട്‌വര്‍ത്ത്   സ്റ്റോക്ക്‌യാര്‍ഡ്സ് Fort Worth Stockyards) കാണാന്‍ പോയി  . ക്ലിന്റ് ഈസ്റ്റ്‌ വുഡ് ന്‍റെ( Cint Eastwood വൈല്‍ഡ്‌ വെസ്റ്റ് മൂവീസ് കണ്ടിട്ടുള്ളവര്‍ക്ക്  വേണ്ടി ,ഞാനും ഒരു യാത്രപോയി എന്ന് പറയാം .  പഴയ സിനിമകളിലും കണ്ടിട്ടുള്ളത് പോലെ ഉള്ള ഒരു സ്ഥലം . കൌ ബോയ്സ്  നമുക്ക് ചുറ്റും ,തൊപ്പിയും, ബൂട്ട് ഷൂസുമായി നടക്കുന്നു .പുരാണകളും ,കഥകളും എല്ലാം  മനസ്സില്‍ കൂടി ഒരു മത്സരം നടത്തുന്ന സമയം .ചിലരെ കാണുമ്പോള്‍  അവരെയെല്ലാം  ഏതോ സിനിമയില്‍   കണ്ടത് പോലെ ,വേറെ ചില ഷോപ്പുകള്‍ക്ക്   മുന്‍പില്‍  കുറച്ചു നേരം നോക്കി നില്‍ക്കുമ്പോള്‍  എവിടെയോ  കണ്ടു മറന്ന ഏതോ  കഥാപാത്രത്തിന്റെ കട ആയിരുന്നുവോ അത് എന്നുള്ള സംശയം ..ഓരോ ഇട വഴിയിലേക്ക് തിരിയുമ്പോള്‍ മനസ്സിലാകെ പഴമയുടെ വേരുകള്‍ പടര്‍ന്നു പിടിക്കുന്നപ്പോലെ ഒരു തോന്നല്‍ .

ഒരു ഉല്ലാസ യാത്രക്ക് വേണ്ടി പോയത് ആയാലും അവിടെ എത്തിയപ്പോള്‍ മനസിലായി ഫോര്‍ട്ട്‌ വര്‍ത്ത് പുറം ലോകത്തില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു സ്ഥലം ആണ് .
അവിടെ പോകുമ്പോള്‍   നീണ്ട കൊമ്പു മായിനടക്കുന്ന  കന്നുകാലികളുടെ മാര്‍ച്ച്‌  കാണണം എന്ന് വിചാരിച്ചിരുന്നു .അത് തുടങ്ങുന്നതിന് മുന്‍പ്  അവിടെ എത്താന്‍ വേണ്ടിആണ്  വീട്ടില്‍ നിന്നും യാത്ര തുടങ്ങിയത് . കൃത്യ സമയത്ത് എത്താന്‍ സാധിച്ചു.എന്നാലും  ലോങ്ങ്‌  ഹോണ്‍ ആയി നടന്നു  വരുന്ന  കാലികളെ    കാണാന്‍ സാധിച്ചില്ല  . കാറുകള്‍ പോകുന്ന വഴിയില്‍ കൂടി ആണ് ഇവര്‍  നടന്നു പോകുന്നത് .ആ സമയം ആ റോഡില്‍ കൂടി  വാഹനകള്‍ക്ക്  പോകാന്‍ അനുവാദം ഇല്ല .അവിടെ എത്തിയപ്പോള്‍ ആണ് അതുപോലെ ഒരു കാര്യം ഉണ്ടെന്ന് അറിഞ്ഞത്  . കാര്‍ പാര്‍ക്ക്‌ ചെയ്യാനും സാധിച്ചില്ല . ഞാന്‍മാത്രം കാറില്‍ നിന്നും  ഇറങ്ങി ഓടി വന്നപോളെക്കും അവരെല്ലാം നടന്ന് പോയി കഴിഞ്ഞു .ഒരു ഫോട്ടോ പോലും എടുക്കാന്‍ സാധിച്ചില്ല .









അവിടെ ഉള്ള ഓരോ ന്നും ഇപ്പോളും പഴയതുപോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്  .ഭക്ഷണം കഴിക്കാന്‍ വേണ്ടി കയറിയ ഹോട്ടല്‍ കണ്ടപ്പോള്‍ അത് എപ്പോള്‍ താഴേക്ക്‌ വീഴുമോ എന്ന് തോന്നും .ഭക്ഷണം ബര്‍ഗര്‍ കൂടെ ചിപ്സും ,അതെല്ലാം വളരെ രുചികരം ആയിരുന്നു .ഒന്നാമതായി തലമുറകളായി നടത്തി കൊണ്ട് വരുന്ന സ്വന്തം സ്ഥാപനം .അവര്‍ക്ക് മാത്രം അറിയാവുന്ന അവരുടെ പാചക ക്കുറിപ്പുകളും    , അതിന്റെതായ ഒരു സ്വാദ്  എല്ലാ  ഭക്ഷണത്തിനും ഉണ്ടായിരുന്നു .











                                   തേയ്ച്ചു  മിനുക്കിയ കുതിര വണ്ടിയില്‍ ,കൂടി സവാരി ചെയ്യാം .
















 .  ഈ  വഴികളില്‍ കൂടി നടക്കുമ്പോള്‍ ഒരു  പഴയ ചന്തയുടെഅകത്തു കൂടി നടക്കുന്നപോലെ തോന്നും . .ഇരുവശത്തും   പഴയ കടകള്‍ ആണ് . കൌ ബോയ്സ്തൊപ്പികളും ,അതിനു ചേരുന്ന ഉടുപ്പുകള്‍ ,എല്ലാം  കിട്ടും .  ഓരോ കടയുടെ മുന്‍പിലും  തൊപ്പികള്‍ തലയില്‍ വച്ച് നോക്കി ഫോട്ടോ എടുക്കരുത് എന്ന് എഴുതി വച്ചിരിക്കുന്നത് കാണാം .വിന്നി എന്ന് വിളിക്കുന്ന പഴയ ട്രെയിന്‍ ഇതിലൂടെ വരും .ട്രെയിന്‍ വരാന്‍നേരമായപ്പോള്‍   ആളുകള്‍ അതിനു ചുറ്റും വിസ്മയത്തോടെ നോക്കി നില്ക്കാന്‍ ഓടി വരുന്നത് കണ്ടിരുന്നു . വിശാലമായ ആകാശത്തിനു കീഴില്‍ അത്ഭുതത്തോടെ കാണാന്‍ കഴിയുന്ന ചില നല്ല  കാഴ്ചകള്‍  ആണ് . ഇരുപത്തഞ്ച് ഡോളര്‍
ആണ് ഒരു ടിക്കെറ്റിന്റെ വില .ട്രെയിനില്‍ഞാന്‍  കയറിയില്ല,എന്നാലും  കുട്ടികള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യാന്‍ മറന്നില്ല .കൈയില്‍ ഇരുന്ന രണ്ട്  cents   എടുത്ത്‌ ആ ട്രാക്കില്‍ വച്ചു .ട്രെയിന്‍ പോയി കഴിഞ്ഞു അത് എടുത്ത്‌അവരെ  കാണിച്ചപ്പോള്‍ അവരുടെ  മുഖം പ്രകാശിക്കുന്നത്   കാണാന്‍ സാധിച്ചു .
































                                              ഈ റോഡില്‍ കൂടി  ആണ് കന്നു കാലികളുടെ മാര്‍ച്ച്‌ നടക്കുന്നത്.




































കുതിരയുമായി നടക്കുന്ന കുറെ പേരെ അവിടെ കാണാന്‍ സാധിക്കും . കുട്ടികള്‍ക്ക് കുതിര സവാരിയും 

ചെയ്യാന്‍ സാധിച്ചു .












ഇവര് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം .ഓരോരുത്തരെ ആയി ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല .ഈ പൊരിഞ്ഞ വെയിലത്ത്‌ നില്ക്കാന്‍ തന്നെ വലിയ ബുദ്ധി മുട്ട് ആയിരുന്നു .ഡാലസിലെ സമ്മര്‍ ഇപ്പോള്‍ അനുഭവിക്കുന്നു .




















ഇതിനു  അകത്തു കയറി റോഡിയോ(Rodeo ) കാണാന്‍ ഒരു ആളുടെ ടിക്കറ്റ്‌ പത്ത്  ഡോളര്‍ ആണ് . അവിടെ നിന്നും ടിക്കറ്റ്‌ വങ്ങുമ്പോള്‍  കാര്‍ഡുകള്‍ ഒന്നും  സ്വീകരിക്കുന്നത് അല്ല   .കാശ് ആയി കൈയില്‍ കൊടുക്കണം .അല്ലെങ്കില്‍ ഓണ്‍ ലൈന്‍ ടിക്കറ്റ്‌ എടുക്കണം.അതിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരു പഴയ ടാക്കിസ് നു അകത്തു കയറാന്‍ ക്യൂ നില്‍ക്കുന്ന ഒരു പ്രതീതി  ആണ് . ടിക്കറ്റ്‌ തരാന്‍ വേണ്ടി ഇരിക്കുന്ന സ്ത്രീയും കൌ ഗേള്‍  തൊപ്പി വച്ചിട്ടുണ്ട് .ഷോ തുടങ്ങുന്നതിന്  മുന്‍പ് തന്നെ അകത്തേക്ക് കടന്നു .  ഓരോ വര്ഷം  വിജയിച്ച ആളുകളെക്കുറിച്ച് ,അവരുടെ വിവരണം എല്ലാം അവിടെ വായിക്കാം .ദേശീയ  ഗാനത്തോടെ ആണ് ഷോ തുടങ്ങുന്നത് .ആ സമയം  കുതിര പുറത്ത് പാറി പറക്കുന്ന കൊടിയുമായി ഒരു സുന്ദരി യെ കാണാം .




















ഈ വാതില്‍ തുറന്ന്  കാലിയുടെ  പുറത്ത് ഇരുന്ന് അയാള്‍ വരുന്നത്  കാണുമ്പോള്‍ ,നമ്മുടെ ഉള്ളില്‍ പേടി തോന്നാതെ ഇല്ല ..എന്തോ വിഭ്രാന്തി പിടിച്ച പോലെ ചാടുന്ന കാളയെ നോക്കി നില്‍ക്കുമ്പോള്‍      അയാള്‍ താഴെ വീഴുന്നത് കണ്ടു ,അതോടെ  എന്റെ ഉള്ളിലെ പേടിയും പോയി .കാരണം അവരൊക്കെ നല്ലപോലെ പരീശീലനം   കിട്ടിയ റോഡിയോ കള്‍ ആണ് . കൊമ്പുകള്‍ ആയി കുത്താന്‍ വരുന്ന കാളയെയും   ,ആളുകളുടെ  പുറകെ ഭ്രാന്ത്പിടിച്ചു ഓടുന്ന കാള അത് പോലെ  ഒന്നും അവിടെ കാണാന്‍ സാധിക്കില്ല. അവിടെ    നടക്കുന്നത്  വളരെ കുറച്ച് മത്സരകള്‍ മാത്രം .   ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ അടുത്ത കളിക്കാര്‍ വരുന്നത് നോക്കി ഇരിപ്പായി .പിന്നെ അവരുടെ മാര്‍ക്കുകള്‍ ശ്രദ്ധിച്ച് തുടങ്ങി .







 .എന്നാലും ഈ കാണികള്‍ക്ക് ഇടയില്‍ വളരെ സന്തോഷമായി ഇത് കണ്ടു നില്‍ക്കുന്നവര്‍ ഉണ്ട് .വാശിയേറിയ കാണികളും ,അവരുടെ കൈയ്യടിയും അതിനു അകത്ത് മുഴങ്ങി കേള്‍ക്കാം .ആ കാളയുടെ മുതുകില്‍  നിന്നും അയാള്‍ താഴെ വീണു കഴിയുമ്പോള്‍ ,കാളയെ  പിടിച്ചു കെട്ടാന്‍ വേണ്ടി രണ്ടു കൌ ബോയ്സ് വരും .അവര്‍ ആ കാളയെ കഴുത്തില്‍ കുരുക്ക് ഇട്ടു കൂടെ കൊണ്ട് പോകും .















വേറൊരു  മത്സരം ഒരു പശു കുട്ടി യുടെ പുറകെ പോയി അതിന്റെ കഴുത്തില്‍ കുരുക്ക് ഇട്ടു പിടിക്കണം .ആ സമയം തന്നെ  വേറെ ഒരാള്‍ അതിന്റെ കാലിലും കുരുക്ക് ഇടും .ആ കളിയില്‍ വിജയിച്ചവര്‍  വളരെ കുറച്ചു പേര്‍ മാത്രം ആയിരുന്നു ..സ്ത്രീ ക്കള്‍ക്ക്‌വേണ്ടി  കുറച്ച്   മത്സരകള്‍ ഉണ്ടായിരുന്നു .

.ഈ മത്സരകള്‍  എല്ലാം കഴിഞ്ഞ് അവിടെRodeo  കാണാന്‍ വന്ന കുട്ടികള്‍ ക്ക് വേണ്ടി ,ഒരു പരിപാടി   ഉണ്ടായിരുന്നു .കുട്ടികളുടെ പ്രായം അനുസരിച്ച് ഓരോ കൂട്ടമായി ,അവിടേക്ക്  വിളിക്കും .എന്നിട്ട് ഒരു പശു കുട്ടി യുടെ മുതുകില്‍ വച്ചിരിക്കുന്ന റിബണ്‍ എടുക്കാന്‍ പറയും .കുട്ടികള്‍ എല്ലാം കൂടി അതിനു പുറകെ ഓട്ടവും .അവസാനം ആണ് കുട്ടികള്‍ ആവും അത് എടുക്കുന്നത് . .ചെറിയ കുട്ടികള്‍ ക്ക് വേണ്ടി ഒരു ആട്ടിന്‍ കുട്ടി ആണ് വന്നത് .കൊച്ചു കുട്ടികളെ പോലും  പൂഴി മണ്ണ് നിറഞ്ഞആ  കളിക്ക ളത്തിലേക്ക് കൊണ്ട് വിടുന്നത് കണ്ടപ്പോള്‍ എനിക്ക് അതിശയം  തോന്നി .ആ കുട്ടികള്‍ക്ക് ഒന്നും ഭയമില്ല .പശുകുട്ടി യുടെ പുറകെ ഓടി ,ആ സന്തോഷത്തില്‍ അതെല്ലാം ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിയുന്നു ..ഒന്നോര്‍ത്ത് നോക്കിയാല്‍ അവരുടെ ഒരു ഭാഗ്യം ,ആ മണ്ണില്‍ കൂടി ഓടി നടന്നത് കുറെ നാള്‍ കഴിഞ്ഞ്  ആ  ഫോട്ടോ നോക്കുമ്പോള്‍ അതുപോലെ ഒരു നല്ല സമയം അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുമായിരിക്കും ..........