ജാലകം

Friday, 1 October 2010

EDINBURGH -സ്കോട്ട് ലാന്‍ഡ്‌ (part-5)

രാജ്ഞിയുടെ കടലിലെ കൊട്ടാരം കണ്ട സന്തോഷത്തില്‍ ,എല്ലാവരും ഈ യാത്ര മറന്നു കാണില്ല എന്ന് വിശ്വസിക്കുന്നു .ഈ നഗരത്തിന്റെ ഭംഗി ഇനിയും പറഞ്ഞ്  തീര്‍ന്നിട്ടില്ല .താമസിക്കുന്ന ഹോട്ടലിന്റെ മുന്‍പില്‍ നിന്നും ബസില്‍ കയറി നഗരം ചുറ്റി കാണാം എന്ന് ആയിരുന്നു അടുത്ത പരിപാടി .ബസ് സ്റ്റോപ്പില്‍ വന്നപ്പോള്‍ വേറെ ആരും ബസില്‍ കയറാനില്ല .ഇവിടത്തെ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍  എനിക്ക് അതിശയം ആണ് .ആര്‍ക്കും യാതൊരു തിക്കും ,തിരക്കുമില്ല .വളരെ ശാന്തരായി എല്ലാവരും യാത്ര ചെയുന്നു .വയസായവര്‍ക്ക് ഇരിക്കാന്‍വേണ്ടി ഒരിടം ,കുട്ടികളെയും കൊണ്ട് വരുന്നവര്‍ക്ക് നില്ക്കാന്‍ സ്ഥലം ,വീല്‍ ചെയറില്‍ വരുന്നവര്‍ക്ക് വേണ്ടി ,ബസിന്റെ വാതിലില്‍ അതിനുള്ള സൌകര്യം ഉണ്ട് .ആരുടേയും സഹായം ഇല്ലാതെ അവര് ബസില്‍ കയറും ,



.ഞാന്‍ ഇത്ര വര്‍ഷം ഈ രാജ്യത്ത് ഉണ്ടായിട്ടും ,ബസില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ,ആദ്യം എനിക്ക് സീറ്റ്‌ കിട്ടണം ,ഇരുന്ന്  കാഴ്ച്ചകള്‍ എല്ലാം കാണാന്‍ സാധിക്കണം എന്ന് ആണ് മനസ്സില്‍ ആദ്യം തോന്നുന്നത് .തിരക്ക് പുറത്ത് കാണിച്ചില്ല എങ്കിലും മനസ്സില്‍ അത് ആവും ,.നമ്മള്‍ വളര്‍ന്ന ചില രീതികള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ അവര്‍ക്ക് അത് എത്ര വികൃതമായി തോന്നും എന്ന് നമ്മള്‍ ചിന്തിക്കാറില്ല .എന്‍റെ വീട്ടില്‍ മോളോട് ഭക്ഷണം കഴിക്കുന്ന സമയം ,ആദ്യം കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് സമ്മാനം കിട്ടും എന്ന് പറഞ്ഞാല്‍ ,അവള്‍ എന്നോട് പറയുന്ന ഒരു മറുപടി ഉണ്ട് .

''എനിക്ക് ഭക്ഷണം കഴിച്ച് തീര്‍ക്കാന്‍ സമയം വേണം.അമ്മ  തിരക്ക്  കൂട്ടണ്ടാ  '',അവള്‍ പറയുന്ന ഉത്തരം ആദ്യം കേട്ടപ്പോള്‍ എനിക്ക് ചിരി ആണ് വന്നത് .നമ്മുടെ കുട്ടിക്കാലത്ത്  ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ,ആദ്യം മുന്‍പില്‍ ഇരിക്കുന്ന സമ്മാനം വേണം .. .ഭക്ഷണത്തിന്റെ രുചി  അറിയാതെ വേഗം കഴിച്ച്തീര്‍ക്കും,ആ സമ്മാനവുമായി പോകുമ്പോള്‍ ,കഴിച്ച ഭക്ഷണത്തെ കുറിച്ച്  ഓര്‍ക്കാന്‍ എവിടെ നേരം? ഈ തലമുറയിലെ    കുട്ടികള്‍ ആ ഭക്ഷണം രുചിയോടെ കഴിച്ച് തീര്‍ക്കുന്നു,,അവരില്‍ എല്ലാത്തിനും ഒരു സമയം ഉണ്ട് .അതുപോലെ ഈ ബസ് യാത്രയും ഇവിടെ ഉള്ളവരുടെ ക്ഷമയെ കുറിച്ച് പറഞ്ഞ് മുഷിപ്പിക്കുന്നില്ല .കുട്ടികളുടെ ചില ചിന്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കും അത് മാത്രം ഓര്‍ക്കാം ,യാത്ര തുടരാം ..



                    
.

പത്ത് മിനിറ്റ് യാത്ര കഴിഞ്ഞ് അവിടെ എത്തിയപ്പോള്‍ നല്ല തെളിച്ചമുള്ള  ഒരു ദിവസംആയതിനാല്‍  , വെയ്യില്‍ കൊണ്ടു ,പുല്‍ത്തകിടിയില്‍ വിശ്രമിക്കുന്ന ഒരു കൂട്ടം ആളുകള്‍ ,  തിരക്കിനിടയില്‍ കൂടി എന്‍റെ  കാതില്‍ ആദ്യം   കേട്ടത്   സ്കോട്ടിഷ് മാധുര്യവുമായി , സ്കോട്ടിഷ് Bagpipe അതില്‍    നിന്നും വരുന്ന സ്വരം ആയിരുന്നു . കുറച്ച് ദൂരെ എവിടെയോ  ആരോ ആണ്  അത് ഊതുന്നത്‌ .ആ സ്വരം എന്നെ മാടി വിളിക്കുന്ന പ്പോലെ  , ഒരു സുഖം..ലണ്ടനില്‍  നിന്നും ഇവിടെ വന്നപ്പോള്‍   ഒരു  കുളിമ  എനിക്ക് തോന്നി .  യാതൊരു  ബഹളവുമില്ലാതെ ,കാഴ്ച്ചകള്‍ കണ്ടു നടക്കുന്ന  മനുഷ്യര്‍ .ഒരു നഗരം മുഴുവന്‍ ഇത്രയും ശാന്തമായി കാണുന്നതില്‍ ,അവരുടെ സംസ്കാരം എടുത്തു പറയേണ്ട കാര്യം ആണ്    .നൂറ്റാണ്ടുകളായി  ,തല ഉയര്‍ത്തി   നില്‍ക്കുന്ന കോട്ടകള്‍ അതിന്‌മുന്‍പില്‍  ,മനോഹരമായ പ്രതിമകളും കൊത്തി വച്ചിരിക്കുന്നു ,കഴിഞ്ഞ നൂറ്റാണ്ടിനെ സംബന്ധിക്കുന്ന ഒന്ന്‌ പോലും നശിച്ചു കാണില്ല .ചുമര്‍ ചിത്രങ്ങള്‍എല്ലാം  മൗനം പാലിച്ചു കൊണ്ടുള്ള നില്‍പ്പ് ആണ് ,കാലപ്പഴക്കം ഉണ്ടായിരുന്നാലും ,ആ പൊലിമ   അതിന്‌   നഷ്ട്ടം വന്നിട്ടില്ല



                             






എവിടെ നോക്കിയാലും കൂറ്റന്‍ കോട്ടകള്‍  കാണാം ,അടുത്ത് വരെ പോയി കാണാന്‍  സമയം ഉണ്ടായിരുന്നില്ല .ഈ  നഗരവും   ഹരിത ഭംഗി കൊണ്ട്  സുന്ദരം ആണ് . ,ഏത് വശത്തേക്ക് തിരിഞ്ഞാലും പച്ചപ്പ്‌ മാത്രം .പൂക്കള്‍ ഉണ്ടാവുന്ന സമയം ,ഒരായിരം നിറങ്ങളോടെ നമ്മളെ വരവേല്‍ക്കും,ഇല പൊഴിയും  കാലത്തില്‍ ,ഇതെല്ലാം കാണാന്‍ വളരെ ഭംഗി ആയിരിക്കും .



                                     




















 സ്കോട്ട്  മോനുമെന്റ്റ്  മുന്‍പില്‍ നിന്നു ഫോട്ടോ  എടുത്തു .വളരെ ഭംഗിയായി കൊതി വച്ച ഒരു പ്രതിമ ,ആ മുഖം  ജീവന്‍ ഉള്ളപോലെ  തോന്നും .ഇതിന്‌ മുകളില്‍ വരെ കയറാന്‍ സാധിക്കും .അവിടെ നല്ല തിരക്ക് ആയത് കൊണ്ട് കയറി നോക്കാന്‍ സാധിച്ചില്ല .





THE SCOTT MONUMENT (SIR WALTER SCOTT )









ദൂരെ നിന്നും കേട്ട bag pipe ഇവരുടെ  ആയിരുന്നു .  അവര്‍ക്കും ചുറ്റും നിറയെ ആളുകള്‍  ഉണ്ട് .അവരുടെ കൂടെഫോട്ടോ എടുക്കാനുള്ള തിരക്ക് ആണ് .ഒരു പത്ത് നിമിഷം  അത് കേട്ട്  അവിടെ ഇരുന്നു .നമ്മള്‍ വിചാരിക്കുന്ന അത്രയും എളുപ്പം ആവില്ല അത്   ഊതി നില്ക്കാന്‍ എന്ന് പറയാം . ഫോട്ടോ എടുക്കുന്ന തിരക്കില്‍ അവരുടെ അടുത്ത് താഴെ ഇരിക്കുന്ന കൊട്ടയില്‍ നോക്കിയപ്പോള്‍ , ഇത്രയും നേരം ഊതി നമ്മളെ സന്തോഷിപ്പിച്ച അവര്‍ക്ക് കിട്ടുന്നത് ,വെറും രണ്ട് പെന്‍സ് ,അഞ്ച്‌ പെന്‍സ് ,തുട്ടുകള്‍ .അകമഴിഞ്ഞ് സഹായിക്കാനുള്ള വിഷമം ഏത് രാജ്യത്ത് ചെന്നാലും കാണാം ,അയാളുടെ സമയം കഴിഞ്ഞപ്പോള്‍  അടുത്ത ആള്‍ വന്നു .നീലയും ,പച്ചയും ,ചുവപ്പും ,പാവാട ധരിച്ച ഇവരെ ആ വസ്ത്രത്തില്‍ കാണുന്നത്  ഒരു നല്ല കാഴ്ച്ച ആണ് .



പതിനാറാം നൂറ്റാണ്ടില്‍ Scottish Highlands ലെ പുരുഷന്മാരും ,ആണ്‍ കുട്ടികളും പാരമ്പര്യമായി ധരിച്ചിരുന്ന അവരുടെ വസ്ത്രം  ആയിരുന്നു ഇത് .ഈ വസ്ത്രത്തെ കില്റ്റ്  (KILT )എന്ന് വിളിക്കും .ഒരു പാവാട പോലെ തോന്നുന്ന ഈ വസ്ത്രത്തിന്റെ പുറകില്‍ നല്ല അടുക്കുകളും ഉണ്ട് .It is most often made of woollen cloth in a tartan pattern .ആദ്യം ഇതൊരു നീളന്‍ കുപ്പം ആയിരുന്നു ,പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് ഇത് ഇപ്പോള്‍ കാണുന്ന പോലെ മുട്ടിന്റെ നീളം വരെ ആയത് .കില്റ്റ് ഇടുമ്പോള്‍ അതിനു കൂടെ woollen   സോക്ക്സ് ധരിച്ചിരിക്കണം .അരയില്‍  ഒരു ചെയ്യിന്‍ ,അതില്‍ പേഴ്സ് തൂക്കി ഇടണം .ഈ വസ്ത്രം ധരിക്കുമ്പോള്‍ ഒന്ന് കൂടി ശ്രദ്ധിക്കേണ്ടത് ഉണ്ട് .ഒരു '' true Scotsman ''ഈ വസ്ത്രം ഇടുമ്പോള്‍ അടി വസ്ത്രം ഇടാന്‍ പാടില്ല എന്ന് പറയുന്നു .
അവരുടെ കൈയില്‍ പിടിച്ചിരിക്കുന്ന The Great Highland Bagpipe .ഇത് സ്കോട്ടിഷ് കാര്‍ക്ക് സ്വന്തം . ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ കൂടെ pipe bands പ്രസിദ്ധം ആണ് .









ആദ്യം എന്‍റെ ചെവികളില്‍ കേട്ട ആ സുഖം അടുത്ത ആള്‍ വായിക്കാന്‍തുടങ്ങിയപ്പോള്‍  തോന്നിയില്ല , അവര് വായിച്ചത് വേറെ പാട്ട് ആവാം ,സ്കോട്ടിഷ് പാട്ടുകള്‍ അറിയാത്ത   ഞാന്‍ ,അവരുടെപരിശ്രമം പാഴായി ,എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥം  ഇല്ല .അയാള്‍ ഊതുമ്പോള്‍ കേള്‍ക്കുന്ന   ആ സ്വരം   ദൂരെ വരെ  കേള്‍ക്കാന്‍ സാധിക്കും ,ആ ഈണവുമായി ,കാഴ്ച്ചകള്‍   കണ്ടു പതുക്കെ   EDINBURGH കോട്ടയുടെ   അടുത്തേക്ക് നടന്നു .നല്ല കാലാവസ്ഥ ,ആയത് കൊണ്ട്     നല്ല തിരക്ക് ആയിരുന്നു .ഐസ് ക്രീം  കഴിച്ച്  കൊണ്ട് നടക്കുന്നവരും,കൈയില്‍ ബിയര്‍ കുപ്പിയുമായി
രാജപടവുകളില്‍ ഇരിക്കുന്നവരെയും കാണാം .













                          




കോട്ടയുടെ അടുത്ത് എത്തിയപ്പോള്‍  അവിടെയും വല്ലാത്ത തിരക്ക് കാണപ്പെട്ടു  .അതിന്‌ മുന്‍പില്‍ നിന്ന്  നോക്കുമ്പോള്‍ 
പൊടി പിടിച്ചിരിക്കുന്ന  കോട്ട  ,നഗരത്തിലെ  ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ഒന്ന്‌ ആണ് .






                                                                     EDINBURGH CASTLE










                                    


 .                                                                   



കാര്യമായ ഷോപ്പിംഗ്‌ ഒന്നും ഇല്ലാത്തതിനാല്‍ ,കടകളില്‍ കയറി സമയം കളഞ്ഞില്ല ,കാശ്മീരി സ്കാര്‍ഫ് ,ഷോള്‍ ,കില്റ്റ് എല്ലാം കിട്ടുന്ന കുറെ കടകള്‍ അവിടെ കാണാം'ഈ കടയില്‍  പോലീസ് കാരന്‍ ,കുട്ടികള്‍   സ്കോട്ടിഷ് വസ്ത്രം ധരിച്ച്  നില്‍ക്കുന്ന പ്രതിമകള്‍  ഉണ്ട് ,ഞാന്‍ അതിന്‌ അകത്ത് കയറി കുറച്ച് നേരം നടന്നു എല്ലാം കണ്ടു .കടയില്‍ കയറിയപ്പോള്‍   എന്‍റെ ശരീരത്തിലും  ഒരു ചൂട് തോന്നി . ,പരുത്തി തുണികള്‍ കൊണ്ടുള്ള വസ്ത്രകള്‍ ആയത് കൊണ്ട് ആവണം . 



ST.GILES CATHEDRAL

ആരാജ വീഥികളിലെ തിരക്കിലൂടെ നടന്നപ്പോള്‍  ST.GILES പള്ളി കാണാന്‍ സാധിച്ചു  .വളരെ പുരാതനമായ പള്ളിയിലെ ചുമര്‍  ചിത്രങ്ങള്‍   ,വിളക്കുകള്‍ ,മെഴുകുതിരി കാലുകള്‍  വല്ലാത്ത ആകര്‍ഷണം ആയിരുന്നു ,ഒരു നിമിഷം ഈ വിസ്മയ കാഴ്ച്ചകള്‍ ,കണ്ടു ഞാന്‍ ഒരു സ്വപ്നലോകത്തില്‍ ആയിരുന്നു എന്ന് തോന്നി .



































.താഴെ കാണുന്നത്  രാജ്ഞിയുടെ സ്കോട്ട് ലാന്ടിലെ   കൊട്ടാരം PALACE OF HOLYROODHOUSE .അതിന്‌ അടുത്തേക്ക്  ചെന്നപ്പോള്‍ , കുറെ പോലീസ് ക്കാര്‍  കാവല്‍ നില്‍ക്കുന്നത്  കണ്ടു . കൊട്ടാരത്തിന് അകത്തേക്ക് പ്രവേശനം അനുവദിച്ചില്ല .പ്രിന്‍സ് ചാള്‍സ് അവിടെ വരുന്നതിന്റെ മുന്നോടിയായി ,കൊട്ടാരത്തില്‍ ആരെയും പ്രവേശിപ്പിക്കുന്നില്ല
.











                                                               PALACE OF HOLYROODHOUSE
                                              




കൊട്ടാരത്തിലേക്ക് കയറുവാനുള്ള  വേറെ ഒരു ഗേറ്റ് ആണ് .ഇതിന്‌ തൊട്ടു മുന്‍പില്‍   scottish parliament കാണാന്‍ സാധിക്കും .  അവിടെ നില്‍ക്കുന്ന കാവല്‍ക്കാര്‍ വളരെ  വിനയത്തോടെ സംസാരിച്ചു . പ്രിന്‍സ് ചാള്‍സ് വരുന്ന സമയം  മാത്രം പറയാന്‍ സാധിക്കില്ല എന്ന മറുപടി പറഞ്ഞു . ലണ്ടനില്‍ പതി നൊന്ന്    വര്‍ഷമായി ഞാന്‍ താമസിക്കുന്നു ,റോയല്‍ ഫാമിലിയില്‍  ആരെയും കാണാനുള്ള ഭാഗ്യം ഉണ്ടായില്ല .ആ പരിപാടികള്‍  പോയി കാണാന്‍ ഒരു ശ്രമം നടത്തിയില്ല എന്ന് പറയുന്നത് ആവും നല്ലത് . രാജ്ഞിയുടെ പല കൊട്ടാരങ്ങളുടെ മുറ്റത്ത്‌  കൂടി നടക്കാനും ,കോട്ടകളുടെ ഇരുണ്ട വെളിച്ചത്തില്‍ ,ആ കൊച്ചു ജനലില്‍ കൂടി പുറത്തേക്ക് നോക്കി നില്ക്കാന്‍  ഒരു ഭാഗ്യം കിട്ടി .



scottish parliament






















നിറ തോക്കുമായി ,കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന യുവതി .നമ്മളോട് സംസാരിക്കുന്നതിനിടയില്‍ ,അവരുടെ കണ്ണുകള്‍ ,പരുന്തിനെ    പോലെ വിടര്‍ന്നു ഇരിക്കും ,രാജ്യത്തെ രക്ഷിക്കാന്‍ ,അവരും വിശ്വസ്തയോടെ  കാവല്‍ നില്‍ക്കുന്നു .
ഒരുപാട് നല്ല ഓര്‍മകളുമായി ,ഈ യാത്ര ഇവിടെ അവസാനിക്കുന്നു .
.

Friday, 17 September 2010

ആതിരയുടെപ്രണയം

ആതിരയുടെ കാതു  കുത്തി കമ്മലിട്ട ദിവസം ആണ്ആദ്യമായിഅവള്‍  ഒരു പുതിയ സ്കൂളില്‍ കയറി ചെന്നത് .പരിചിതമില്ലാത്ത പുതിയ വഴികളും ,കുട്ടികളും അതിനിടയില്‍ കാതില്‍ ചെറിയ വേദനയുമായി   ,ആദ്യ ദിവസം  ക്ലാസ്സ്‌   കഴിഞ്ഞ് വേഗം വീട്ടില്‍ പോകണം എന്നായിരുന്നുമനസ്സ് മുഴുവന്‍ .വീടും ,വീട്ടിലെ ഓരോന്ന് ആലോചിച്ചിരുന്നു   ആ ദിവസം  തീര്‍ന്നു .രാവിലെ എഴുനേല്‍ക്കുമ്പോള്‍ തുളസി തറയിലെ ,അഴുക്ക്  തുടച്ചു വൃത്തി ആക്കാതെ   ഇരുന്നാല്‍   വഴക്ക് പറയുന്ന അച്ഛനെയും , ,മുടിയില്‍ എണ്ണ തേയ്ക്കാതെ,നടക്കുന്ന കാണുമ്പോള്‍  കൈയില്‍ പിച്ചുന്ന അമ്മയും , ആ വലിയ തറവാട്ടിലെ ഇടനാഴിയില്‍  കൊതുകിനെ  കൊല്ലുന്ന അനിയനും എല്ലാവരെയും കാണാന്‍മനസ്സ് വല്ലാതെ കൊതിച്ചു കൊണ്ട്  ,  ഓരോ  സ്വപ്നവുമായി,ഓരോ വര്‍ഷങള്‍കടന്നു പോയി . സ്കൂള്‍ പഠനവും കഴിഞ്ഞ് ,ആതിര ഒരു കോളേജ് കുമാരി  ആയി . 

 ആതിരയുടെ മനസ്സില്‍ ഉറച്ച പല  തീരുമാനങള്‍  ഉണ്ട് .കൂടെയുള്ള പലരുടെയും പ്രേമ കഥകള്‍ കേള്‍ക്കുമ്പോള്‍ .ജീവിതത്തില്‍ സന്തോഷമെന്ന വസ്തു പ്രേമം മാത്രമല്ല എന്നുള്ള  വിശ്വാസം കാരണം ,പ്രേമം എന്ന വാക്ക് കേള്‍ക്കുമ്പോള്‍  തന്നെ ഒരു അകല്‍ച്ച ആയിരുന്നു  .സ്ഥിര സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ അതിനോട്    എതിര്‍പ്പ് കാണിച്ച് നിന്ന   ആതിരയുടെ  കൈയില്‍,ആ സമയത്ത്  ഒരു പ്രേമലേഖനം  കിട്ടി .അതും മഞ്ഞ കടലാസ്സില്‍ ,  കറുത്ത അക്ഷരങളുമായി എഴുതിയ ഒരു കത്ത് . ഒരു പ്രേമലേഖനം എന്ന് അറിഞ്ഞ് കൊണ്ട് ആ കത്ത് വായിക്കാം എന്ന്  അവള്‍ സമ്മതിച്ചു .
ആതിര ,വളരെ താല്പര്യത്തോടെ തന്നെ ,ആ കത്ത്   വായിച്ചു .കാര്യമായ ഒന്നും ആ കത്തില്‍ പറഞ്ഞിരുന്നില്ല .ഒരേ ഒരു ആഗ്രഹം ,'' ഒരു വാക്ക്  ഒന്ന്‌നേരിട്ട്  സംസാരിക്കണം,ആരോടും ഇത് പറയരുത് . പ്രിയതമയുടെ മധുര സ്വരം ഒന്ന്‌ കേള്‍ക്കണമെന്ന ആഗ്രഹവുമായി  വന്ന പ്രിയ കാമുകന്‍  .ഈ ആവശ്യത്തിനു മുന്‍പില്‍ ആതിരയുടെ മനസ്  അലിഞ്ഞില്ല .ഇതുവരെആതിര   അറിയാത്ത ഒരാള്‍ അവളോട്‌ സംസാരിക്കണം ,എന്ന ആശയുമായി മുന്‍പോട്ടു  വന്നിരിക്കുന്നു .ഒരിടത്തും അയാളെ ആതിര കണ്ടിട്ടില്ല . .പരിചിതമെന്നു പറയാന്‍ കൂടെ പഠിച്ചിട്ടുമില്ല ,ഒരേ നാട്ടുക്കാരും അല്ല അയാള്‍പല ഇടവഴികളിലും  ആതിരയെ ഒരുപാട് തവണ കണ്ടിരിക്കാം ,  .ആ സ്നേഹത്തെ പ്രേമം എന്ന് വിളിക്കാനും അവള്‍ക്ക് തോന്നിയില്ല .

ആ കത്ത് എഴുതിയ കാമുകന്‍റെ ആശയെ നിറവേറ്റാന്‍ അവളുടെ മനസ്‌  അനുവദിച്ചില്ല .ആതിര അയാള്‍ക്ക് യാതൊരു   മറുപടി കൊടുക്കാതെ ഒഴിഞ്ഞുമാറി .  .സ്നേഹിക്കുന്ന ഒരു ആളുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ടുള്ള യാത്ര,ആ കഥ അവിടെ അവസാനിച്ചുവെന്ന  ഉറപ്പിലും അവള്‍ ജീവിത തിരക്കുകളില്‍ അയാളെയും മറന്നു .


അയാളെ , ആതിര ഓര്‍ക്കാന്‍  ശ്രമിച്ചിട്ടില്ല .അയാളിലെ വികാരം പ്രേമം എന്ന് വിളിക്കാന്‍ തോന്നിയുമില്ല .   പ്രതിക്ഷിക്കാത്ത  ഒരു സന്ദര്‍ശനംപോലെ ഒരിക്കല്‍ കൂടി അയാള്‍ അതേ ആഗ്രഹവുമായി ആതിരയ്ക്ക്  ഒരു കത്ത് കൂടി എഴുതി ,അതിനും യാതൊരു പരിഗനയുമില്ലാതെ ,ജീവിതത്തെ തകരാറില്‍ ആക്കാനുള്ള വിഷമം കൊണ്ട് ,ആ സ്നേഹതീരത്തെ ഒന്ന്‌ കൂടി മറയ്ക്കാന്‍ തന്നെ ആതിര തീരുമാനിച്ചു .അവിടെയും തോല്‍വി ഏറ്റു വാങ്ങി ,അയാള്‍ വിട പറഞ്ഞു .പ്രേമം കൂടുതല്‍ വികൃതമാക്കാതെ ,മറക്കാന്‍ കഴിയില്ല ,എന്ന മരവിപ്പിക്കുന്ന  മറുപടിയുമായിഅയാള്‍ ആതിരയോടു   യാത്ര പറഞ്ഞു .

 
ആതിരയുടെ വിവാഹം  കഴിഞ്ഞു .   അതിനിടയില്‍   കിട്ടാതെ പോയ  പ്രിയ പ്രണയം ഓര്‍ത്തിരിക്കാന്‍ അവള്‍ക്ക്  സമയം ഉണ്ടായിരുന്നില്ല. കാണാത്ത പ്രണയം എന്ന ആ  രൂപത്തെ , മെനഞ്ഞു എടുത്താലും അതിന്‌ എന്ത് ശോഭ ഉണ്ടാവും .യാതൊരു മുന്‍ വിധികളുമില്ലാതെ ,ഒരു അറിയിപ്പും ,  ഘോഷവുമില്ലാതെ വന്നെത്തിയ  ഒരു അതിഥിയെ പോലെ ഒരുബന്ധുവിന്റെ  മരണ വീട്ടില്‍ വച്ച് ആതിര അയാളെ ഒന്ന്‌ കൂടി കാണാന്‍ ഇടയായി .അയാളുടെ കുടുംബവുമായി ഒരു കൂടി കാഴ്ച്ച .അതിശയം എന്നപോലെഅയാളുടെ ഭാര്യ ,ആതിരയെ തിരിച്ചറിഞ്ഞു .'

' പ്രിയ കാമുകിയുടെ സ്വരം കേള്‍ക്കാന്‍ സാധിക്കാത്തതില്‍ വിഷമം പറയുന്ന എന്‍റെ പ്രിയ ഭര്‍ത്താവിന്റെ നൊമ്പരം    മാറ്റാന്‍ വല്ല വഴിയും ഉണ്ടാവുമോ''?
എന്നുള്ള  ചോദ്യവുമായി അയാളുടെ ഭാര്യ ,ആദ്യമായി സംസാരിച്ചു .ആതിര അയാളുടെ പ്രിയ കാമുകി എന്ന് ഉറപ്പിച്ച് പറയുന്ന ആ സ്ത്രീയുടെ മനസ്സും ആതിരയില്‍ ഉത്തരം കിട്ടാത്ത അടുത്ത ചോദ്യമായി നിന്നു .
ഭര്‍ത്താവിന്റെ പഴയ കാമുകിയോട് തമാശയായി അപേക്ഷിക്കുന്ന പ്രിയ ഭാര്യ .സ്വന്തം ഭാര്യചെയ്ത എടുത്ത് ചാട്ടം ,ആ ചോദ്യം ഓര്‍ത്ത്‌     മൗനമായി കണ്ണുനീര്‍ വീഴ്ത്തി  അയാള്‍ ആതിരയോടു ആ സംഭവത്തിന്‌  ക്ഷമ ചോദിക്കുന്നു . വീണ്ടും ആ നൊമ്പരവുമായി  വഴി പിരിഞ്ഞു .പ്രിയ കാമുകിയുടെ സ്വരംഒന്ന്‌ കേള്‍ക്കാന്‍കാത്തിരുന്ന  അയാള്‍   ,ഒരു ക്ഷമാപണത്തോടെ ,എല്ലാം സ്വയംനെഞ്ചോട്‌ ചേര്‍ത്തു ,കൂടെ  ആ പ്രിയ പ്രണയവും .
 പടി വാതില്‍ കടന്നു മടങ്ങുന്ന ആ രൂപം ,യാത്ര പറയുന്നതിനിടയില്‍  ആതിര  അയാളുടെ കണ്ണുകളില്‍ ഒന്ന്‌ നോക്കി . അതേ തിളക്കം,ആ കത്തുമായി വന്ന കാമുകന്‍റെ ആ ഭാവം അതില്‍ ഒരുമാറ്റവുമില്ല .,അയാളുടെ മനസ്സില്‍ ആതിര ഇനിയും  ജീവിക്കുന്നപോലെ  ,ആറടി നീളത്തില്‍ കുഴി എടുത്ത് ആ പ്രേമം കുഴിച്ച്  മൂടിയത് ആയിരുന്നു .  ആതിരയോടുള്ള   പ്രണയം അയാള്‍ ഇനിയും കുഴിച്ച് മൂടാതെ ,അവളുടെ സ്വരത്തിനായി ഇന്നും കതോര്ത്തിരിക്കുന്നപ്പോലെ ,അയാളുടെ ഓര്‍മകളില്‍ ,ആ കുഴിച്ചു മൂടല്‍  ഒരു അവസാനമല്ല , ജീവിതത്തിന്‍റെ മുന്നിലേക്കും ,പിന്നിലേക്കും അത് പരന്നു കിടക്കുന്നു .ആ നോട്ടത്തില്‍ ,ആ സ്നേഹത്തിനു മാത്രം ഒരു നിത്യത ഉള്ളത് പോലെ.........,  

                         



ആതിരയോടുള്ള അയാളുടെ  പ്രണയം   പീലിവിടര്‍ത്തി ആടുന്ന മയില്‍ പോലെ സുന്ദരം !!! ചിറകു വിടര്‍ത്തി ആടുന്ന അതിന്‌ മുന്‍പില്‍   കാറ്റും,മഞ്ഞും  ,മഴത്തുള്ളിയും ആയി ആതിര.   മഴത്തുള്ളിയില്‍ ആതിരയെ  തിരിച്ചറിയുന്ന , അയാളുടെ  പ്രണയത്തെ ആതിര  എന്ത് പേര് വിളിക്കും ?

''നഷ്ട്ടപ്രണയം'' എന്നോ,അതോ  നിയതവും തെളിമയുള്ള തുമായ ഒരു പാതആതിരയുടെ കൂടെ ഉണ്ട് .എന്നാലും ഇരുട്ടില്‍ വഴി മുട്ടി നില്‍ക്കുമ്പോള്‍   അവളുടെ മനസിനോട് കേട്ട പാട്ടിനെ ക്കാള്‍ കേള്‍ക്കാത്ത പാട്ട് മധുരതരമെന്ന്  പറയാനാവില്ല.ജീവിതത്തില്‍ ആ , പ്രണയം  നേര്‍ത്ത്  ഇല്ലാതാവുന്ന ഒരു പാട്ട് പോലെ ഉച്ചത്തില്‍ പാടി കൊണ്ട് അവസാനം   എന്ന് ആതിര വിശ്വസിച്ചേക്കാം ..........
  .

Wednesday, 1 September 2010

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്-(കോവളം)

തിരുവനന്തപുരം,യാത്ര പകുതി വഴിയില്‍ നിന്ന്  ഒന്ന് കൂടി യാത്ര തുടരുന്നു .തലസ്ഥാനത് ചുറ്റി നടന്ന് ഇതെല്ലാം പല തവണ കണ്ടത് ആണ്  .എന്നാലും ഇപ്പോള്‍ യാത്രകളില്‍ കുട്ടികളും കൂടെ ഉണ്ട് .അവരുടെ കൂടെ ,സംസാരിച്ച്   കൊണ്ടുള്ള നടപ്പ്  ,കാഴ്ച കാണല്‍  കുറച്ച് ബുദ്ധി മുട്ട് ആയി ചിലപ്പോള്‍ തോന്നും . രാജാവിന്‍റെ കൊട്ടാരം കണ്ട് പുറത്ത്  വരുമ്പോള്‍ ,കുട്ടികള്‍ സംശയം എന്ന പെട്ടി തുറക്കും ,അതിലെ പല ചോദ്യകള്‍ നമ്മുക്ക് ചിരിയില്‍ ഒതുക്കേണ്ടി വരും .



''ആ രാജാവ്‌ എവിടെ ആണ് ?രാജാവിന്‌ കുതിരയില്‍ കൂടി ഇത് വഴി പോകുവാന്‍ സാധിക്കില്ലേ ?അവരുടെ നീളം കൂടിയ ഉടുപ്പുകള്‍ അഴുക്ക് പിടിച്ചു കാണില്ലേ ?ആ ഉടുപ്പുകള്‍ക്ക് എല്ലാം എന്ത് കനം ആവും?ഇത്രയും ചോദ്യത്തിന് ഉത്തരം ,ആലോചിച്ച് പറഞ്ഞു കഴിയുമ്പോള്‍ നമ്മള്‍ പല ഇട വഴികളും ,കല്‍ മതിലുകളും കടന്ന് കഴിയും .എന്നാലും അവരുടെ അടുത്ത ചോദ്യം കാതോര്‍ത്തിരിക്കും കുറച്ച് പേടിയോടെ ..
കുറെ കുറെ വര്‍ഷം മുന്‍പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് വെള്ള കുതിരകളെ പൂട്ടിയ സ്വര്‍ണ രഥത്തില്‍ എഴുന്നുള്ളിയത് എനിക്ക് പോലും ഓര്‍മകളില്‍ അവശേഷിക്കുന്നു .














                                                                    കനകക്കുന്ന് കൊട്ടാരം






കുന്നിന്‍മുകളിലെ ,കനകക്കുന്ന് കൊട്ടാരം  കാണാന്‍ പോയിരുന്നു .ചരിത്രത്തിന്റെ ,ഒറ്റയടിപ്പാതയിലൂടെ നടന്ന് മുകളിലേക്ക് കയറിയപോള്‍ കാല്പാടുകള്‍ വല്ലതും ഉണ്ടോ എന്നും വെറുതെ നോക്കി .പലതരം തണല്‍ മരകള്‍ ഇണയിട്ടു നില്‍ക്കുന്ന വഴിയോരകള്‍ക്ക് ,അപ്പോളും ഒരു രാജകിയ ഭാവം തന്നെ .ടാറിട്ട നടവഴിയില്‍ ഒരല്പം വിജനത ആയിരുന്നു .താഴെ പൂന്തോട്ടത്തില്‍ കുറച്ച് പേര്‍ ഇരിക്കുന്നത് കാണാം .പേരറിയാത്ത ഒരുപാട് മരകളും ,അതിനിടയില്‍ ,ആകാശത്തെ തൊടാന്‍ എന്നപോലെ ഉയര്‍ന്ന കാറ്റാടിയും, മഹാഗണിയും ,നിര നിര ആയി നിരത്തി വച്ചിരിക്കുന്ന ചെടിചെട്ടികളും എല്ലാം നോക്കി കൊണ്ട് കൊട്ടാരത്തിന്റെ മുറ്റത്ത്‌ എത്തി .പുല്ല് പടര്‍ത്തിയ കൊട്ടാര മുറ്റം ,കാവല്‍പുരയില്‍ നിന്നും ആരൊക്കെയോ എത്തി നോക്കുന്നപ്പോലെ കാണാം .കുട്ടികള്‍ക്ക് കൊട്ടാരത്തിന് ചുറ്റും ഓടി നടക്കാന്‍ ആയിരുന്നു ഇഷ്ട്ടവും .കൊട്ടാരത്തിന് താഴെ ഓണത്തിനുള്ള പരിപാടികളുടെ ഒരുക്കവുമായി കുറച്ച് ആളുകളെയുംകാണാം .ഈ കൊട്ടാരത്തിന് പറയാന്‍ ഒരുപാടു കഥകള്‍ ബാക്കി ഉണ്ടാവും , അത് ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്സില്‍ ഓര്‍മ്മ വന്നത് ഇതായിരുന്നു .







''ഇന്ദിരാ ഗാന്ധിയുടെ ചിതാ ഭസ്മം കനകക്കുന്ന് കൊട്ടാരത്തില്‍ കൊണ്ട് വന്നപ്പോള്‍ വെള്ളി പാത്രത്തില്‍ ,പൂക്കളുമായി ശ്രീ ചിത്തിരാ തിരുനാള്‍ മഹാരാജാവ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു'' എന്ന് എവിടെയോ വായിച്ചിട്ടുണ്

അതുപോലെ രാജഭരണത്തിന്റെ പരിലാളനം ഏറ്റ എത്ര ചടങ്ങുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട് . എല്ലാം ഓര്‍മ്മകളില്‍ മാത്രം . ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവ് ജനങള്‍ക്ക് പൊന്നു തമ്പുരാനും ,രാജാവും, എല്ലാം ആയിരുന്നു എന്ന സത്യം പിന്നെയും ഓര്‍മിക്കുന്നു . .കൊട്ടാരത്തിന് മുന്‍പിലും ,പിന്‍പിലും എല്ലാം ചരിത്ര
പ്രാധാന്യം ഉള്ള സ്ഥലകള്‍ ആണ് .തലസ്ഥാനത് എവിടെ നോക്കിയാലും ഒരു രാജകീയത ഇപ്പോളും കാണാന്‍ സാധിക്കും .കൂറ്റന്‍ തണല്‍ മരകള്‍ അവിടെ ഇവിടെയായി കാണാം ..അലുമിനിയംതൂണുകളില്‍ രാജകീയ പ്രതാപത്തെ അനുസ്മരിപ്പിച്ച് നിന്ന വലിയ വിളക്കുകള്‍ പല സ്ഥലത്ത് കണ്ടതുപോലെ തോന്നി .
ഇതുപോലെ ഓരോന്ന് ആലോചിച്ച് ഞാന്‍ കൊട്ടാരത്തിന് ചുറ്റും നടക്കുന്നു .രാജകുടുംബകള്‍ നടത്തി യിരുന്ന ഓരോ ചടങ്ങുകള്‍ ,എല്ലാം തെളിവുകളില്‍ ഇനി നിലനില്‍ക്കണം










ചരിത്ര പ്രാധാന്യം ഉള്ള ,തിരുവിതാകൂറിലെ പലതും ഇനിയും കണ്ട് തീര്‍ക്കാനും ഉണ്ട് .അതിന്‌ ഒരുപാട് സമയം വേണം .അതില്‍ എനിക്ക് ഇഷ്ട്ടമുള്ള ഇനിയും ബാക്കി ആണ് . കുറെ ക്ഷേത്രകള്‍ കാണാന്‍ വലിയ ആശ ആണ് .ആറ്റിങ്ങല്‍ ,പന്തളം ,ആറന്മുള, ഹരിപ്പാട്‌ ,മണ്ണാറശാല നീളുന്ന ഒരു ലിസ്റ്റ് .എല്ലാം ദൂരെ നിന്ന് ഒന്ന്‌ കാണണം . ക്ഷേത്രകള്‍,താമരകുളങ്ങള്‍ വെറുതെ മനസിലെ ഓരോ സ്വപ്നകള്‍ മാത്രം ..ചരിത്രത്തിന്റെ ചോല വൃക്ഷങ്ങള്‍    കാട് പിടിച്ച് ഇല്ലാതാവുന്നതിനു മുന്‍പ് എല്ലാം ഒന്ന്‌ കാണണം .

തിരുവനന്തപുരം യാത്രയുടെ അവസാനം കരാല്‍ കടയിലും കയറി .ആ കടയില്‍ വാങ്ങാന്‍ പോകുന്നതിലും ,ആ കസവ് മുണ്ടുകളും ,സാരീ കളും അടുക്കി വച്ചിരിക്കുന്നത് നോക്കി അതിലൂടെ നടക്കുന്നത്ആണ് കൂടുതല്‍ സന്തോഷം . എനിക്ക് .ആവശ്യം ഇല്ലാത്ത,സാരീ എടുത്ത്‌ കാണിക്കാന്‍ പോലും പറയാന്‍ മടി തോന്നും . എത്ര ഭംഗിയായി അവര്അത് അടുക്കി വച്ചിരിക്കുന്നത് എന്ത് നല്ല കാഴ്ച്ച ആണ് . കസവിന്റെ നീളവും ,വീതിയും ,പുതിയ തരം സാരീകളും കണ്ട് മനസ് നിറഞ്ഞ് കൈയില്‍ ഒരു സാരിയും ,ഷമിന്‍ കസവ് മുണ്ട് വാങ്ങി   . യാതൊരു പരാതി ഇല്ലാതെ കടയില്‍ നിന്നും ഇറങ്ങി .


ഇതെല്ലാം കണ്ട് കഴിഞ്ഞപോളെക്കും നേരം ഇരുട്ടി ,ഓണ സമയം കൂടി ,ആയതിനാല്‍ എവിടെ നോക്കിയാലും തിരക്ക് തന്നെ .അവിടെ നിന്നും ,സന്ധ്യാ സമയത്ത് അടുത്ത യാത്രാതുടങ്ങി , ആ യാത്രാ അവസാനിച്ചത്‌ കടലിന്‍റെ സ്വരവും ആയി കോവളം''സമുദ്രയിലേക്ക്''(KTDC ).അവിടെ എത്തിയപ്പോള്‍ കാതടിപ്പിക്കുന്ന തിരമാലകളുടെ സ്വരം എന്‍റെ ചെവിക്ക് ഒരു അരോചകമായി തന്നെ ആണ് തോന്നിയത് .രാത്രി തന്നെ കുട്ടികള്‍ ക്ക് കടല്‍ കാണണം എന്നുള്ള ബഹളം ആയിരുന്നു .നേരം വൈകിയത് കൊണ്ട് രാവിലെ കൊണ്ട് പോകാം എന്ന് ഉറപ്പ് പറഞ്ഞ് എല്ലാവരും കിടന്ന് ഉറങ്ങി .
രാത്രി കിടന്നിട്ടും ഉറക്കം വന്നുമില്ല .രാത്രികളില്‍ ഉറക്കം തീണ്ടാത്ത എന്‍റെ കണ്ണുകള്‍ ഇരുട്ടിലേക്ക് മിഴിച്ചു കൊണ്ട് കിടന്നു . എനിക്ക് കടലിനോട് തീരെ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ട് ആവാം . വേഗം തിരിച്ച് പോയാല്‍ മതി എന്ന് ആയിരുന്നു മനസിലും .രണ്ട് ദിവസം ഈ കടലിനോട് കഥകള്‍ പറയാന്‍ ഒന്നുമില്ലാത്ത പോലെ .





രാവിലെ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ,ആ കടലിന്‍റെ പരിസരം ഇതുപോലെ ആയിരുന്നു .ചെറിയ മൂടല്‍ മഞ്ഞ് പോലെ ,പുല്‍ക്കൊടിതുബുകളില്‍ നേര്‍ത്ത മഞ്ഞിന്‍ തുള്ളികള്‍ ,ഇനിയും പുല്‍മെത്തയില്‍ വെയില്‍ തുള്ളികള്‍ വീണിട്ടില്ല. കടലിനും തീരത്തിനും ഒരു
പ്രണയം പോലെ ,കടലും അത്ര ശാന്തം .പൂഴി മണ്ണിനെ തലോടി കൊണ്ട് പോകുന്ന തിരമാലകളും . അവിടെ ഇവിടെയായി മീന്‍ പിടിക്കാന്‍ പോകുന്ന കുറച്ച് ആളുകളെയും കാണാം .





കോവളം ഒന്ന്‌ കൂടി പോയി കാണണം എന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല ,തിക്കും
,തിരക്കും ആയി നമ്മളെ കൊണ്ട് പോകുന്ന സ്കൂള്‍ ,കോളേജ് വിനോദയാത്രകള്‍ ആണ് കാരണവും. കടലിന് അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് കടലില്‍ ഇറങ്ങാന്‍ തോന്നാറില്ല . ,എന്നാലും ഒന്നും അറിയാത്ത പോലെ ,പതുക്കെ എന്നെ ആ വെള്ളത്തിലേക്ക്‌ പിടിച്ച് വലിച്ച്‌ കൊണ്ട് പോയ മിത്രകള്‍ .വസ്ത്രമെല്ലാം നനച്ച് വരുമ്പോള്‍ വിഷമം തോന്നും.അതിനിടയില്‍ ''ടവല്‍ എടുത്ത് തരാം'' എന്ന് പറയുന്ന നല്ല സ്നേഹിതരും .വേറെ കുറെ പേര്‍ക്ക് കടല്‍ കണ്ടാല്‍ ,അവിടെ നിന്നും തിരിച്ച് വരാനും കഴിയില്ല .ഞാന്‍ അന്നും ആ കടല്‍ തീരത്ത് ചുരുണ്ട് കൂടി ഇരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ആള്‍ ആയിരുന്നു ..






എല്ലാവരും കടലിനോടുള്ള ഹരം കഴിഞ്ഞ് ബസില്‍ കയറുമ്പോള്‍ ,പലരുടെയും സ്വാര്‍ത്ഥ പൂര്‍ണമായ പെരുമാറ്റവും ,കുട്ടിക്കളി പോലെ ഉള്ള തമാശകളും ,സഹിക്കാന്‍ കഴിയാതെ,ആ യാത്രയില്‍ മൗനമായി പിന്‍തുടരുന്ന വഴക്കുകളും .ഒന്നും മിണ്ടാതെ ഇരിക്കല്‍ ,ഇടയ്ക്കിടെ കുത്ത് വാക്ക് പറയലും ആയി ആ വിനോദയാത്രയും തീരും .തിരിച്ച് കോളേജില്‍ വരുമ്പോള്‍ പലരുടെ വീരകഥകളും കേള്‍ക്കാം . ''പലരെയും വെള്ളത്തില്‍ തള്ളി ഇടാന്‍ കഴിഞ്ഞ് എന്നുള്ള സന്തോഷവുമായി തല പൊക്കി നടക്കുന്ന വരും .അന്ന് എന്‍റെ ഒരു മിത്രം എന്നെ പറഞ്ഞ് കളിയാക്കിയത് ഇപ്പോളും ഓര്‍ക്കുന്നു
''കാലില്‍ മണ്ണ് പറ്റുന്നത് ഇഷ്ട്ടമില്ല എന്ന് പറഞ്ഞ ആളുടെ ചെരുപ്പ് പോലും ,ആ കടലില്‍ കളഞ്ഞ് പോകേണ്ടി വന്നു '

എന്‍റെ കാലില്‍ നിന്നും ചെരുപ്പ് മാറ്റാതെ ഇരുന്നത് കണ്ടപ്പോള്‍ ആ ചെരുപ്പ് അറിഞ്ഞ് കൊണ്ട് നടക്കുന്നതിനിടയില്‍ ചവിട്ടി പൊട്ടിച്ചു . ഒറ്റ ചെരുപ്പ് ആയി എവിടെ പോകാന്‍ എന്ന് വിചാരിച്ച് ,ഞാനും ആ ചെരുപ്പ് അവിടെ തന്നെ ഇട്ട് പോന്നു . .ഇതുപോലെ ഓരോ പഴയ കഥകള്‍ ഓര്‍ത്ത്‌ കൊണ്ട് ഞാന്‍ താമസിക്കുന്ന വീടിന്‍റെ മുന്‍പില്‍ ഇരിക്കുന്നു . ഇതിനിടയില്‍ അകത്ത് നിന്നും കുട്ടികളുടെ സ്വരം കേള്‍ക്കാം , രാവിലെ തന്നെ കടലില്‍ പോകണം എന്ന ആവശ്യവുമായി , സമുദ്രയുടെ ഹോട്ടലില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ച് ,പതുക്കെ കടലിന് അടുത്തേക്ക് നടന്നു .




















മഴക്കാലം ആയതിന്‍റെ ചെറിയ ബുദ്ധി മുട്ട് ഉണ്ടായിരുന്നു.താമസിക്കുന്ന വീടിന് ചുറ്റും ഒരുപാട് തെങ്ങുകള്‍ ആണ് . .അതിന്‌ താഴെ കൂടി നടക്കുമ്പോള്‍ ചെറിയ പേടിയും ഉണ്ട് .
തലയില്‍ തേങ്ങാ വീണ്‌ അവധിക്കാലം വെറുതെ കളയണ്ടല്ലോ ,എന്ന ഭയം ആയിരുന്നു .അത് നാട്ടിലെ തേങ്ങാ തലയില്‍ വീഴാതെ ,ഈ കോവളം ''സമുദ്രയിലെ ''തേങ്ങാ വീണ്‌ തല പൊട്ടിയാല്‍ പിന്നെ പറയേണ്ട കാര്യവും ഇല്ല .











                                                             ഇവിടെ ആണ് താമസിച്ചത് .






                                    താമസിച്ച വീടിന് വളരെ അടുത്ത് ആണ് കടല്‍







ഈ വഴിയില്‍ കൂടി നടന്ന് കടലില്‍ എത്താം .വളരെ കുറച്ച് പേര്‍ മാത്രം ആ കടല്‍ കരയില്‍ ഉണ്ട് .''സമുദ്രയില്‍ ''താമസിക്കുന്നവരും ആകാം .. അതിലൂടെ മീന്‍ പിടിച്ച് പോകുന്ന കുറച്ച് ആളുക്കളെ കാണാം . അവധി ക്കാലം ആയിരുന്നു എന്നിട്ടും അവസ്ഥ ഇത് തന്നെ എന്ന ചോദ്യവും മനസ്സില്‍ തോന്നാതെ ഇരുന്നില്ല .ഈ ശാന്തമായ ഇടത്തില്‍ വരാന്‍ ആരും ഇഷ്ട്ടപെടാത്തതും ആവാം .എല്ലാവരും തിരക്കും ബഹളവും ഉള്ള ബീച്ചില്‍പോയിരിക്കും ..













                    കടല് കാണാന്‍ ഇറങ്ങിയപോളെക്കും ,പതുക്കെ വെയില്‍ വന്നു



അഴുക്ക് ഒട്ടും ഇല്ല ,അത്ര വൃത്തി ഉള്ള കടല്‍തീരവും ,ഇടയ്ക്ക് ചാറ്റല്‍മഴ ഉണ്ടായിരുന്നു . അത് കാരണം കടല്‍ കരയില്‍ ഇരിക്കാന്‍ സാധിക്കില്ല
ആ പൂഴി മണ്ണില്‍ കാല് ചവിട്ടിയാല്‍ താഴ്ന്നു പോകുന്ന അവസ്ഥയും .ഷമിന്‍ കുട്ടികളുമായി കടലിന് അടുത്ത് പോയി .എനിക്ക് കടലില്‍ ഇറങ്ങാന്‍ മടി കാരണം ഞാന്‍ അവിടെ ഒരു തെങ്ങില്‍ ചാരി നിന്നു .
















                            


പാച്ചുഒരു പേടി ഇല്ലാതെ ,തിരമാലകളോട് കളി ആയിരുന്നു .മോന് കുറച്ച് പേടി ഉണ്ട് .,ലണ്ടനില്‍ ബീച്ചുക്കളില്‍ പോകാറുണ്ട് . എന്നാലും കോവളം കുട്ടികള്‍ക്കുംനല്ല ഇഷ്ട്ടമായി .ഈ പൂഴി മണ്ണില്‍ ''കടലമ്മ കള്ളി'' എന്ന് എഴുതി കൊടുത്ത് കളിക്കുന്ന അപ്പന്‍റെ തമാശയും .അതിനിടയില്‍ ഷമിന്‍മോളോട് പറഞ്ഞ ഒരു തമാശ
''കടലമ്മ കള്ളി'' എന്ന് മലയാളത്തില്‍ എഴുതിയാല്ലേ വെള്ളം ഇവിടെ വരെ വരൂ '',എന്ന് പറഞ്ഞ്  പറ്റിക്കുന്നത്  കേള്‍ക്കാം
അത് കേട്ട് ഈ കോവളം ബീച്ചില്‍ മലയാളം എഴുതുവാന്‍ നോക്കുന്ന എന്‍റെ പ്രിയ പാച്ചുവും .മലയാളം എഴുതുവാന്‍ അറിയില്ല ,എന്നാലും അപ്പന്‍ എഴുതി വച്ചത്  അതുപോലെ പകര്‍ത്താന്‍ ശ്രമിച്ചു .







അമ്മ കടലില്‍ ഇറങ്ങുന്ന വരെ മോള്‍ തിരമാലകളോട് കളി ആയിരുന്നു . അവള്‍ക്ക്
കളിക്കാനുള്ള സമയവും നീണ്ടു പോകുന്നു .കുട്ടികള്‍ വിളിക്കുമ്പോള്‍ നമ്മളും അറിയാതെ കൂടെ പോകും . പഴയ ഓര്‍മ്മ വച്ച് ഞാന്‍ ചെരുപ്പ് ആദ്യം കൈയില്‍ പിടിച്ച് ആയിരുന്നു വെള്ളത്തിലേക്ക്‌ പോയത് .ചില തമാശകള്‍ ജീവിതത്തില്‍ മാറ്റി നിര്‍ത്തിയാലും അത് നമ്മളെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കും
നിനക്ക് കടലില്‍ ഇറങ്ങാന്‍ എന്തിന് ആണ് ഇത്ര മടി ?
അനാവശ്യമായ ഒരു ചോദ്യം ,ആരോ അവിടെ നിന്നു ചോദിക്കുന്നത് കേള്‍ക്കാം .







കടലില്‍ ഇറങ്ങാനുള്ള മടി ,ഞാന്‍ വരുത്തി വച്ചത് ആണെന്ന് എനിക്കും നല്ലപോലെ അറിയാം . കാലില്‍ അഴുക്ക് ആവും ഈ വിചാരം കൊണ്ട് തന്നെ എനിക്ക് കടലില്‍ ഇറങ്ങാന്‍ തോന്നാറില്ല .ആവശ്യം ഉള്ളവര്‍ക്ക് അവിടെ എത്ര നേരം കളിക്കാം . ഒരു പരാതിയും ഇല്ല .ഇത് കേള്‍ക്കുമ്പോള്‍ ഷമിന്‍ ,പൊട്ടിച്ചിരിച്ചു കൊണ്ട് പറയും.

''കടലില്‍ ഇറങ്ങാന്‍ മടി ഉള്ള ഒരേ ഒരു ആള്‍ എന്‍റെ ഭാര്യ ആയിരിക്കും''
അതും ശരി ആണ് .യാത്രകള്‍ ഒരുമിച്ച് ചെയുമ്പോള്‍ ,രണ്ടുപേര്‍ക്കും ഒരേ ഇഷ്ട്ടകള്‍ ആവണം എന്ന് നിര്‍ബന്ധവുമില്ല ,എന്നാലും യാത്ര യുടെ സുഖം ഈ രണ്ട് കാര്യങ്ങള്‍ ആണെന്ന് എനിക്ക് തോന്നും





ഉച്ചവരെ,ആ കടല്‍ തീരത്ത് അപ്പന്‍റെ കൂടെ മക്കള്‍ കളി ആയിരുന്നു .കുറച്ച് കഴിഞ്ഞപ്പോള്‍ വെയില്‍ മാറി നല്ല മഴ പെയ്യാന്‍ പോകുന്നപോലെ ,
കടലിന്‍റെ ഇരമ്പലും ,മൂടി ക്കെട്ടിയ ആകാശവും ,നല്ല കാറ്റും ,പാറക്കെട്ടുകളില്‍ നിന്നും കിളികളുടെ കരച്ചിലും ,ആ തേങ്ങലോടൊപ്പം ഉയരുന്നപോലെ ,പതുക്കെ മഴ ,ആ മണ്ണിന്‍ തരികളില്‍ വീഴാന്‍   തുടങ്ങി .എന്തായാലും കടലില്‍ ഇറങ്ങാതെ ഒരു മടക്ക യാത്രഇല്ല എന്ന് മോള്‍ക്ക്‌  വാക്ക് കൊടുത്ത് പോയി.



എന്‍റെ കാതുകളില്‍ ഞാന്‍ നീന്നെ ശ്രവിച്ചു
ഈ നേരം മുഴുവന്‍ ഞാന്‍ നീന്നെകണ്ടു .
കടലിന്‍റെ ,രഹസ്യ സ്വഭാവം എന്നില്‍ അപരിചിതം  ആയി തോന്നി. അലറുന്ന തിരമാലകള്‍ ,അവയെ മുറിച്ചു മുന്നേറുന്ന ,കടലിന്‍റെ കോപവും ,കോളും കാരണം ,അവിടെ നില്‍ക്കാനും ഒരു ഇഷ്ട്ടക്കേട്‌ .അതിനിടയിലൂടെ എന്നെ പതുക്കെ തലോടി പോയ തിരമാലകളും .അസ്തമയ സൂര്യന്‍റെ കതിരുകള്‍ ,ഈ ആഴി പരപ്പില്‍കാണാം .
പ്രകൃതിയിലെ ഈ വിസ്മയം എന്നെ കബളിപ്പിച്ച്‌ കടന്ന് കളയുന്ന പോലെ തോന്നും .നമ്മളെ സ്നേഹം കൊണ്ട് പൊതിഞ്ഞ,അതേ നിമിഷത്തില്‍ തന്നെ കടലമ്മ എല്ലാം പിടിച്ച് വാങ്ങി,ഒരു പരക്കം പാച്ചില്‍ ആണ് .

സ്വന്തം സാഹസത്തില്‍ എല്ലാം കൈയില്‍ ഒതുക്കി
ചുവട്  ഉറപ്പിച്ച്  നില്ക്കാന്‍ നമ്മളെ അനുവദിക്കാതെ,
മൃദുലമായ ദയാവായ്പോടെ ,നമ്മളെ ചേര്‍ത്തു നിര്‍ത്തും .അതിനിടയില്‍ നമ്മള്‍ അറിയാതെ ,ആഴം തിട്ടപ്പെടുത്തുവാന്‍ കഴിയാതെ നടന്നു നീങ്ങി കഴിയും .ഈ തീരാത്ത സ്നേഹം അനുഭവിച്ച് തീരാതെ നടന്ന് കൊണ്ടേ ഇരിക്കും . പ്രകൃതിയുടെ ഈ കണ്ണാടിയിലേക്ക്  ,സുന്ദരമായ ഈ കാഴ്ച കണ്ടു ഞാന്‍ കോവളം എന്ന തീരത്തിനോടും  വിട പറഞ്ഞു...........

Sunday, 15 August 2010

ഓണത്തിന്‍റെ ഓര്‍മ്മ

                                              
കഴിഞ്ഞ ഓണത്തിന് നാട്ടില്‍ ആയിരുന്നു .എല്ലാവരും കൂടി ചേട്ടന്‍റെ പുതിയ വീട്ടില്‍ ഓണം ആഘോഷിച്ചു  .രാവിലെ മുതല്‍  അടുക്കളയില്‍  ഓണസദ്യ ഉണ്ടാക്കുന്നതിരക്കും  .അതിനിടയില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യാം എന്ന് വിചാരിച്ച് ,ഷമിന്‍ ചോക്കുമായി മുന്‍വശത്ത് ഇരുന്നു ,ഇത് കണ്ടപ്പോള്‍  പൂവ് വല്ലതും കിട്ടുംമോ  എന്ന് അറിയാന്‍  ഞാനും ,കുട്ടികളും കൂടി പതുക്കെ വീടിന് പുറത്ത് നടന്ന് നോക്കി ,ഒരിടത്തും ഞാന്‍ നോക്കുന്ന ഒരു പൂവ് പോലും ഇല്ല .എല്ലാ വീടിന് മുന്‍പിലും  മഞ്ഞ കോളാമ്പി ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് കാണാം ,കൂടെ പുതിയ തരം പൂക്കളും . പഴയ പൂക്കള്‍ എല്ലാം നാടിനോടും വിട പറഞ്ഞു .അമ്മയോട് ചോദിച്ചപോള്‍ പറഞ്ഞു ,''ചെത്തിയും ,ചെമ്പരത്തിയും കാണാന്‍  നീ   ഒരു മൈല്‍ ദൂരം പോകണം'' .അവിടെ വരെ പോയി നോക്കിയപോള്‍ കുറച്ച്  ചെമ്പരത്തി യെ കണ്ടുപിടിച്ചു .പറമ്പിലെ  വേലിയില്‍ നിന്നും ആ പൂക്കള്‍    എല്ലാം  പിടിച്ച് വലിച്ച്‌ എടുക്കണം .അത് വലിച്ച്‌  എടുത്ത്‌ കഴിഞ്ഞപ്പോള്‍  കൈയും ,കാലും മുറിഞ്ഞത്  തന്നെ മെച്ചം .കൈയില്‍ കിട്ടിയ പൂക്കള്‍  എല്ലാം ആയി തിരിച്ച് വന്നപ്പോള്‍ ഷമിന്‍ പൂക്കളം
വരച്ചു കഴിഞ്ഞു .










    പൂക്കളം ഇടാന്‍ എല്ലാരേയും വിളിച്ചപ്പോള്‍       തന്നെ                                    അവിടെ കുട്ടികള്‍ വഴക്ക് തുടങ്ങി ,പൂക്കളം ഇടുന്നതിന്  മുന്‍പ് അവര്‍ക്ക് വേണ്ട  പൂക്കളുടെ നിറം തീരുമാനിച്ചു കഴിഞ്ഞു .എന്‍റെ കൈയില്‍ കിട്ടിയ പൂക്കള്‍ വെറും നാല് നിറത്തില്‍ മാത്രം .ചെമ്പരത്തിയെ  ആര്‍ക്കും വേണ്ട,കാരണം  അതിന്‌ ഭംഗി തീരെ ഇല്ല ,വാടാ മല്ലിക്ക് തന്നെ പ്രിയം ,നിറത്തില്‍
കുട്ടികള്‍ക്കും അവളെ ഇഷ്ട്ടമായി .പത്ത് നിമിഷം കഴിഞ്ഞപ്പോള്‍  ആര്‍ക്കും പൂക്കളം ഇടാന്‍ വയ്യ . പൂക്കള്‍ കൈയ്യില്‍ എടുത്ത്‌ കൊടുത്താലും,അത് കളത്തില്‍ ഇട്ട് തീര്‍ക്കാനുള്ള  മനസും ഇല്ല .അവസാനം പൂക്കളം ഇട്ട് തീര്‍ത്തത്   ബാക്കി എല്ലാവരും കൂടി . പൂക്കളം കണ്ടപ്പോള്‍ കുട്ടികള്‍ക്കും  സന്തോഷം .





                                  


നല്ല ഓണസദ്യ  കഴിച്ച് നാട്ടില്‍ നിന്നും
തിരിച്ച് ലണ്ടനില്‍ വന്നപ്പോള്‍ ഇവിടത്തെ ഓണ പരിപാടികളും കൂടാന്‍ കഴിഞ്ഞു . .ഇവിടെയും ഷമിന്‍  പൂക്കളം വരയ്ക്കുന്ന ആള്‍ ആയി .പൂക്കളം വരയ്ക്കാന്‍ തുടങ്ങിയപോള്‍ ഇത് നാട് അല്ല ,ഇവിടെ പൂക്കള്‍ വാങ്ങാന്‍   നല്ല വിലയും കൊടുക്കണം അതും ഓര്‍മ്മിപ്പിച്ചു .അത് കൊണ്ട് ചെറിയ കളം  വരച്ചാല്‍ മതി ആവും  .അതൊന്നും ലണ്ടനില്‍ താമസിക്കുന്നവരോട്  പറഞ്ഞിട്ട് കാര്യം ഉണ്ടോ? പൂക്കളം എല്ലാം വളരെ വലുത് തന്നെ വേണം  .അതില്‍ ഇടുന്നത്  പൂക്കള്‍ അല്ല എന്ന് മാത്രം .ഉണക്കിയ തേങ്ങാ പൊടി യില്‍ പല നിറത്തില്‍ ഉള്ള ഫുഡ്‌ കളര്‍  ചേര്‍ത്ത് ഇവിടെ യും പൂക്കളം ഭംഗിയാക്കി  .ഒരേ ഒരു പ്രശ്നം മാത്രം ,പൂക്കളം  ഇടാന്‍ കൈയില്‍
ഗ്ലൗസ് വേണം ,ലണ്ടനില്‍ ആയാല്‍ അതും സായിപ്പ് ചെയ്തപോലെ ചെയുന്നു എന്ന് വിചാരിക്കണ്ട ,തേങ്ങയില്‍ എല്ലാ ഫുഡ്‌ കളര്‍ ചേര്‍ത്ത് ഇടാനും അത്ര എളുപ്പം അല്ല എന്ന് എല്ലാവര്‍ക്കും അറിയാം അല്ലോ ?അത് കൊണ്ട് ഈ പൂക്കളവും ഉണ്ടാക്കാന്‍ കഷ്ട്ടപ്പാട് തന്നെ ..........








നല്ല ക്ഷമയോടെ
,ആരൊക്കെയോ ഈ പൂക്കളവും ഇട്ട് തീര്‍ത്തു .






 എല്ലാവര്‍ക്കും സദ്യ കഴിക്കാന്‍ സമയം ആയി കാണുംഅല്ലേ?






ഇലയും വച്ചു ,പ്ലാസ്റ്റിക്‌ അല്ലാട്ടോ




ഇതുപോലെ ഇരുന്നാലും ,സദ്യ കഴിക്കാമല്ലോ ?




പപ്പടവും ,പഴവും  നല്ല അറിയാം ,ബാക്കി എല്ലാം കഴിച്ച് നോക്കാം ...




ചോറും,പരിപ്പും ,നെയ്യും ഇനിപ്പോള്‍ എന്ത് ചെയ്യണം ?






ആരെയും നോക്കുന്നില്ല ,കഴിക്കാന്‍ തുടങ്ങാം .................. 
                                   




                         

ഇനി ബാക്കി അപ്പ തന്നെ കഴിച്ച് തീര്‍ക്കണം




എന്‍റെ അമ്മയുടെ
''എല്ലാ ബ്ലോഗ്‌സുഹൃത്ത്ക്കള്‍ക്കും   ഓണാശംസകള്‍''

 ഇതുപോലെ സദ്യ കഴിക്കുമ്പോള്‍ എല്ലാവരെയും  ഓര്‍ക്കണം ട്ടോ ....



                         

Wednesday, 11 August 2010

''എന്‍റെ പ്രിയ പുഴയിലേക്ക് ഒരു അവസാന യാത്ര

''ജൂലൈ മൂന്ന് "ദുക്റാനാ പെരുനാള്‍ ''(സ്. തോമസ്‌    ഡേ)

ഈ ദിവസം ആവുമ്പോള്‍ നാട്ടില്‍ പെരും മഴ ആയിരിക്കും .രാവിലെ പള്ളിയില്‍  
കുര്‍ബാന കൂടണം ,അത് കഴിഞ്ഞ് തറവാട് വരെ പോകും .അവിടെ അപ്പാപ്പനെയും ,അമ്മയെയും കാണും . ചെറുപ്പം മുതല്‍  ഇത് ആണ് ശീലം .കുട്ടികളെ കാണുമ്പോള്‍ അപ്പാപ്പന്‍ പറയും .
''ഇന്ന് നല്ല മഴ പെയ്യും'' ആ മഴ  കഴിയുമ്പോള്‍  പുഴയിലൂടെ ആറ് ആനകള്‍ ഒഴുകി പോകും''
 .അത്രയ്ക്ക്  ശക്തിയായ മഴ ഉണ്ടാവും എന്നാവും  പറഞ്ഞതിന് അര്‍ത്ഥം . അപ്പാപ്പന്‍ പറയുന്ന  കേട്ട് കുട്ടികള്‍  പുഴയുടെ അടുത്ത് പോയി നോക്കും .ആറ് ആനകള്‍ ഒഴുകി വരുന്നത്  നോക്കി ,ആരും കാണാതെ  പുഴയുടെ അടുത്ത് വരെ പോകുന്നത് .മഴക്കാലത്ത്‌  പുഴയുടെ അടുത്ത് പോയാല്‍ നല്ല വഴക്ക് കിട്ടും .അന്ന്  പെരും മഴ പെയ്ത്  പുഴയിലും  ആകെ അഴുക്ക്   ആവും .എല്ലാം പറമ്പുകളില്‍ നിന്നുമുള്ള   വെള്ളം  പുഴയിലേക്ക് ഒഴുകി  വന്ന് പുഴയുടെ  മങ്ങിയ മുഖം   യാതൊരു  ഭംഗിയും ഉണ്ടാവില്ല .'' "ദുക്റാനാ '' യുടെ ദിവസം  മഴ വരുന്നത്  കാത്തിരിക്കാന്‍ പഠിപ്പിച്ച അപ്പാപ്പന്‍ മരിച്ചത്  ആ ദിവസം    ആണ്   .അപ്പാപ്പന്‍ പറഞ്ഞപ്പോലെ  ആറ് ആനകള്‍ പോയിട്ട് ഒരു ആന പോലും   വരുന്നത്  കണ്ടിട്ടില്ല .ആറ് ആനകള്‍ ഒഴുകി പോകുന്നത് പോലെ ഒഴുകി  പോകാതെ ''ആ ഒഴുക്ക്'' എന്‍റെ തറവാട്ട്‌ കടവില്‍ നിലച്ചത് ഞാന്‍  കണ്ടിട്ടുണ്ട് .വളരെ നടുക്കത്തോടെ ആയിരുന്നു ആ കാഴ്ച കണ്ടത്  .ആ നിലവിളികള്‍, കൂട്ട കരച്ചില്‍ എല്ലാം ഇന്നും ഓര്‍മ്മയില്‍ ഉണ്ട് .മറക്കാന്‍ ശ്രമിക്കാഞ്ഞിട്ടും അല്ല .ചില വേദനകള്‍ വളരെ ആഴത്തില്‍ തന്നെ പതിഞ്ഞ് പോകുന്ന മനസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ....


ഈ സംഭവം നടക്കുമ്പോള്‍ ,ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന  കുട്ടി ആണ് .ക്രിസ്മസ് അവധിക്കാലം ആയത് കൊണ്ട് എല്ലാവരുംഅവരുടെ  വീടുകളില്‍ ഉണ്ട് .ബോര്‍ഡിംഗ് സ്കൂളിലെ  വലിയ സഞ്ചി ക്കെട്ടും  പുസ്തവും എല്ലാം മാറ്റി വച്ച് എല്ലാവരും സന്തോഷായി പുഴയിലും ,പറമ്പിലും കളിയും ചിരിയുമായി നടക്കുന്നു .ക്രിസ്മസ് കഴിഞ്ഞ് കുറച്ച് കുട്ടികളുടെ  അവധിക്കാലം  തറവാട്ടില്‍ ആവും . അപ്പന്‍റെ സഹോദരിമാരുടെ മക്കള്‍ ആണ് .എന്‍റെ വീടും അതിന്‌ അടുത്ത് തന്നെ .ഇനി എല്ലാവരും കൂടി ഒന്നു കൂടി ന്യൂ ഇയര്‍ തലേന്ന് വരാം എന്ന് പറഞ്ഞ് കുറച്ച് പേര്‍ തിരിച്ച് അവരുടെ വീടുകളിലേക്ക്   പോയി .ഒരു സന്ധ്യാ  നേരം ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്  വീട്ടിലെ ജോലിക്കാരി  യുടെ കരച്ചില്‍ കേട്ട് ആണ് .അതിന്‌ കുറച്ച് മുന്‍പ് വരെ കുട്ടികള്‍  എല്ലാവരും കൂടി തറവാട്ടില്‍ ചീട്ട് കളി ആയിരുന്നു .എനിക്ക് അത് അത്ര താല്പര്യം ഇല്ലാത്തതു കൊണ്ട്  ഞാന്‍ എന്‍റെ വീട്ടിലേക്കു  പോന്നു .ആ നിലവിളിയുടെ സ്വരം ഇതുപോലെ   ആയിരുന്നു .
''പുഴയില്‍ കുളിക്കാന്‍ പോയ രണ്ട് കുട്ടികളെ കാണ്മാനില്ല  '', എന്നുള്ള   കരച്ചിലും  . ഇത് കേട്ട്  എല്ലാവരും കൂടി തറവാട്ട്‌ കടവിലേക്ക് ഓടുന്നത്  കണ്ടു  .ആ സമയത്ത് എന്‍റെ വീട്ടില്‍ അപ്പനും ,അമ്മയും ഉണ്ടായിരുന്നില്ല അവര് ഒരു വിവാഹത്തിന് പോയിരിക്കുന്നു .അന്ന്  രാത്രി  തന്നെ തിരിച്ച് വരും .ആ നിലവിളി കേട്ടപ്പോള്‍ ഞാനും വേഗം  പുഴ  കടവിലേക്ക് ഓടി ..


രണ്ട് കുട്ടികളെ കാണാന്‍ ഇല്ല എന്ന് പറയുമ്പോളും എല്ലാവരുടെയും മനസ്സില്‍ ചോദ്യം ആണ് .കുട്ടികള്‍ എന്ന് പറയുന്നത് ഇരുപത് വയസുള്ള രണ്ടുപേര്‍ ആണ് .ആദ്യംഏത് കുട്ടികള്‍ ആണെന്ന് ആര്‍ക്കും മനസിലായും ഇല്ല .ആ പുഴയെ എല്ലാവര്ക്കും  അത്ര നല്ലപ്പോലെ   അറിയാം .ആ   ഒഴുക്കിന് ,അനുസരിച്ച് നീന്തി പോകാനും ഇത്രയും സൂക്ഷ്മമായി  അറിയുന്ന കുട്ടികളെ  കാണ്മാനില്ല എന്ന് കേട്ടപ്പോള്‍  ഒരു ഞെട്ടല്‍ ആയിരുന്നു എല്ലാവര്ക്കും  തോന്നിയത്  . ചേട്ടന്മാരുടെ    നീന്തല്‍ കണ്ടാല്‍ എല്ലാവരും പറയും അവരൊക്കെ  നീന്താന്‍ വേണ്ടി ജനിച്ചവര്‍ ആണെന്ന്  .അപ്പാപ്പന്‍ പുഴക്കടവില്‍  നിന്നും ഉറക്കെ നിലവിളിക്കുന്നത്   കാണാം,അതിനിടയില്‍ ഇതുപോലെയും പറയും  .

''എന്‍റെ രണ്ട് പേര ക്കുട്ടികളും  പോയി'' .

ഇത് കേട്ടപ്പോള്‍  ആണ്എനിക്കും മനസിലായത് അതില്‍ ഒന്ന്‌  എന്‍റെ പ്രിയ ചേട്ടന്‍  ,കൂടെ ഉള്ളത് ചേട്ടന്‍റെ പ്രിയ കളി തോഴനും   ആയ ഷൈന്‍ ചേട്ടന് (അപ്പന്‍റെ  ചേട്ടന്‍റെ മകന്‍) ആണ് .ഒരു നിമിഷത്തില്‍ രണ്ടുപേരെ ഒരുമിച്ച് നഷ്ട്ടപ്പെട്ടത്‌     കണ്ട് നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യരും . ആ തെങ്ങിന്‍ തോപ്പിനെ  മുഴുവന്‍ കരച്ചില്‍ എന്ന മഹാ സമുദ്രം കീഴടിക്കഴിഞ്ഞു .



ചേട്ടന്മാരെ   തിരയാന്‍ കുറെ പേര്‍ വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടുന്നു .  വേറെ ചിലരെ വിഷമം കൊണ്ട്  വെള്ളത്തില്‍ പോകാതെ പിടിച്ച്  നിര്‍ത്തിയിരിക്കുന്നു .  നേരം കുറച്ച് കൂടി ഇരുട്ടി തുടങ്ങി  .ഇതിനിടയില്‍ എന്‍റെ രണ്ടാമത്തെ  ചേട്ടന് എന്നെ  ചേര്‍ത്ത് പിടിച്ച് പറയും .''മോള് വിഷമിക്കണ്ട അവന്‍ വരും നമ്മുടെ ചേട്ടനെ കിട്ടും '',ഈ പുഴയില്‍ ചേട്ടന്‍  എവിടെ ഒളിച്ചിരിക്കാന്‍ എന്ന് ആയിരുന്നു എന്‍റെ മനസിലെ ചോദ്യവും?ഈ ബഹളത്തിനിടയില്‍ എന്‍റെ അപ്പനും അമ്മയും യാത്ര കഴിഞ്ഞ് തിരിച്ച് വന്നു .അവര് വന്നപ്പോള്‍ കേട്ടത് ഈ ദുരന്തവും .ആ പുഴയുടെ കരയില്‍  നില്‍ക്കുന്ന  ആളുകള്‍ പറയുന്നത്  ഇതുപോലെ ആയിരുന്നു,

 ''കുട്ടികളെ എവിടെ നിന്നും കിട്ടാന്‍ അവര് ഒലിച്ച് പോയി കാണും'' .

നാട്ടിലെ      ആളുകള്‍ മുഴുവന്‍ ഓരോ കടവിലും ഉണ്ട് .കുട്ടികളെ  കിട്ടുംമോ  എന്ന് അറിയാന്‍ കണ്ണ്  ചിമ്മാതെ നോക്കി നില്‍ക്കുന്നു  .ആ നാട്ടില്‍ ഒരു കുട്ടി പോലും പുഴയില്‍ പോയി മരിച്ച  കാര്യം കേട്ടിട്ടും ഇല്ല .രാത്രി ആയി തുടങ്ങിയത് കൊണ്ട് അവരെ തപ്പി എടുക്കുവാന്‍ വളരെ പ്രയാസം ആയിരുന്നു .  മണല്‍ വാരുന്ന കുറെ ആളുക്കള്‍  പുഴയില്‍ അവരെ നോക്കി നടക്കുന്നു .അവരുടെ കഠിന അദ്ധ്വാനം ത്തിന് ഇടയിലും ,  ആ  പുഴയെ എല്ലാവരും കൂടി  ശാപ വാക്കുകള്‍ കൊണ്ട് മൂടുകാ   ആയിരുന്നു


 ഇതിനിടയില്‍ ആരോ ഉറക്കെ വിളിച്ച് പറയുന്നത് കേള്‍ക്കാം

''എന്‍റെ വീട്ടിലെ കടവിന്‍റെ  അടുത്തുള്ള    പരുത്തി കാട്ടില്‍  നിന്നും  ഒരു ആളെ  കിട്ടി  ''.

ഇത് കേട്ടപ്പോള്‍  ആദ്യം എന്‍റെ  ശ്വാസം  നിലച്ചപോലെ  ആണ് തോന്നിയത് . .ആ കടവില്‍  കാണുന്നത് ആരെ ആവും ,ചേട്ടന്മാര്‍ രണ്ടുപേരും  വീടിന്‍റെ വിളക്കുകള്‍ ആണ് . അവിടെ വരെ ഓടി പോയി നോക്കിയപോള്‍ കണ്ടത്  പുഴയില്‍ മീന്‍ പിടിക്കാന്‍ വേണ്ടി ഇട്ടിരുന്ന ഇലക്ട്രിക്‌ കമ്പിയില്‍ തട്ടി ,ബോധം   ഇല്ലാതെ കിടക്കുന്ന എന്‍റെ ചേട്ടനെ ആണ് . അതുപോലെ അവിടെ മീന്‍ പിടിക്കരുത് എന്ന് പല തവണ എല്ലാവരും വിലക്കിയത്  ആയിരുന്നു .കരീമീനെ  പിടിക്കാന്‍ വേണ്ടി   ഉള്ള സൂത്ര  പണി  ആണ് . എന്‍റെ ചേട്ടനെ  വെള്ളത്തില്‍ നിന്ന്  പൊക്കി എടുത്ത്‌ നോക്കിയപോള്‍ ശ്വാസം ഉണ്ടായിരുന്നു .പക്ഷേ  ഓര്‍മ്മ  ഇല്ലാത്തവനെ പോലെ   ആയിരുന്നു .ചേട്ടനെ കിട്ടിയ സന്തോഷത്തില്‍ എല്ലാവരും നില്‍ക്കുമ്പോള്‍  പുഴയില്‍   നിന്നും ആരോ വിളിച്ച്  പറയുന്ന കേള്‍ക്കാം .


ആ ഇരുട്ടില്‍ നിന്നും ഷൈന്‍ ചേട്ടനെയും പൊക്കി കൊണ്ട് എല്ലാവരും  വരുമ്പോള്‍ ,
''ശവം കിട്ടി ,ശവം കിട്ടി'' എന്ന് പറഞ്ഞു ഓളി ഇടുന്ന ഒരു പാട് മനുഷ്യരും .ചേട്ടനെ ആ തറവാട്ട്‌  കടവില്‍ കിടത്തി ,എന്തൊക്കെയോ ചെയ്തു നോക്കി ,ഒരു അനക്കവുമില്ല .രണ്ട് മണിക്കൂര്‍ മുന്‍പ് എന്‍റെ തലയില്‍ തട്ടി ''സിയക്കുട്ടി  ,ചേട്ടന്‍ കുളിച്ചിട്ടു വരാം ട്ടോ'' കുളി കഴിഞ്ഞ് വന്ന്  ബാക്കി സിനിമ കഥ എല്ലാ കുട്ടികള്‍ക്കും പറഞ്ഞ് തരാം എന്ന് ഉറപ്പ് പറഞ്ഞ് പോയ ആള്‍ ആണ് മുന്‍പില്‍ നീല നിറത്തോടെ കിടക്കുന്നത്  .എല്ലാവരും മാറി മാറി വിളിച്ചു നോക്കി .ആ ശരീരത്തിന് ഒരു മാറ്റവും ഇല്ല .ആ നിമിഷം ഞാനും പ്രാര്‍ത്ഥിച്ചു ചേട്ടന്‍റെ കണ്ണ് തുറന്ന് എല്ലാവരുടെയും ഇടയിലെ താരമാകാന്‍ ചേട്ടന്ഇനി  കഴിയുംമോ ?ഒന്നും ഉണ്ടാവില്ല എന്ന് നല്ലപോലെ അറിയാം .എന്നിട്ടും  വിശ്വാസം  വരാതെ ആശുപത്രി വരെ ചേട്ടനെ എടുത്ത്‌ കൊണ്ട് പോയി .ജീവിതത്തില്‍ഒന്നും  ആവാതെ ഇരുപതാം വയസില്‍ എല്ലാവരോടും വിട പറഞ്ഞു . .ജീവിച്ച ക്കാലം മുഴുവന്‍ എല്ലാവരുടെയും  പ്രിയ സ്നേഹിതനുമായി ജീവിച്ചു തീര്‍ത്തു .


എന്‍റെ, ചേട്ടനും ഷൈന്‍ ചേട്ടനും കൂടി ഒരുമിച്ച് കുളിക്കാന്‍ പോയത് ആയിരുന്നു .എല്ലാവരും  അവധിക്ക്  തറവാട്ടില്‍ കൂടുമ്പോള്‍ പുഴയില്‍ കുളിക്കും.കുട്ടികള്‍ എല്ലാവരും തന്നെ ബോര്‍ഡിംഗ് ജീവിതത്തിന്‍റെ  മടുപ്പ്തീര്‍ക്കുന്നത് ഈ പുഴയിലെ  കുളിയില്‍ ആവും .പുഴ കണ്ടാല്‍ ആദ്യം അതിലേക്കു ചാടുകാ  എന്നുള്ളത് ആണ് .പിന്നെ ഇഷ്ട്ടമുള്ളവര്‍ അക്കരെ    വരെ നീന്തും .എന്നിട്ട്  തിരിഞ്ഞു നോക്കും .ആദ്യം ആര് അക്കരെ എത്തി എന്ന് .ഈ നീന്തലും ,ബഹളവും എല്ലാം   അവിടെ കുറെ വര്‍ഷമായി  നടക്കുന്ന കലാപരിപാടികള്‍ ആണ് .അതുപോലെ ചേട്ടന്മാര്  രണ്ടുപേരും കൂടി നീന്താന്‍തുടങ്ങി  ,അവര് പോകാന്‍ നേരം വേറെ ചേട്ടന്മാരെ കുളിക്കാന്‍ വിളിച്ചതും ആണ്. ചീട്ട് കളി ആയത് കൊണ്ട് വേറെ ആര്‍ക്കും കുളിക്കാന്‍ പോകാന്‍ തോന്നിയില്ല .

ഷൈന്‍ ചേട്ടന് ,കുറച്ച് നാള്‍ മുന്‍പ് ഒരു വലിയ അപകടം കാലിന്‍റെ മുട്ടിന്   ഉണ്ടായിരുന്നു.അത് കഴിഞ്ഞ് ആദ്യമായി ആണ്  പുഴയില്‍ നീന്തിയത്‌ .ഡ്രൈവിംഗ് ചെയ്യാനും കുറച്ച് ബുദ്ധിമുട്ട് പറഞ്ഞിരുന്നു .നീന്തി കുറച്ച് കഴിഞ്ഞപ്പോള്‍  വേദന തോന്നി കാണണം .ചേട്ടന്‍ വേദന കൊണ്ട് നീന്താന്‍  പറ്റാതെ വിഷമിച്ച  സമയത്ത്  അതിലൂടെ വന്ന  ഒരു മണല്‍ വഞ്ചിയില്‍ കയറി പിടിച്ചതും ആയിരുന്നു .പുഴയുടെ  നടുക്ക് എല്ലാം മണല്‍ വരി വലിയകുഴികള്‍  ഉണ്ട് .
അവര്‍ക്ക് ഇത് സ്ഥിരം കാഴ്ച ആണ് ,''മുങ്ങാന്‍ പോകുന്നു രക്ഷിക്കണേ'' എന്ന് പറഞ്ഞ്  കളിക്കുന്ന കുട്ടികളെ എന്നും കണ്ടിരിക്കുന്ന  അവര്‍ ഷൈന്‍ ചേട്ടന്‍ പറഞ്ഞത്  അത്ര കാര്യമായി എടുത്തില്ല .ചേട്ടനെ ആ കോല്  കൊണ്ട് വെറുതെ തട്ടി മാറ്റി .ഇത് ഒന്നും അറിയാതെ  എന്‍റെ ചേട്ടന്‍ അപ്പോളും  നീന്തല്‍ തന്നെ .അക്കരെ ചെന്ന് തിരിഞ്ഞ്  നോക്കിയപ്പോള്‍  ഷൈന്‍ ചേട്ടനെ കണ്ടുമില്ല .


തിരിച്ച് നീന്തി വരുമ്പോള്‍  ആ കമ്പിയില്‍ തട്ടി ചേട്ടന്‍ അവിടെ കിടന്നു .അതിന്‌ അടുത്ത് തന്നെ കടത്ത് വഞ്ചി കര ഉണ്ടായിരുന്നു .അവരുടെ   അടുത്ത് വരെ  ചേട്ടന് നീന്തി ഏതാനും സാധിച്ചില്ല .ആരോടും സഹായം ചോദിക്കാനും പറ്റിയില്ല .ഉച്ച   സമയം ആയത് കൊണ്ട് ഒരു കടവിലും ആരും ഉണ്ടായിരുന്നില്ല .പറമ്പില്‍ എന്തോ പണി ചെയ്യാന്‍ പോയ ജോലിക്കാര്‍  ആണ് കണ്ടത് കടവില്‍ ഇവരുടെ ഷര്‍ട്ടും  ,മുണ്ടും ,മാലയും എല്ലാം ഇരിക്കുന്നത് . ആരാവും കുളിക്കാന്‍ പോയിരിക്കുന്നത് എന്ന് അറിയാത്തത് കൊണ്ട് ''കുട്ടികളെ കാണുന്നില്ല ''എന്ന് പറഞ്ഞ്കരഞ്ഞതും  .അമ്മാമ്മ യോട് ഷൈന്‍ ചേട്ടന്‍ ''പഴം പൊരി   ഉണ്ടാക്കി വയ്ക്കണം'' ഞാന്‍ ഒന്ന്‌ ഓടി കുളിച്ചിട്ടു വരാം എന്ന്പറഞ്ഞ് എന്‍റെ വീട്ടില്‍ വന്ന് ചേട്ടനെയും വിളിച്ച്  ,എന്‍റെ തലയില്‍ ഒരു തട്ട് തട്ടി     അവസാന യാത്രയും പറഞ്ഞ് പോയി ..................
ഷൈന്‍ ചേട്ടന്‍റെ അടക്കിന്റെ സമയത്ത് ആ മണല്‍ വഞ്ചിയില്‍ ഉണ്ടായിരുന്നവര്‍  വന്നിരുന്നു . അവരുടെ കരച്ചില്‍  ,ആ സമയം വല്ലാത്ത വേദന തന്നെ ആയിരുന്നു .അപ്പാപ്പന്റെ കാലില്‍ വീണു ക്ഷമ ചോദിച്ച അവരുടെ മുഖം  മറക്കാന്‍ സാധിക്കില്ല .അവര്‍ക്ക് ഷൈന്‍ ചേട്ടനെ രക്ഷിക്കാമായിരുന്നു ,എന്ന് അവരുടെ വിഷമം .ഇതിനിടയിലും എന്ത് സംഭവിച്ച്  എന്ന് അറിയാതെ കിടക്കുന്ന എന്‍റെ ചേട്ടന്‍ കണ്ണ് തുറന്നു . പക്ഷേ  ഒരു ദിവസം മുഴുവന്‍  ഒന്നും മിണ്ടിയുമില്ല .ഈ വിഷമം കൂടി കണ്ടപ്പോള്‍ എല്ലാവര്ക്കും വല്ലാത്ത പേടിയും ആയി .വെള്ളത്തില്‍ നിന്നും എന്‍റെ ചേട്ടനെ പൊക്കി എടുത്തപ്പോള്‍,ഷൈന്‍ നെ കാണാനില്ല എന്ന് ചേട്ടന്‍ തന്നെ പറഞ്ഞിരുന്നു .

ഷൈന്‍ ചേട്ടന്‍റെ സഹോദരന്‍ വരാന്‍ ഉള്ളത് കൊണ്ട് അടക്ക് ഒരു ദിവസം കഴിഞ്ഞ് ആയിരുന്നു .ആ സഹോദരന്‍  വന്നപ്പോള്‍ എന്‍റെ ചേട്ടനെ ചേര്‍ത്ത് പിടിച്ച് ഇതുപോലെ പറയുക്ക ആയിരുന്നു ''.നിനക്ക് അവനെ  രക്ഷിക്കാന്‍ പറ്റിയില്ലേ ''ഇത് കേട്ടതും എന്‍റെ ചേട്ടന്‍ ഷൈന്‍ ചേട്ടനെ കെട്ടി പിടിച്ച് ആ അടക്ക് കഴിയുന്നവരെ അവിടെ അടുത്ത് ഇരുന്നു .അവര് മൂന്ന് പേരും  അടുത്ത പ്രായം ആയിരുന്നു . ആ നടുക്കത്തില്‍ നിന്നും ആ പൊട്ടി കരച്ചിലൂടെ ഒരു മുക്തി കിട്ടി കാണും .ഈ സംഭവം കഴിഞ്ഞതില്‍ പിന്നെ ആരും പുഴയില്‍ പോകാറില്ല .എന്‍റെ നീന്തല്‍ പഠനം എല്ലാം  പകുതിയില്‍ നിന്ന് പോയി .കുട്ടിക്കാലത്ത്  തന്നെ പുഴയോട് എല്ലാവര്ക്കും  പേടി യും ആയി .ആരും പുഴയില്‍ പോയി കുളിക്കാനും  ഇഷ്ട്ടപ്പെട്ടിരുന്നില്ല
കാലം മുറിവുകള്‍ ഉണക്കും അതും  ശരി ആണ് .ഇപ്പോള്‍ എന്‍റെ കുട്ടികള്‍ക്കും   മറ്റു   കുട്ടികള്‍ക്കും പുഴയില്‍ കുളിക്കണം എന്ന വാശി ആണ് .അവരുടെ കൂടെ ആ വഴികളില്‍ കൂടി എല്ലാവരും നടന്ന് നോക്കുന്നു . മനസിലെ ഭാരവും ,ആ വേദന കണ്ട വിഷമവും എല്ലാം കൂടി ഞാനും എന്‍റെ പുഴയില്‍ ഒന്ന്‌ കൂടി  കുളിക്കാന്‍ ഇറങ്ങി ( ഒരു ഇരുപത് വര്ഷം കഴിഞ്ഞ്)കാലുകളില്‍ മരവിപ്പ് തന്നെ ആയിരുന്നു .എന്നാലും ആ പുഴയിലെ തണുപ്പ് എന്‍റെ തല വരെ  നല്ലപോലെ നനച്ചപോലെ എനിക്കും തോന്നി .


എന്‍റെ നടുക്കവും ,പേടിയും എല്ലാം ആ കടവില്‍ തന്നെ ഉപേക്ഷിച്ച്  തിരിച്ച് പോന്നു .നമ്മുടെ പ്രിയ പെട്ടവര്‍  നഷ്ട്ടപ്പെടുന്ന വേദന എത്ര ആണെന്നും ,അതില്‍ നിന്നും മനസ് കര കയറുവാന്‍ നാള്‍ ഏറെ എടുക്കും ,അവരൊക്കെ മനസ്സില്‍ എന്നും ജീവിക്കും .എവിടെ പുഴ കണ്ടാലും എനിക്ക് ഇഷ്ട്ടം തോന്നും , ആ വെള്ളത്തില്‍ ഒന്ന്‌ കാല് നനയ്ക്കാന്‍ എനിക്ക്   തോന്നും ,എന്നാലും നമ്മിലെ നഷ്ട്ടം ഓര്‍ക്കുമ്പോള്‍  മനസ്സില്‍ നോവ്‌  ആവും മുന്‍പില്‍ നിന്ന് വിഷമിപ്പിക്കുന്നത്  .ആ നോവ്‌ നമ്മളെ വിട്ട്  പോവാതെ ഇരിക്കാന്‍ അവര്‍  നമ്മളെ ഏല്‍പ്പിച്ചു  പോകുന്നത്  ആവാം "ദുക്റാനാ  കൂടെ ആ പ്രിയ പുഴയും
ഷൈന്‍ ചേട്ടന്‍റെ മരണം കഴിഞ്ഞ് ഒരു സിനിമ  വന്നു  ''മൂന്നാം  പക്കം '' .അപ്പാപ്പന്‍ എല്ലാ കുട്ടികളെയും ആ സിനിമ കൊണ്ട് പോയി കാണിച്ചു .  എല്ലാവരുടെയും മനസിലെ പേടി  മാറി കിട്ടണം  എന്ന് വിചാരിച്ച് ആവും ആ സിനിമയ്ക്കു എല്ലാവരെയും കൊണ്ടു പോയത്  .സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍  മരണം എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലല്ലോ എന്നുള്ള സത്യം മനസിലാക്കി  ആ സിനിമയോട് കൂടെ എല്ലാവരും അവിടെ ഇരുന്ന് കരഞ്ഞു എന്നത് അതിലെ ആരും അറിയാത്ത കാര്യവും ................

Sunday, 1 August 2010

ഈ മഞ്ഞ് കാലത്തിനോടും വിട


 വീടിന് അടുത്ത്കാണുന്ന കുറച്ചു നല്ല കാഴ്ചകള്‍ ആണ് .കഴിഞ്ഞ മഞ്ഞുകാലത്ത് ആ മഞ്ഞിന് മുകളില്‍ കൂടി നടന്നപോള്‍  ക്യാമറയില്‍ പതിഞ്ഞ കുറച്ച്  നിറം കൂടിയ  നിഗൂഡതകള്‍ .....




                                                                   ഒരു വിഷാദ ഭാവം

                                          .ആ മരത്തില്‍ നോക്കി ഞാന്‍ എടുത്ത ചിത്രം ആയിരുന്നു .ചിത്രം  വന്നപ്പോള്‍ ഇത് പോലെ ഒരു ഭാവം ആയി !!!.









                                                   .
                    കുറച്ചു നടന്നപോള്‍ ഈ അരുവി വരെയും ഒന്നു പോകാന്‍ തോന്നി ..




                               ഈ അരുവിയില്‍    എന്നും  കിളികള്‍ വരും .അവര്‍ക്ക് കൂട്ടിനായി കൂടെ താറാവുകളും ,ചിലപ്പോള്‍ കുറച്ച് പ്രായമായവരും ,കൂടെ  വഴി തെറ്റി ഞാനും .





                                      
                                                   ഈ തണുപ്പിലും ,സന്തോഷം തന്നെ !!









ഞാന്‍  ഒളിച്ചു ഇരിക്കേണ്ട ആവശ്യം ഇല്ല ..എന്നെ എല്ലാവര്ക്കും കാണാമല്ലോ ?






ആ ദിവസം  എടുത്ത എല്ലാ ഫോട്ടോസ് ഈ നിറത്തില്‍ ആണ് വന്നത് ..ഈ നിറത്തില്‍ വന്നതിനുള്ള കാരണം  ഇന്നും സംശയം തന്നെ .വെള്ള പുതച്ച്  കിടന്ന ഭൂമി ആയത്  കൊണ്ട് ആവാം



നിഗൂഡതകള്‍ നിറഞ്ഞ വഴിയില്‍  ,ഒരു ചെറിയ പ്രകാശം ......
ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ    ചിത്രം ഇത് ആണ് . .ഫോട്ടോ എടുക്കുന്നതിനിടയില്‍ ഒരു  കുടുംബം ആ വഴിയില്‍ കൂടി അറിയാതെ നടന്ന് വന്നത് .




''ആരോ നിശബ്ദമൊരു നോവായി നിറയുന്നു

നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍

ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു

പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി

ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളില്‍

കാത്തിരിപ്പൊറ്റയ്ക്കു കാതോര്‍ത്തിരിക്കുന്നു

കാത്തിരിപ്പൊറ്റയ്ക്കു കണ്‍പാര്‍ത്തിരി ക്കുന്ന

വേദന... വേദന വാരിപ്പുതച്ചു വീണ്ടും

എന്റെ കാത്തിരിപ്പൊറ്റയ്ക്കു കണ്‍പാര്‍ത്തിരിക്കുന്നു''

കവിത

''കാത്തിരിപ്പ്''


മുരുകന്‍ കാട്ടാക്കട